ചെവിക്കൂൺ കഴിക്കൂ...രോഗങ്ങൾ അകറ്റൂ....
ചെവിക്കൂൺ കഴിക്കൂ...രോഗങ്ങൾ അകറ്റൂ....
Friday, January 27, 2017 5:58 AM IST
ചെവിയോട് സാദൃശ്യമു ള്ള കൂൺവർഗത്തിലെ അതിശയനാണ് ഓറികുലേറിയ ഓറികുല എന്ന ശാസ്ത്രനാമ ത്തിൽ അറിയപ്പെടുന്ന ചെവി ക്കൂൺ. ഇന്ന് കൂൺ ഉത്പാദന രംഗത്ത് നാലാം സ്‌ഥാനത്ത് എത്തിനിൽക്കുന്ന ചെവി ക്കൂണാ ണ് കൂൺകൃഷിക്ക് രാശി കുറിച്ച തുടക്കക്കാരൻ. തവിട്ടു നിറത്തിൽ കാണപ്പെടുന്ന ഈ കൂൺവർഗം ഭക്ഷ്യയോഗമായ ഓറിക്കുലേറി യേൽസ് എന്ന കുമിൾ വിഭാഗത്തി ൽപ്പെടുന്നു. പശ്ചിമദിക്കിൽ നാടോടിമരുന്നായി ഉപയോ ഗിച്ചുകൊണ്ടിരുന്ന ചെവിക്കൂൺ എന്ന മറഞ്ഞിരുന്ന മഹാത്ഭുത ത്തിന്റെ അസാധാരണത്വം തിരി ച്ചറിയുന്നത് 19–ാം നൂറ്റാണ്ടിൽ മഞ്ഞപ്പിത്തം പോലുള്ള രോഗ സംഹാരിയായി ഉപയോഗിച്ചുകൊണ്ടാണ്.

മിതശീതോഷ്ണമേഖലകളിൽ വർഷം മുഴുവനും കണ്ടുവരുന്ന ഈ കൂണുകൾ നീരോടുന്ന മരത്തി ന്റെ തടിയിലും കൂടാതെ ജീർണിച്ച തടികളിലും വളരുന്നു. ഭക്ഷ്യയോ ഗ്യവും രോഗപ്രതിരോധശേഷി യുമുള്ള ചെവിക്കൂൺ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ചൈനയി ലാണ്. സൂപ്പുപോലുള്ള ചൈ നീസ് വിഭവങ്ങളിലും മരുന്നുകളിലും ഉപയോഗിക്കുന്ന ഒരു അവിഭാജ്യഘടകമാണ് ചെവി ക്കൂൺ.

കാൾ ലിനേയസിന്റെ ട്രെമെല്ല ഓറിക്കുല എന്ന ശാസ്ത്രസാ ഹിത്യ രചനയിലാണ് കൂൺവർഗ ത്തിലെ ഈ മഹാദ്ഭുതത്തെക്കു റിച്ച് ആദ്യമായി സൂചിപ്പിച്ചിരിക്കു ന്നത്. യൂദാസിന്റെ ചെവി എന്നും ചെവിക്കൂണിനെ വിളിക്കുന്നതിനു പിന്നിൽ ബൈബിളിനെ ആസ്പദ മാക്കി ഒരു കഥയുണ്ട്. യേശുവി നെ ഒറ്റിക്കൊടുത്തശേഷം യൂദാ സ്കറിയോത്ത, വലിയ മരത്തിൽ തൂങ്ങി ജീവനൊടുക്കി. അതുകൊ ണ്ടാണ് ചെവിക്കൂണും വലിയമര ത്തിൽ കാണപ്പെടുന്നത് എന്നു വിശ്വസിക്കുന്നു. മൂന്നു മുതൽ എട്ടു സെന്റീമീറ്റർ വരെ നീളമുള്ള ചെവിക്കൂണിന്റെ പ്രതലം വഴുവഴുപ്പം പശപശപ്പും ഉള്ള താണ്. എന്നാൽ ഉണങ്ങുമ്പോഴാ കട്ടെ കാഠിന്യമേറിയതും പൊടി ഞ്ഞു പോകാൻ സാധ്യത ഉള്ളതു മാണ്. മൃദുലമായ ഉൾവശത്തോ ടുകൂടിയ ഈ കൂണുകളിൽ ചിലപ്പോൾ ചുളിവുകളും മടക്കു കളും കാണപ്പെടുന്നു.

പ്രായം കുറഞ്ഞ ചെവിക്കൂ ണുകളാണ് ഭക്ഷ്യയോഗ്യമായവ. ഇവ നന്നായി കഴുകി കുറേ നേരം വേവിച്ചതിനുശേഷമേ ഭക്ഷണ മായി ഉപയോഗിക്കാറുള്ളു. പോഷകസമൃദ്ധമായ ഈ കൂണു കൾ, 100 ഗ്രാമിൽ നിന്നും 370 കിലോ കലോറിവരെ ഊർജം നൽകാൻ കഴിവുള്ളവയാണ്. ഉണ ങ്ങിയ കൂണുകൾ പൊടിച്ച് പൗഡർ രൂപത്തിലാക്കി സൂപ്പിൽ നിന്നും സ്റ്റൂവിൽ നിന്നും അധികമുള്ള ജലാംശം വലിച്ചെടുക്കാൻ ഉപയോ ഗിക്കുന്നു.


ഔഷധയോഗ്യമായ ചെവി ക്കൂണുകളുടെ അസാധാരണമായ രോഗപ്രതിരോധശേഷിയെ ആധുനിക വൈദ്യശാസ്ത്രരംഗം പല പരീക്ഷണ നിരീക്ഷണ ങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അർബുദത്തിന്റെയും കൊളസ്ട്രോ ളിന്റെയും അപകടാവസ്‌ഥ ഒരു പരിധിവരെ തരണം ചെയ്യാനുള്ള ശക്‌തി ഈ കൂണുകൾക്കുണ്ട്. പാലിൽ തിളപ്പിച്ച കൂണുകൾ ഉപയോഗിച്ച് വായ കഴുകുന്ന തിലൂടെ തൊണ്ടവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. മഞ്ഞപ്പി ത്തവും ആൽസ്ഹൈമേഴ്സും പോലെ മനുഷ്യായുസിന് ഭീഷ ണിയായി നിൽക്കുന്ന പലവിധ രോഗങ്ങ ൾക്കും കടിഞ്ഞാണി ടാനുള്ള കഴിവ് ചെവിക്കൂ ണുകൾക്കുണ്ട്. ഉയർന്ന രക്‌തസ മ്മർദ്ദം, വിളർച്ച എന്നിവ നിയന്ത്രി ക്കാൻ ചെവിക്കൂ ണിനാകും.

മറ്റു കൂണുകളെപ്പോലെ തന്നെ ചെവിക്കൂണുകളെയും കൃത്രി മമായി ഉണ്ടാക്കിയ മാധ്യമത്തിൽ വളർത്തിയെടുക്കാൻ സാധിക്കും. ഓക്ക് കുടുംബത്തിൽപ്പെട്ട മരങ്ങ ളുടെ തടികളിലോ അല്ലെങ്കിൽ ഈർച്ചപ്പൊടി, തവിട്, ധാന്യമണി കൾ എന്നിവ കൂട്ടിച്ചേർത്തു ണ്ടാക്കിയ മിശ്രിതത്തിലോ ചെവി ക്കൂണുകളെ വളർത്താവുന്ന താണ്. 78:20:1:1 എന്ന അനുപാത ത്തിൽ ഈർച്ചപ്പൊടി, തവിട്, കുമ്മായം, സൂക്രോസ് എന്നിവ യഥാക്രമം ചേർത്ത് അനുയോ ജ്യമായ മിശ്രിതം തയാറാക്കുക. ഈ മിശ്രിതത്തിൽ അറുപത് ശതമാനംവരെ ഈർപ്പം നില നിർത്തുക.

ഇങ്ങനെ തയാറാക്കിയ മിശ്രി തം പോളിപ്രോപിലീൻ ബാഗു കളിൽ നിറച്ചശേഷം അണുവിമു ക്‌തമാക്കുക. മിശ്രിതം തണുത്ത തിനുശേഷം ചെവിക്കൂൺ ഉണ്ടാ ക്കാൻ ആവശ്യമായ സ്പോൺ ഈ മിശ്രിതത്തിലേക്ക് ചേർ ക്കുക. സ്പോൺവളർച്ച വർധിപ്പി ക്കുന്നതിനു വേണ്ടി 25 ഡിഗ്രി 20 ഡിഗ്രി ഊഷ്മാവിൽ ഇരുപത്തി യെട്ടുമുതൽ മുപ്പതു ദിവസം വരെ ഈ പോളിപ്രോപിലീൻ ബാഗു കൾ സൂക്ഷിച്ചുവയ്ക്കുക. ആവ ശ്യാനുസരണം പ്രായം കുറഞ്ഞ ചെവിക്കൂണുകൾ വിളവെടുത്ത് ഭക്ഷ്യാവശ്യത്തിനോ മരുന്നു ണ്ടാക്കാനോ ഉപയോഗിക്കാം.

നിരവധി സവിശേഷതകളുള്ള ചെവിക്കൂണുകളെ യഥാവിധി ഉത്പാദിപ്പിക്കുകയും ഉപയോഗി ക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന ഗുണങ്ങൾ വർണനാതീതമാണ്. രോഗപ്രതിരോധശേഷി ഏറെ യുള്ള ചെവിക്കൂണുകൾ മനുഷ്യ ന്റെ ആരോഗ്യത്തിന് ഓജസും തേജസും പകരുന്ന അദ്ഭുത ശക്‌തിസ്രോതസുകളാണ്.

മീനു മഹേശ്വരൻ
ഡോ.ലുലുദാസ്

ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാന്റ് പാത്തോളജി, കോളജ് ഓഫ് അഗ്രികൾച്ചർ, വെള്ളായണി