സ്കൂട്ടർ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ടിവിഎസ് ജൂപ്പിറ്റർ
സ്കൂട്ടർ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ടിവിഎസ് ജൂപ്പിറ്റർ
Thursday, June 22, 2017 3:49 AM IST
ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കന്പനി, വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ സ്കൂട്ടർ നിർമാതാക്കളായ ടിവിഎസ് മോട്ടോർ കന്പനിക്ക് 110 സിസി സ്കൂട്ടർ വിപണിയിൽ 11 ശതമാനം പങ്കാളിത്തമാണുള്ളത്. ഇന്ത്യൻ റോഡുകളിൽ 16 ലക്ഷം ജൂപ്പിറ്ററിന്‍റെ സാന്നിധ്യമാണ് ഇപ്പോൾ ഉള്ളത്.

പൂർണ അലൂമിനിയത്തിൽ നിർമിച്ച, 110 സിസി ലോ-ഫ്രിക്ഷൻ എഞ്ചിൻ, ലഭ്യമാക്കുന്നത് വിസ്മയിപ്പിക്കുന്ന ഉൗർജവും, ഉന്നത ആക്സിലറേഷനും മികവുറ്റ ഇന്ധനക്ഷമതയുമാണ്. മെറ്റൽ ബോഡിയോടുകൂടിയ ടിവിഎസ് ജൂപ്പിറ്ററിന്‍റെ ചാരുത ശ്രദ്ധേയമാണ്. ഒപ്പം സുഖദായകമായ യാത്രയും. റൈഡർക്ക് ഇക്കോ മോഡും പവർ മോഡും ലഭ്യമാക്കുന്ന ടിവിഎസിന്‍റെ പേറ്റന്‍റ് ഉള്ള ഇക്കണോമീറ്റർ ആണ് മറ്റൊരു ഘടകം.


ടിവിഎസ് ജൂപ്പിറ്ററിന്‍റെ 110 സിസി എഞ്ചിൻ ഇന്ത്യൻ റോഡുകൾക്ക് തികച്ചും അനുയോജ്യമാണ്. ടൈറ്റാനിയം ഗ്രേ, മെർക്കുറി വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്, സ്പാർക്ലിംഗ് സിൽവർ, റോയൽ വൈൻ, സ്റ്റാലിയൻ ബ്രൗണ്‍ എന്നീ ആകർഷകങ്ങളായ നിറങ്ങളിൽ ലഭ്യം. ജേഡ് ഗ്രീൻ, മിസ്റ്റിക് ഗോൾഡ് എന്നീ നിറങ്ങൾ പുതുതായി ചേർത്തതോടെ ജൂപ്പിറ്റർ ഇപ്പോൾ 10 നിറങ്ങളിൽ ലഭിക്കും.

ഇന്ധന ടാങ്കിന്‍റെ ശേഷി 5 ലിറ്ററാണ്. ബാഗ് ഹൂക്സ്, സീറ്റിനടിയിലുള്ള സ്റ്റോറേജ് സ്ഥലം, പിൻവശത്തെ ബ്രേയ്ക്ക് ലിവറിലുള്ള ബ്രേയ്ക് ലോക്, പൈലറ്റ് ലാംപ്സ്, ഓട്ടോ ഹെഡ്ലാംപ് ഓണ്‍, സിങ്ക് ബ്രേയ്ക്കിംഗ് സിസ്റ്റം എന്നിവയാണ് മറ്റുഘടകങ്ങൾ. 1275 മിമി ആണ് വീൽ ബേയ്സ്, ടേണിംഗ് റേഡിയസ് 1910 മില്ലി മീറ്ററും. ബാംഗ്ലൂർ എക്സ് ഷോറൂം വില 53,171 രൂപ.