Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
മനംകവർന്ന് പാരീസ്
Saturday, November 5, 2016 6:32 AM IST
ജീവിതത്തിന്റെ വിരസതകൾ കഴുകിക്കളഞ്ഞു മനസും ശരീരവും ശുദ്ധമാക്കുന്നവയാണു യാത്രകൾ. പുതിയ കാഴ്ചകൾ, അനുഭവങ്ങൾ, ജലാശയത്തിലെ കുളി, വഴിയോരത്തുനിന്നുള്ള ഭക്ഷണം... കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു ചേർന്നുള്ള ഉല്ലാസനിമിഷങ്ങൾ... ഓരോ യാത്രയും മനസിനെ കൂടുതൽ ആഹ്ലാദഭരിതവും ജീവിതം ഉല്ലാസപൂർണവുമാക്കും. സഞ്ചാരികളുടെ ഇഷ്ടസങ്കേതമായ പാരീസിലെ യാത്രാവിശേഷങ്ങളറിയാം...
ലണ്ടൻ നഗരത്തോടു വിട പറഞ്ഞു ഞങ്ങൾ ബസിൽ കയറി യാത്ര തിരിച്ചു. രാവിലെ നല്ല തണുപ്പ്. വ്യായാമത്തിനായി ഓടുന്നവരെയും നടക്കുന്നവരെയും കാണാം. ഞങ്ങൾ പതിയെ ലണ്ടൻ നഗരം കടന്നുപോയിക്കൊണ്ടിരുന്നു. വഴിയിൽ പച്ചപ്പുല്ലുകൾക്കിടയ്ക്ക് മഞ്ഞപ്പൂപ്പാടം. കടുകുകൃഷിയാണ്. വളരെ മനോഹരമായ കാഴ്ച. പച്ചയും മഞ്ഞയും ഇടകലർന്ന ഭൂഭംഗി. കടുകുകൃഷി മസ്റ്റാർഡ് സോസ് ഉണ്ടാക്കാനാണ്. യൂറോപ്പിൽ ഉടനീളം ഈ കൃഷി കണ്ടുവരുന്നു.
അദ്ഭുതം സമ്മാനിച്ച് യൂറോ ടണൽ
യൂറോ ടണൽ വഴിയാണ് ഞങ്ങൾ പാരീസിലേക്ക് കടന്നത്. ഒരു അണ്ടർ പാസ് ടണൽ കൂടി കടന്ന് ബസ് യൂറോ ടണൽ ലക്ഷ്യമാക്കി കുതിച്ചു. നല്ല വേഗമുണ്ട് ബസിന്. തലേദിവസത്തെ മഴയിൽ വഴി നനഞ്ഞുകിടക്കുന്നു. ഇവിടെ മഴ ഉള്ളതിനാൽ എപ്പോഴും കുടയും ഒരു ജാക്കറ്റും കരുതണം.
യൂറോ ടണലിന് (ചാനൽ ടണൽ) 37.9 കിലോമീറ്റർ (23.5 മൈൽ) നീളമുണ്ട്. കടലിനടിയിൽ കൂടിയുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ടണലാണിത്. കേട്ടപ്പോൾ ഭയം തോന്നി. ടണലിൽ കയറാനുള്ള വഴിയിലൂടെ ഞങ്ങളുടെ ബസ് കടന്നു. ഒരു തുറന്ന സ്റ്റേഷനാണിത്. ബസ് ഉൾപ്പെടെ യാത്രക്കാരുമായി ട്രെയിനിന്റെ ബോഗിയിൽ കയറണം. ഞങ്ങളുടെ ബസ് ഏറ്റവും പുറകിലുള്ള ബോഗിയുടെ തുറന്നവശത്തുകൂടി ഓടിച്ചകത്തുകയറ്റി. ബസ് കുറെ ദൂരം കൂടി ഓടിച്ചു മുൻപോട്ടുപോയി. അതാ മുന്നിൽ ഒരു ബസു നിർത്തിയിട്ടിരിക്കുന്നു. അതിനു പിന്നിലായി ഞങ്ങളുടെ ബസും നിർത്തി. പുറകെ വരിവരിയായി ബസുകൾ വന്ന് ഓരോ ബോഗിയിലും നിർത്തി. ഇങ്ങനെ നൂറു ബസുകൾ ഒരു ട്രെയിനിൽ കയറും. ഓരോ ബസിന്റെയും മുൻപിലും പിറകിലും ഡബിൾ കാബിനുള്ള ഗ്ലാസ് വാതിലുകൾ ഓട്ടോമാറ്റിക്കായി വന്ന് അടയും. അതിനുശേഷം ഷട്ടറും വീഴും. ട്രെയിൻ നീങ്ങിത്തുടങ്ങി. ഞങ്ങൾ എല്ലാവരും ബസിൽ നിന്നിറങ്ങി. ബസ് കിടക്കുന്ന സ്‌ഥലം അല്ലാതെ മുൻപിലും പിന്നിലും വശങ്ങളിൽ കൂടിയും ആൾക്കാർക്ക് ഇറങ്ങിനിൽക്കാം. മുൻപിലുള്ള വാതിൽ തുറന്ന് ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കാം. കടലിനടിയിലെ തുരങ്കത്തിൽകൂടി ട്രെയിനിൽ വേഗത്തിൽ നീങ്ങുകയാണ്. ജീവിതത്തിൽ ഒരു പുത്തൻ അനുഭവം കൂടി. ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് എല്ലാവർക്കും രസകരമായ ഒരു അനുഭവമായി തോന്നി. ഞങ്ങളെല്ലാവരും ചിത്രങ്ങളെടുത്തു. ഒരു വലിയ കൂട്ടിലകപ്പെട്ട പ്രതീതി. ട്രെയിനിന്റെ കടകട ശബ്ദം വലുതായി കേൾക്കാം. ടണലിന്റെ ഭിത്തികളിൽ തിരമാലകൾ അലയടിക്കുന്നുണ്ടാവാം. വലിയ മീനുകളും ചെറിയ മീനുകളും അടുത്തുവരുന്നുണ്ടാവാം. ഒന്നും ഞങ്ങൾ അറിയുന്നില്ല. കടൽ കടന്നു ഞങ്ങളുടെ ട്രെയിൻ സ്റ്റേഷനിൽ നിന്നു. ഒന്നിനു പുറകെ ഒന്നൊന്നായി ബസുകൾ ബോഗിയിൽ നിന്നും പുറത്തു കടന്നു. ഫ്രാൻസ്. കാറ്റാടിയന്ത്രങ്ങളും ഫ്രാൻസിന്റെ പതാകയും ചാറ്റൽ മഴയും ഞങ്ങളെ സ്വാഗതം ചെയ്തു. വീണ്ടും പച്ചനിറച്ചാർത്തിന്റെയും കുളിരിന്റെയും ലോകത്തേക്ക.് ബസ് ഫ്രാൻസിന്റെ മണ്ണിലെത്തി. അന്നത്തെ യാത്ര അവസാനിച്ചത് ഐഫൽ ടവറിനു മുൻപിൽ.
പ്രൗഢിയോടെ ഐഫൽ ടവർ
വായിച്ചും ചിത്രങ്ങളിൽ കണ്ടും അറിഞ്ഞിട്ടുള്ള ടവറിനു മുൻപിൽ അതിശയത്തോടെ ഞങ്ങൾ നിന്നു. എല്ലാവരുടെയും കണ്ണുകൾ മുകളിലേക്ക്. എങ്ങനെയാണ് ഇതിന്റെ നിർമിതി എന്നോർത്ത് വിസ്മയം പൂണ്ടു. അരികിലേക്ക് ചെല്ലുന്തോറും അതിന്റെ ഭീമാകാരത്വം മനസിലാകും. നാലുകാലുകളുടെ കീഴിൽ ഒരു വലിയ ചത്വരം. ടിക്കറ്റെടുത്തുവേണം കയറാൻ. നീണ്ട ക്യൂവാണ്. ഇവിടെയും നല്ല തണുത്ത കാറ്റുവീശുന്നുണ്ട്. ഈ ടവർ കൈകൊണ്ട് പെയിന്റ് ചെയ്തതാണ്. ഒന്നിലും രണ്ടിലും റസ്റ്ററന്ററുകളും കടകളുമാണ്. മൂന്നാം നിലയിൽ ഒരു നിരീക്ഷണതട്ടാണ്. രാത്രിയിൽ ടവറിൽ ലൈറ്റ് ഷോ ഉണ്ട്. നീണ്ട നിരയിലുള്ളവർ പതിയെ നീങ്ങിനീങ്ങി അടുത്തെത്തി. ഞങ്ങൾ ബേസ് ലവലിൽ ആണ് ഇപ്പോൾ. ഇനി പടികൾ കയറി എലിവേറ്ററിനടുത്തെത്തണം. ആദ്യത്തെ എലിവേറ്റർ ഒന്നാം ലെവലിലും രണ്ടാം ലെവലിലും നിർത്തും. രണ്ടാം ലെവലിൽ നിന്നും മൂന്നാം ലെവലിലേക്ക് നിരീക്ഷണ തട്ടിലേക്കുള്ള എലിവേറ്ററിൽ ഞങ്ങൾ കയറി.
മൂന്നാം ലെവലിലേക്കുള്ള ട്രാക്ക് കുത്തനെയാണ്. ഒരു ഉൾഭയം തോന്നി. എലിവേറ്ററിൽ നിന്നിറങ്ങി. പാരീസ് മുഴുവനായും കൺമുൻപിൽ കണ്ടു. ഇവിടെ ഷാംപെയ്ൻ വിൽപനയും ഉണ്ട്. ഞങ്ങളും ഒരു ഗ്ലാസ് ഷാംപെയ്ൻ നുണഞ്ഞു കൊണ്ട് ഫ്രാൻസിന്റെ സൗന്ദര്യം ആസ്വദിച്ച് ആ തട്ടിലൂടെ നടന്നുകണ്ടു. കണ്ടതെല്ലാം മനസിലേക്കാവഹിച്ചെടുത്തു. കൂറ്റൻ ഇരുമ്പുകമ്പികൾ കുറുകെയും നെടുകെയും വരും പോലെയുള്ള രൂപരേഖയാണിതിന് . ഫ്രാൻസിന്റെയും പാരീസിന്റെയും ലോകവ്യാപകമായ ഒരു സംസ്കാരത്തിന്റെ ബിംബം കൂടിയാണിത്. പാരീസ് എന്നു കേൾക്കുമ്പോൾ ഈ ടവർ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തും. ഇവിടത്തെ ഏറ്റവും ഉയരമുള്ള നിർമിതിയാണ്. സഞ്ചാരികൾ ടിക്കറ്റെടുത്തു കയറുന്ന ലോകത്തിലെ തന്നെ വലിയ സ്മാരകവും ഇതുതന്നെ. ഇതിന് 324 മീറ്റർ (1,063 അടി), പൊക്കമുണ്ട്. (ഏകദേശം 81 നില കെട്ടിടത്തിന്റെ പൊക്കം). താഴത്തെ ചത്വരം 125 മീറ്റർ (410 അടി) വശത്തേക്കും. ഇത് മിലിറ്ററി ഭടന്മാർ ആദ്യം നിരീക്ഷണ ഗോപുരമായും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നിവയ്ക്കു വേണ്ടിയും ഉപയോഗിക്കുന്നു (വലിയ ഏരിയൽ). സിറ്റിയുടെ ഏതു ഭാഗത്തുനിന്നു നോക്കിയാലും തലയെടുപ്പോടെ ഈഫൽ ടവർ നിൽക്കുന്നതുകാണാം; ആരെയും കൂസാതെ നിശബ്ദമായി.
തുടർന്ന് സിറ്റി ടൂർ ആണ് പ്ലാൻ ചെയ്തത്. ചാറ്റൽ മഴയുണ്ട്. കൂടാതെ നല്ല തണുപ്പും. നഗരത്തിലുടനീളം നല്ല പൊക്കമുള്ള സ്ട്രീറ്റ് ലൈറ്റുകൾ, നടുക്കുള്ള നീണ്ട ഒരു ലൈറ്റ് ഷേഡിനു മൂന്നുചുറ്റും പൂപോലെ വിടർന്നു, കമ്പിയുടെ അറ്റത്ത് ലാംപ്. ചിലതു നാലുവശത്തുമുണ്ട്. ഫ്ളൈ ഓവറുകൾ അധികമുള്ള രാജ്യമാണ്. റിംഗ് റോഡുകളും ധാരാളമുണ്ട്. ഒരു റിംഗ് റോഡിന് പുറത്തേക്കു മുപ്പത്തി അഞ്ചു വഴികളുണ്ട്.
മനം മയക്കും കാഴ്ചകൾ
കൊത്തുപണിയുള്ള ഒരു വലിയ ആർച്ചാണ് അൃരറലേൃശീാുവല . കുതിരപ്പുറത്തു വാളുമേന്തി നിൽക്കുന്ന പട്ടാളക്കാരന്റെ പ്രതിമ. മുൻ പ്രസിഡന്റ് ചാൾസ് ഡിഗോളിന്റെ പ്രതിമ. മൈക്കൽ ആഞ്ചലോയുടെ വീനസ് ദേവതയുടെ കൈയില്ലാത്ത ഒരു അർധ നഗ്ന പ്രതിമ... ഇങ്ങനെ കാഴ്ചകൾ നിരവധി.
ഫാഷൻ, ആർട്ട് മ്യൂസിയങ്ങൾ, രമണീയമായ വീഥികൾ, സുന്ദരമായ സ്മാരകങ്ങൾ, നിശാസംഗീതനൃത്തശാലകൾ... ലോകത്തിലെ വിലയേറിയ ഷോപ്പിംഗുകളും ഇവിടെ നടത്താം. ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെ ഷോപ്പിംഗ് വിഹാരരംഗമാണ് ഇവിടം. വിലയേറിയ ബാഗുകളും ലെതർ ഇനങ്ങളും പെർഫ്യൂമുകളും എല്ലാം ഇവിടെ കിട്ടും. സൗന്ദര്യ വർധന വസ്തുക്കൾ, കമ്പിളി വസ്ത്രങ്ങൾ, കൂളിംഗ് ഗ്ലാസുകൾ തുടങ്ങിയവയും വാങ്ങാം.
സെയ്ൻ നദിയിലൂടെയൊരു യാത്ര
കടൽ വെള്ളം കയറിക്കിടക്കുന്ന കടലും കായലും ചേർന്ന് സെയ്ൻനദി (ടലശില ഞശ്ലൃ) യിലൂടെ ക്രൂസിൽ (വിനോദയാത്രക്കായി കപ്പൽ, വലിയ ബോട്ട്) ഒരു യാത്രയ്ക്കായി ഞങ്ങൾ തയാറായി. ബോട്ട് എത്തിയിട്ടില്ല. ടിക്കറ്റ് എടുക്കണം. മഴ പെയ്യുന്നു. എല്ലാവരും കുടക്കീഴിലാണ്. എപ്പോഴും നമ്മൾ കുട കരുതണം. അപ്രതീക്ഷതമായാണ് മഴ വരുന്നത്. അതു കൂടുതലും ചാറ്റൽ മഴയാണ്. കരയോടടുത്ത് ഒഴുകുന്ന റസ്റ്ററന്റ് എല്ലാ ഒരുക്കത്തോടും കൂടി കിടപ്പുണ്ട്. അത് സന്ധ്യകളിലേ ജീവൻ വയ്ക്കൂ.
ബോട്ട് എത്തി. തണുത്ത കാറ്റു വീശുന്നു. ഞങ്ങൾ ക്രൂസിൽ കയറി. ബോട്ടിന്റെ മുകൾത്തട്ട് ഗ്ലാസാണ്. ഓരോരുത്തരും ഇരിക്കുന്ന സീറ്റിന്റെ വശത്ത് ഫോൺ പോലെ ഒരു ഉപകരണമുണ്ട്. ഇത് ചെവിയിൽ വച്ച് രണ്ടിൽ അമർത്തിയാൽ ഗൈഡ് പറയുന്ന കാര്യങ്ങൾ വ്യക്‌തമായി ഇംഗ്ലീഷിൽ കേൾക്കാം. നമ്മൾ കാണുന്നവയെല്ലാം അവർ പറഞ്ഞുതരുന്നുണ്ട്. അനേകം പാലങ്ങൾ ഉണ്ട് സെയ്ൻ നദിക്കു കുറുകെ.. ഓരോ പാലത്തിന്റെയും നിർമാണം ഓരോ വിധത്തിലാണ്. മാനം തെളിഞ്ഞുവരുന്നു. ഇളം വെയിലിനു നല്ല സുഖമുള്ള ചൂട്.
റൊമാന്റിക് സിറ്റി എന്നറിയപ്പെടുന്ന പാരീസിലെ സെയ്ൻ നദിയിലൂടെയുള്ള ക്രൂസ് യാത്ര വിവരാണാതീതമാണ്. ഓരോ പാലത്തിനടിയിലൂടെ പോകുമ്പോഴും അദ്ഭുതമാണ്. ഓരോ പാലത്തിനും ഓരോ കഥ പറയുവാനുണ്ട്.
ലുവിയർ മ്യൂസിയം
ഈ മ്യൂസിയത്തിലാണ് പ്രശസ്ത പെയ്ന്റിംഗായ ലിയാണാഡോ ഡാവിൻചിയുടെ മോണോലിസ സൂക്ഷിച്ചിരിക്കുന്നത്. പ്രസിദ്ധിയാർജിച്ച മറ്റനേകം പെയിന്റിംഗുകളും ഇവിടെയുണ്ട്. നെപ്പോളിയൻ ഒന്നാമനാണ് ഇതൊരു മ്യൂസിയം ആക്കിയത്. ഇതിന്റെ അകത്തേക്കുള്ള വഴി ഒരു പിരമിഡിൽ കൂടിയാണ്. ഈ ഗ്ലാസ് പിരമിഡ് വളരെ ആകർഷകമാണ്.
ഹെൻറി നാലാമന്റെ കുതിരപ്പുറത്തുള്ള പ്രതിമ ദൂരെ ഉയർന്നുകാണാം. മരങ്ങളുള്ള ഒരു ചത്വരത്തിനു പിന്നിൽ സവാരിറ്റൻ ഡിപ്പാട്ടുമെന്റു സ്റ്റാൾ ഒളിഞ്ഞുനോക്കുന്നു.
വളരെ അധികം ക്രൂസുകളും ബോട്ടുകളും ചെറുബോട്ടുകളും സെയ്ൻ നദിയിലൂടെ നീങ്ങുന്നു.
അടുത്ത രണ്ടുപാലങ്ങളും വ്യത്യസ്തമായി പണിതിരിക്കുന്നു. ഇനിയൊരു പാലം വെള്ള ചുണ്ണാമ്പുകല്ലുകൾ പോലെയുള്ള കല്ലുകൾകൊണ്ട് പണിതിരിക്കുന്നു. മനുഷ്യരുടെ തലകൾ മാത്രമുള്ള അനേകം പ്രതിമകൾ രണ്ടുവശങ്ങളിലുമുണ്ട്.
അടുത്ത പാലത്തിനടുത്ത് സെന്റ് ജയിംസ് ചാപ്പൽ. ഇനിയുള്ള പാലത്തിന്റെ വശങ്ങളിൽ കല്ലും ഇരുമ്പും കലർന്ന പച്ചക്കളർ. മുഴുവനും പച്ചനിറം പൂശിയതാണ് അടുത്ത പാലം. ഇവിടെ നിന്നു നോക്കിയാൽ പാരീസ് നഗരം മുഴുവനായി കാണാം. ആർച്ചുകൾ ഇല്ലാത്തതാണ് അടുത്ത പാലം. ചാരനിറം അണിഞ്ഞുനിൽക്കുന്നു. ലൂയീസ് ദ്വീപ്, രണ്ട് ഹോട്ടലുകൾ എന്നിവയുമുണ്ട്. കൂടാതെ മട്ടുപ്പാവിൽ പൂന്തോട്ടമുള്ള ഒരു കൂറ്റൻ കെട്ടിടവും കാണാം. വലിയ നീളമുള്ള ചരക്കുബോട്ടുകൾ കടന്നുപോയിക്കൊണ്ടിരിക്കുന്നു.
പച്ചനിറച്ചാർത്തുള്ള അടുത്ത പാലത്തിനടുത്താണ് അറബ് ഇൻസ്റ്റിറ്റ്യൂട്ടും സ്ട്രീറ്റ് മാർക്കറ്റും. ഇനിയുമുണ്ട് പാലങ്ങൾക്ക് വിശേഷങ്ങൾ. മാതാവും ഉണ്ണിയീശോയും ഉള്ള പ്രതിമ ഒരു പാലത്തിന്റെ വൻ തൂണിനു മുകളിൽ ഉണ്ട്. ഈ നദിയുടെ കൈവഴികളിലും പാലങ്ങൾ കാണാം. സ്വർണ ശവകുടീരവും (ഏീഹറലി ഠീായ) പുസ്തകങ്ങൾ വിൽക്കുന്ന കെട്ടിടവും കണ്ടു. ഒരു ആധുനിക സ്റ്റീൽ നിർമിത പാലവും കണ്ടു. ഇവിടെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഒരു പ്രതിമയും ഉണ്ട്.
നീതിയുടെ കൊട്ടാരം, സെയ്ന്റ് മൈക്കിൾസ് പള്ളിയും നോത്ര ഡാം കത്തീഡ്രലും കണ്ടു. പുരാതനമായ ഇവിടത്തെ മണികൾ പ്രശസ്തമാണ്.
മറിയമ്മ ഷാജി
പാലാത്ര, ചങ്ങനാശേരി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top