Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ച...
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
പ്രഭാസ് അഥവാ ബാഹുബലി
സുഖമാണോ ദാവീദേ....
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
ചങ്ക്സ്
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു...
Previous
Next
Cinema
സിനിമാ സംസ്കാരം മാറുമ്പോൾ
Monday, February 6, 2017 6:43 AM IST
ഒരു ഫ്ളാഷ് ബാക്ക്
കോടമ്പാക്കത്തെ ഉമാലോഡ്ജിൽ നിന്നുയർന്ന നെടുവീർപ്പുകൾ നഷ്ടസ്വപ്നങ്ങളുടേതായിരുന്നു. പൊട്ടിച്ചിരികളാകട്ടെ നേടിയവരുടേതും. അതൊരു വലിയ ഭൂമികയായിരുന്നു. മനസിൽ നിറയെ സിനിമാസ്വപ്നങ്ങളുമായി മദ്രാസ് മെയിലിനു വണ്ടി കയറിയവർ. കോടമ്പാക്കത്തെ ലോഡ്ജുകളിൽ അവസരം ചോദിച്ച് അരവയർ പട്ടിണിയുമായി കിടന്നവർ. കഷ്ടപ്പാടുകൾ അവർക്കൊരു പ്രശ്നമേയല്ല. എങ്ങനെയും സിനിമയിൽ കയറിപ്പറ്റണം. അവരിൽ സംവിധായക മോഹമുള്ളവരുണ്ടായിരുന്നു. അഭിനയിക്കാനുള്ള അവസരം തേടിയവരുണ്ട്. പാട്ടുകാർ, സംഗീത സംവിധായകർ, ഗാനരചയിതാക്കൾ.... ഇങ്ങനെ സ്വപ്നം പേറി ഒരു പറ്റം മനുഷ്യർ. അവരിൽ ചിലർ രക്ഷപ്പെട്ടു. പലരും ഈയാമ്പാറ്റകളായി പൊ ലിഞ്ഞു. കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും കുതികാൽവെട്ടിലൂടെയുമാണ് പലരും ഉന്നതങ്ങളിലെത്തിയത്. കാലം മാറി. മലയാളസിനിമ കോടമ്പാക്കം വിട്ടിട്ട് നാളുകളേറെയായി. പുതിയ കാലത്തിൽ സിനിമയുടെ രീതികളും നിയമങ്ങളും മാറിക്കഴിഞ്ഞു. ഇന്നു സിനിമയിലെത്തപ്പെടുക എന്നതു പഴയതുപോലെ ദുഷ്കരമല്ലാതായിരിക്കുന്നു. വ്യവസ്‌ഥാപിതമായ പല രീതികളും മാറിയപ്പോൾ അതിന് ഗുണവും ദോഷവും ഉണ്ടായി.
സിനിമാ സംസ്കാരം മാറുമ്പോൾ
സിനിമയുടെ സംസ്കാരം അപ്പാടെ മാറിക്കഴിഞ്ഞു. കുറേക്കാലമായി പതുക്കെ പതുക്കെ തുടങ്ങിയ മാറ്റം 2017–ൽ എത്തുമ്പോൾ ശക്‌തമാവുകയാണെന്നു പറയാം. പ്രമേയത്തിലും മേക്കിംഗിലും മാത്രമല്ല പരമ്പരാഗതമായുള്ള സിനിമ നിർമാണ രീതിയിലും കൂട്ടുകെട്ടിലുമെല്ലാം ഈ മാറ്റം പ്രകടമായിക്കഴിഞ്ഞു. എല്ലാ അർത്ഥത്തിലും യുവ തലമുറ സിനിമയെ കീഴടക്കി കഴിഞ്ഞു. അഭിനയത്തിലും സംവിധാനത്തിലും കാമറയിലും സംഗീതത്തിലും മറ്റു സാങ്കേതിക രംഗത്തുമെല്ലാം ഈ തലമുറ മാറ്റം നമുക്കു ദൃശ്യമാകും.
സംവിധായക നിരയിലെ മാറ്റം
നമ്മുടെ സീനിയർ സംവിധായകർ മിക്കവരും തന്നെ നിശബ്ദരായിക്കൊണ്ടിരിക്കുകയാണ്. ഹരിഹരൻ, ജോഷി, ഫാസിൽ, ഭദ്രൻ, പ്രിയദർശൻ, സിബിമലയിൽ, സത്യൻ അന്തിക്കാട്, ഷാജികൈലാസ്, കെ.മധു, തുടങ്ങി എൺപതുകളിലേയും തൊണ്ണൂറുകളിലേയും സംവിധായകരിൽ ഭൂരിഭാഗവും ഇന്നു സജീവമല്ല. പ്രിയദർശനും സത്യൻ അന്തിക്കാടും ജോഷിയുമൊക്കെ വല്ലപ്പോഴും സാന്നിധ്യമറിയിക്കുന്നതൊഴിച്ചാൽ സംവിധാന രംഗം പൂർണമായും പുതിയ തലമുറയിലേക്കു വന്നു കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ സംവിധായക നിരയെടുത്താൽ പകുതിയും പുതുമുഖങ്ങളോ ഒന്നോ രണ്ടോ ചിത്രങ്ങൾ സംവിധാനം ചെയ്ത ന്യൂജൻ ഡയറക്ടർമാരോ ആണെന്നും കാണാം. ഇവരിൽ പലരും ആരുടേയും അസോസിയേറ്റായോ അസിസ്റ്റന്റായോ നിൽക്കാതെ സംവിധാനത്തിലേക്ക് എത്തിയവരും. അവിടെയാണ് സിനിമയുടെ കൾച്ചർ മാറുന്നതിന്റെ വ്യക്‌തമായ സൂചനകൾ ലഭിക്കുന്നത്.
സംവിധായകൻ– സങ്കൽപങ്ങൾ മാറുന്നു
ഇരുപതും ഇരുപത്തിയഞ്ചും വയസുള്ള യുവാക്കൾ സംവിധായകരായി വരുക എന്നതു മലയാളസിനിമയെ സംബന്ധിച്ച് കുറച്ചുനാൾ മുമ്പുവരെ ചിന്തിക്കാൻ കഴിയാത്ത കാര്യമായിരുന്നു. ഏറെ നാൾ ഒരു സംവിധായകനൊപ്പം അസിസ്റ്റന്റായും അസോസിയേറ്റായുമൊക്കെ നിന്ന് സ്വതന്ത്ര സംവിധായകനാകുമ്പേഴേക്കും വയസ് മുപ്പതിൽ അധികമാവും. ഏതെങ്കിലും സംവിധായകനൊപ്പം നിന്നു പണി പഠിച്ച് സ്വതന്ത്ര സംവിധായനാകുക എന്ന രീതിയിൽ നിന്ന് മനസിൽ സിനിമയുണ്ടെങ്കിൽ സംവിധായകനാകാം എന്ന അവസ്‌ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. പക്ഷേ പുതുതായി വരുന്ന സംവിധായകരിൽ എത്രപേർ കാലിബർ തെളിയിക്കുന്നു എന്നതും കാണേണ്ടതുണ്ട്. കുറച്ചുപേർ തങ്ങളുടെ ക്രാഫ്റ്റ്മാൻഷിപ്പ് തെളിയിക്കുമ്പോൾ ഭൂരിഭാഗം പേരും പിന്തള്ളപ്പെടുകയാണ്
ഒരു വർഷം ഒരു സിനിമ
ഒരു വർഷം ഒരു സിനിമയിൽ കൂടുതൽ സംവിധാനം ചെയ്യുന്ന സംവിധായകർ ഇന്നില്ല. ഐ.വി.ശശിയേപ്പോലുള്ളവർ ഒരു വർഷം പത്തും പതിനഞ്ചും സിനിമകൾ ചെയ്തിടുത്തു നിന്നാണ് ഈ മാറ്റം. ഒരു സിനിമയിൽ നിന്നു തന്നെ തെറ്റില്ലാത്ത പ്രതിഫലം ലഭിക്കും. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രോജക്ട് രൂപപ്പെടുത്താൻ ഇവർക്ക് കൂടുതൽ സമയം ലഭിക്കും. ഒന്നിൽ കൂടുതൽ പ്രോജക്ടുകൾ ചിന്തിക്കാനോ അതു പ്രാവർത്തികമാക്കാനോ പുതിയ തലമുറയ്ക്ക് ആത്മവിശ്വാസമില്ലെന്നും കരുതേണ്ടിയിരിക്കുന്നു. കൂട്ടുകെട്ടിൽ നിന്നാണ് ഇന്നത്തെ സിനിമയുണ്ടാകുന്നത്. സെറ്റിലെ കാര്യസ്‌ഥൻ സംവിധായകൻ എന്ന പതിവിൽ നിന്നും മാറി ഒരുപറ്റം പേർ ഒരുമിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുകയാണ് ന്യൂ ജനറേഷന്റെ രീതി.
പ്രോജക്ട് വരുന്ന വഴി
വൻകിട ബാനറുകൾ, തഴക്കവും പഴക്കവുമുള്ള സംവിധായകർ, സൂപ്പർ താരങ്ങൾ ഇവരായിരുന്നു പണ്ട് സിനിമയുടെ നെടുംതൂൺ. ബാനറുകളും സംവിധായകരുമാണ് താരങ്ങളെ തീരുമാനിക്കുന്നതും പ്രോജക്ടിനു മുൻകൈയെടുക്കുന്നതും. സംവിധായകരാണ് എല്ലാറ്റിന്റെയും അവസാനവാക്ക്. നിർമാതാക്കൾക്കും സ്വാധീനമുണ്ടായിരുന്നു. ഈ രീതിയിലുള്ള പ്രോജക്ടുകൾ ഇന്നു വല്ലപ്പോഴും സംഭവിക്കുന്നതായി കഴിഞ്ഞു. ഇന്നു താരങ്ങളാണ് പ്രോജക്ടുകൾ രൂപപ്പെടുത്തുന്നത്. താരങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരു സബ്ജക്ടുമായി ചെന്നാൽ അവർ തന്നെ നിർമാതാവിനേയും സംവിധായകനേയും മറ്റു താരങ്ങളേയുമൊക്കെ തീരുമാനിക്കുകയും പ്രോജക്ട് രൂപപ്പെടുകയും ചെയ്യും. ഒപ്പം താരങ്ങൾ തന്നെ സിനിമാ നിർമാണത്തിലേക്ക് ഇറങ്ങുകയും ചെയ്യുന്നു. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, നിവിൻപോളി, ജയസൂര്യ, കുഞ്ചാക്കോബോബൻ, ആസിഫ് അലി എന്നിവരെല്ലാം നിർമാണരംഗത്തും സജീവമാണ്.
പുതിയ താരങ്ങൾ, പുതിയ രീതികൾ
കഥാപാത്ര സൃഷ്ടിയിലും ഘടനയിലുമെല്ലാം കാര്യമായ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ പകർന്നാടിയതുപോലുള്ള കഥാപാത്രങ്ങളല്ല ന്യൂജനറേഷൻ നായകന്മാരുടേത്. സ്വന്തം പരിമിതികൾ അറിഞ്ഞ് അതനുസരിച്ചുള്ള മേക്ക് ഓവറിലാണ് എല്ലാവരുടേയും ശ്രദ്ധ. നിവിൻപോളിയെപ്പോലുള്ളവർ ഡേറ്റ് നൽകുന്നത് അദ്ദേഹത്തിന്റെ ടീമിൽ പെട്ടവർക്കു മാത്രമാണ്. താരപുത്രൻമാരായ കാളിദാസനും പ്രണവുമൊക്കെ ശ്രദ്ധാപൂർവം കരുക്കൾ നീക്കി ഈ വർഷം രംഗത്തെത്തുകയാണ്.
കൂട്ടുകെട്ടുകൾ... പക്ഷേ
കൂട്ടുകെട്ടുകളിലൂലെയാണ് ഇന്നത്തെ സിനിമകൾ പിറവിയെടുക്കുന്നത്. പക്ഷേ ഇതെല്ലാം പ്രോജക്ടുകൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള കൂട്ടായ്മയ്ക്കപ്പുറം കാമ്പുള്ള ബന്ധങ്ങളും സഹകരണങ്ങളും ഇന്ന് സിനിമാ മേഖലയിൽ കുറഞ്ഞിരിക്കുന്നു. ഷൂട്ടിംഗ് സെറ്റിലെ അന്തരീക്ഷം തന്നെ മാറി. ഷോട്ടിന്റെ ഇടവേളകളിൽ കസേര ചുറ്റുമിട്ട് വെടിവട്ടം പറഞ്ഞിരിക്കുന്ന താരങ്ങളെ ഇന്ന് ഒരിടത്തും കാണാനില്ല. ഷോട്ട് കഴിയുമ്പോഴേ മുൻനിര താരങ്ങളെല്ലാം അവരവരുടെ കാരവാനിലെ സ്വകാര്യതയിലേക്ക് ഒളിക്കും. അവിടെ അവരുടെ മാത്രം ലോകം. തങ്ങൾക്കു വരുന്ന ഫോൺപോലും അറ്റൻഡ് ചെയ്യാനോ അതിനോട് പ്രതികരിക്കാനോ മിക്ക ന്യൂജൻ താരങ്ങൾക്കും താൽപര്യമില്ല.
അന്തരീക്ഷം അനുകൂലം
ഇതൊക്കെയാണെങ്കിലും സിനിമയ്ക്ക് അനുകൂലമായ അന്തരീക്ഷമാണ് ഇന്നുള്ളത്. കുറച്ചു താരങ്ങളിൽ ഒതുങ്ങി നിന്ന മലയാളസിനിമ ഇപ്പോൾ ഒട്ടേറെ താരങ്ങളുടെ ചുറ്റുമാണ്. മമ്മൂട്ടി മുതൽ നായക നിരയിൽ ഒടുവിൽ എത്തിയ വിഷ്ണു ഉണ്ണിക്കൃഷ്ണനു വരെ ഇവിടെ സ്പേസ് ഉണ്ട്. പക്ഷേ മമ്മൂട്ടിയും മോഹൻലാലുമൊക്കെ സൃഷ്ടിച്ചെടുത്ത താരസാമ്രാജ്യവും കരിസ്മയുമൊക്കെ പുതുതലമുറയിലെ എത്രപേർ നിലനിറുത്തും? പഴയ തലമുറയേക്കാൾ വളരെ പ്ലാനിംഗോടെ സേഫ് ആയി കരിയർ കൊണ്ടുപോകാനാണ് നിവിൻപോളിയും ദുൽക്കർ സൽമാനുമടക്കമുള്ള പുതുതലമുറ ശ്രമിക്കുന്നതെന്നു കാണാം. പുതിയ രീതികളിലൂടെ, സമീപനങ്ങളിലൂടെ ന്യൂ ജനറേഷൻ എത്രത്തോളം മുന്നേറുമെന്ന് കാലം തന്നെ തെളിയിക്കട്ടെ.
–ബിജോ ജോ തോമസ്
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന്‍ സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്‍പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന്‍ സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്‍പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top