റെഡി ടു ഗോാാാാ...
റെഡി ടു ഗോാാാാ...
Friday, July 8, 2016 4:27 AM IST
<യ> ഐപ്പ് കുര്യൻ

എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ ആൾട്ടോ 800 നും ഹ്യുണ്ടായി ഇയോണിനും
വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് റെനോ ക്വിഡ് എത്തിയത്. ആകർഷകമായ വില, എസ്യുവി ലുക്ക്, വിശാലമായ ഇന്റീരിയർ എന്നിവയെല്ലാം കൊണ്ട് ക്വിഡ് വിപണിയിലെ താരമായി മാറി. ഇതേ വിഭാഗത്തിൽ ക്വിഡിന്റെ ഒരു ബന്ധു കൂടി എത്തുകയാണ്. റെനോയുടെ കൂട്ടാളിയായ നിസാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൺ അവതരിപ്പിക്കുന്ന ‘റെഡി ഗോ’ ആണത്. ക്വിഡിനെക്കാൾ വിലക്കുറവുണ്ടെന്നതാണ് റെഡിഗോയുടെ പ്രധാന ആകർഷണീയത.

രൂപകൽപ്പന

ഗോ, ഗോ പ്ലസ് മോഡലുകൾക്കു ശേഷം പുറത്തിറക്കുന്ന റെഡിഗോയെ അർബൻ ക്രോസ് ഹാച്ച്ബാക്ക് എന്നാണ് ഡാറ്റ്സൺ വിശേഷിപ്പിക്കുന്നത്. ക്രോസ് ഓവറിന്റേതുപോലെ വിശാലമായ ഇന്റീരിയർ , ഉയർന്ന സീറ്റ് പൊസിഷൻ, കൂടിയ ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ചെറു ഹാച്ച്ബാക്കിൽ ലഭിക്കുന്നു. മാരുതി വാഗൺ ആറിനെപ്പോലെ ടോൾ ബോയ് രൂപകൽപ്പനയാണ് റെഡിഗോയ്ക്ക്. ക്രോസ് ഓവറിന്റെ തലയെടുപ്പുണ്ട്. മുൻഭാഗത്തെക്കാൾ രൂപഭംഗി പിൻഭാഗത്തിനാണ്.

ക്വിഡിന്റേതുപോലെ സിഎംഎഫ് എ പ്ലാറ്റ്ഫോമിലാണ് റെഡിഗോയും നിർമിച്ചിരിക്കുന്നത്. എന്നാൽ ബോഡി അളവുകളിൽ ഇവ തമ്മിൽ ചെറിയ വ്യത്യാസമുണ്ട്. നീളം, വീതി എന്നിവ ക്വിഡിനാണ് കൂടുതൽ. എന്നാൽ ഉയരം റെഡിഗോയ്ക്കാണ്. എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ തന്നെ ഏറ്റവും ഉയരമുള്ളത് റെഡിഗോയ്ക്കാണ്. കൂട്ടത്തിലേയ്ക്കും ചെറുതാണ് മാരുതി ആൾട്ടോ 800. വിവിധ മോഡലുകളുടെ സാങ്കേതികവിവരങ്ങൾ പട്ടികയിൽ

എതിരാളികളെ അപേക്ഷിച്ച് കൂടുതലുണ്ട് ഗ്രൗണ്ട് ക്ലിയറൻസ്. വലിയ ഹമ്പുകളെയും പേടികൂടാതെ മറികടക്കാൻ 185 മില്ലി മീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് (ക്വിഡിന് 180 മില്ലി മീറ്റർ) സഹായിക്കുന്നു. എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ ആദ്യമായി എൽഇഡി ഡേ ടൈം റണ്ണിംഗ് ലാംപുകൾ റെഡിഗോ നൽകുന്നു. ഹെഡ്ലാംപ് ഓണാക്കുമ്പോൾ ഡേ ടൈം റണ്ണിംഗ് ലാംപുകൾ സ്വയം ഓഫാകും.

വളരെ ലളിതമാണ് റെഡിഗോയുടെ ഡാഷ്ബോർഡ്. ഡാഷ്ബോർഡിന്റെ നിർമാണനിലവാരവും ഓഡിയോ സിസ്റ്റവും ഗോയിലേതിലും മെച്ചമാണ്. യുഎസ്ബി, ഓക്സിലറി ഇൻപുട്ട്, സിഡി എന്നിവയിലൂടെ ഇതിൽ പാട്ട് കേൾക്കാം. എഫ്എം റേഡിയോയുമുണ്ട്. പവർ വിൻഡോ സ്വിച്ചുകൾ ഗീയർലിവറിനു മുന്നിലാണ് നൽകിയിരിക്കുന്നത്. ഉപയോഗിച്ചു ശീലമാകും വരെ ഇത് കൈകാര്യം ചെയ്യുക അത്ര സുഖകരമല്ല.

<ശാഴ െൃര=/ളലമേൗൃല/4ംലലഹബ2016ഖൗഹ്യ08ീമ2.ഷുഴ മഹശഴി=ഹലളേ>

പൊക്കം കൂടിയവർക്കും സുഖകരമായി യാത്ര ചെയ്യാവുന്ന വിധം ഉയരം കൂടിയ ഇന്റീരിയറാണ് റെഡിഗോയുടെ. ഹെഡ് ലെഗ് റൂം ആവശ്യത്തിലേറെയുണ്ട്.

സീറ്റുകൾ മെലിഞ്ഞതാണെങ്കിലും പിൻഭാഗത്തിനു നല്ല സപ്പോർട്ട് ലഭിക്കുന്നുണ്ട്. തുടകൾക്കും വേണ്ടത്ര താങ്ങ് ലഭിക്കുന്നു. പിൻസീറ്റിൽ രണ്ട് മുതിർന്നവർക്ക് സുഖകരമായി ഇരിക്കാം. മൂന്നാമതൊരാളെക്കൂടി ഇരുത്തണമെങ്കിൽ മറ്റു യാത്രക്കാർ കാര്യമായി ഒതുങ്ങിക്കൊടുക്കണം. ഇന്റീരിയർ നിലവാരം ആൾട്ടോയെക്കാൾ മെച്ചമാണ്. ഇക്കാര്യത്തിൽ ഏറ്റവും മികവുള്ളത് ഹ്യുണ്ടായി ഇയോണിനാണ്.

വലിയ അനലോഗ് സ്പീഡോമീറ്ററും ചെറിയൊരു ഡിജിറ്റൽ ഡിസ്പ്ലേയും പിന്നെ സ്‌ഥിരം ഇൻഡിക്കേറ്ററുകളും അടങ്ങുന്നതാണ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ. ടാക്കോ മീറ്റർ, ഓഡോ മീറ്റർ, ഫ്യുവൽ ലെവൽ ഇൻഡിക്കേറ്റർ, ശരാശരി മൈലേജ്, ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം, ഗീയർഷിഫ്ട് ഇൻഡിക്കേറ്റർ എന്നിങ്ങനെ ഒരുപാട് വിവരങ്ങൾ ഡിജിറ്റൽ ഡിസ്പ്ലേയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാർ വില പരമാവധി കുറയ്ക്കാൻ പല ഫീച്ചറുകളും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. സെൻട്രൽ ലോക്കിംഗ്, കീലെസ് എൻട്രി, റിയർവ്യൂമിറർ ഉള്ളിൽ നിന്ന് ക്രമീകരിക്കാനുള്ള സംവിധാനം എന്നിവ അതിൽ പെടും.


ലഗേജ് സ്പേസിന്റെ കാര്യത്തിൽ ക്വിഡാണ് ഒന്നാം സ്‌ഥാനത്ത്. രണ്ടാം സ്‌ഥാനം റെഡിഗോയ്ക്കുണ്ട്, 222 ലിറ്റർ. നാല് പേരുടെ ലഗേജ് വയ്ക്കാൻ ഇത് ധാരാളം മതി.

സുരക്ഷയുടെ കാര്യത്തിൽ കൂടുതലൊന്നും റെഡിഗോയും നൽകുന്നില്ല, ഈ വിഭാഗത്തിൽപെട്ട മറ്റു മോഡലുകളെപ്പോലെ െരഡെവർ എയർബാഗ് മാത്രമുണ്ട്. എബിഎസ് ഇല്ല.

<യ> എൻജിൻ ഡ്രൈവ്

ക്വിഡിന് കരുത്തേകുന്ന 799 സിസി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണു റെഡിഗോയിലും. 53.2 ബിഎച്ച്പി 72 എൻഎം ആണ് എൻജിൻ ശേഷി. ക്വിഡിനെക്കാൾ ഭാരക്കുറവുള്ളതുകൊണ്ടു മെച്ചപ്പെട്ട പെർഫോമൻസ് റെഡിഗോയ്ക്ക് സ്വന്തം. അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്സുള്ള കാർ 15.98 സെക്കൻഡുകൊണ്ട് 100 കിലോ മീറ്റർ വേഗമെടുക്കുമെന്നു നിർമാതാക്കൾ അവകാശപ്പെടുന്നു. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ പ്രകടനം നമ്പർ വൺ ആണ്. മണിക്കൂറിൽ 140 കിലോ മീറ്റർ ആണു പരമാവധി വേഗം.

ആനന്ദത്തിന്റെ നഗരം എന്നു വിശേഷിപ്പിക്കുന്ന കൊൽക്കത്തയിൽ വച്ചായിരുന്നു റെഡിഗോയുടെ മീഡിയ െരഡെവ്. അതിരാവിലെ തന്നെ സൂര്യൻ ഉദിക്കുന്ന നാട്ടിൽ നഗരം ഉണരുംമുമ്പേ റെഡിഗോയിൽ യാത്ര തുടങ്ങി.

ക്വിഡിലേതുപോലെ ഫസ്റ്റ് ഗീയറിനു സമീപത്താണ് റിവേഴ്സ് ഗീയർ. ഗീയർനോബിനു താഴെയുള്ള വലയം വലിച്ചുയർത്തി പിടിച്ച് വേണം റിവേഴ്സ് ഗീയർ ഇടാൻ. ആൾട്ടോ 800, ഹ്യുണ്ടായി ഇയോൺ, റെനോ ക്വിഡ് എന്നിവയെക്കാൾ മെച്ചപ്പെട്ട പെർഫോമൻസാണ് റെഡിഗോ കാഴ്ചവച്ചത്. എതിരാളികളെക്കാൾ ഭാരക്കുറവുള്ളതിന്റെ മെച്ചം. കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ ക്വിഡിനുള്ള വലിവ് റെഡി ഗോയ്ക്കില്ല. പാസഞ്ചർ കാബിന്റെ ഇൻസുലേഷൻ കുറേക്കൂടി മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. എൻജിൻശബ്ദം കൂടുതലായി അറിയാനുണ്ട്. ഐഡ്ലിംഗിൽ വിറയലും അനുഭവപ്പെടുന്നു.

ഉയരത്തിലുള്ള െരഡെവിംഗ് പൊസിഷൻ മികച്ച് റോഡ് കാഴ്ച നൽകുന്നു. വലുപ്പം കൂടിയ ബാഹ്യ കണ്ണാടികൾ പിന്നിൽ നിന്നുള്ള വിശാലമായ കാഴ്ചയൊരുക്കുന്നുണ്ട്. ഉയർന്ന വേഗത്തിൽ മെച്ചപ്പെട്ട സ്‌ഥിരത റെഡി ഗോയ്ക്കുണ്ട്. ഉയരം കൂടിയ കാറായതിനാൽ വളവുകൾ വീശുമ്പോൾ പിൻസീറ്റിലിരിക്കുന്നർക്ക് ഉലച്ചിൽ അനുഭവപ്പെടുന്നുണ്ട്. ബ്രേക്കിന്റെ കാര്യക്ഷമത പ്രശംസനീയമാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലുള്ള ഓട്ടത്തിൽ സഡൻ ബ്രേക്ക് പ്രയോഗിച്ചപ്പോഴും പാളിപ്പോകാതെ റെഡിഗോ നിന്നു. എസി തകർപ്പനാണ്. പിൻസീറ്റിലേയ്ക്കും നന്നായി തണുപ്പെത്തുന്നുണ്ട്. എത്ര കിട്ടും എന്ന ചോദ്യം കോംപാക്ട് കാറുകളുടെ കാര്യത്തിൽ പ്രധാനമാണ്. അക്കാര്യത്തിൽ റെഡിഗോ അൽപ്പം പോലും നിരാശപ്പെടുത്തുന്നില്ല. ഈ വിഭാഗത്തിൽ ഏറ്റവും മൈലേജുള്ള പെട്രോൾ മോഡൽ എന്ന ബഹുമതി ക്വിഡുമായി റെഡിഗോ പങ്കിടുന്നു. ലീറ്ററിന് 25.17 കിലോ മീറ്റർ ആണ് എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്.

<യ> വില

റെനോ ക്വിഡിനെപ്പോലെ 98 ശതമാനം തദ്ദേശീയമായി ഉത്പാദിപ്പിച്ച ഘടകങ്ങളാണ് റെഡിഗോയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇത് വില കൂടുതൽ ആകർഷകമാക്കാൻ കമ്പനിയെ സഹായിച്ചു. എക്സ്ഷോറൂം വില 2.50 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന സൂചനയാണ് കമ്പനി നൽകുന്നത്.

<യ> അവസാനവാക്ക്

മാരുതി ആൾട്ടോയുടെ വിലയ്ക്ക് വാങ്ങാവുന്ന, കൂടുതൽ ഇന്റീരിയർ വിസ്താരവും പെർഫോമൻസുമുള്ള ടോൾബോയ് ഹാച്ച്ബാക്കാണ് റെഡിഗോ. പെർഫോമൻസ്, മൈലേജ്, എസി എന്നിവയിലും ആൾട്ടോയെക്കാൾ മികച്ചതാണ്. ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് പോലുള്ള നിലവാരം കൂടിയ ഫീച്ചറുകൾ വേണ്ടവർ ക്വിഡ് പരിഗണിക്കുക. ഡാറ്റ്സൺ ബ്രാൻഡിൽ മുമ്പ് പുറത്തിറങ്ങിയ ഗോ, ഗോ പ്ലസ് മോഡലുകൾക്ക് നേടാനാവാത്ത വിൽപ്പന വിജയം റെഡി ഗോയ്ക്ക് ലഭിക്കുമെന്നുറപ്പ്.