നിരത്തു കാത്തുകി‌ടക്കുന്ന പ്രമാണിമാർ!
നിരത്തു കാത്തുകി‌ടക്കുന്ന പ്രമാണിമാർ!
Tuesday, April 18, 2017 3:20 AM IST
വൈവിധ്യമാർന്ന നിരവധി മോഡലുകളാണ് പോയ വർഷം വാഹനമേഖലയെ സന്പന്നമാക്കിയത്. നിരത്തിലെത്തിയ ഒട്ടുമിക്ക വാഹനങ്ങൾക്കും മികച്ച നേട്ടമാണു കൊയ്തത്. പിന്നിട്ട വർഷത്തിലെ വിജയം വീണ്ടും ആവർത്തിക്കാനുള്ള തായാറെടുപ്പിലാണ് ഒട്ടുമിക്ക വാഹനനിർമാതാക്കളും. പഴയ മോഡലുകളിൽ കാലാനുസൃതമായ മാറ്റവും പുതുമയും വരുത്താനാണ് ചിലർ ശ്രമിക്കുന്നതെങ്കിൽ പുതുപുത്തൻ മോഡൽ ഇറക്കി പരീക്ഷിക്കാൻ മറ്റു ചിലരും ഒരുങ്ങുന്നു. ഇങ്ങനെ 2017ൽ നിരത്തു കാത്ത് കിടക്കുന്ന ചില മോഡലുകളിലേക്ക്...

ഹ്യുണ്ടായി കാർലിനോ

നിരത്തുകൾ വളരെ പെട്ടെന്നു കീഴടക്കിയ കോംപാക്ട് എസ്‌യുവി സെഗ്‌മെന്‍റിലേക്കാണ് ഹ്യുണ്ടായിയുടെ കാർലിനോ എന്ന പുത്തൻ താരം എത്തുന്നത്. ഹ്യുണ്ടായിയുടെ മറ്റു മോഡലുകളിൽനിന്നു വ്യത്യസ്തമായി റഫ് ലുക്കിലാണ് കാർലിനോ എത്തുക. ഉയർന്ന ബോണറ്റും അതിനിണങ്ങുന്ന ചെറിയ ഹെഡ്‌ലാന്പും വലിയ ഗ്രില്ലുമാണ് മുഖത്തിനു ഗൗരവം പകരുന്നത്. ഹൈടെക് സംവിധാനങ്ങളോടൊപ്പം ഫാഷണബിളായ ഇന്‍റീരിയറും ഇതിൽ ഒരുക്കിയിരിക്കുന്നു.

1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.4 ലിറ്റർ ഡീസൽ എൻജിനിലുമാണ് കാർലിനോയുടെ വരവ്.

അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലും എത്തുന്ന കാർലിനോയ്ക്കു എട്ടു മുതൽ 12 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ഫോർഡ് മോൻഡിയോ

വോക്സ്‌വാഗണ്‍ ജെറ്റ, കൊറോള ആൾട്ടിസ് എന്നീ മോഡലുകളോടു കിടപിടിക്കാനാണ് മോൻഡിയോ എത്തുന്നത്. മത്സരത്തിനൊരുങ്ങുന്നതിന്‍റെ ലക്ഷണം മുഖഭാവത്തിൽ തെളിയുന്നു. നീളമേറിയ ബോണറ്റിനു പുറമെ ഫിഗോ, ആസ്പയർ തുടങ്ങിയ മോഡലുകളിലേതിനു സമാനമായ ഗ്രില്ലും എയർഡാമുമാണ് മോൻഡിയോയിലുമുള്ളത്. വീതി കുറഞ്ഞ നീളത്തിലുള്ള ഹെഡ്‌ലാന്പും മുൻഭാഗം മനോഹരമാക്കുന്നു.

അമേരിക്കൻ നിർമിതിയുടെ എല്ലാ മേന്മയും ഒന്നിക്കുന്ന ഇന്‍റീരിയറാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. 1.6 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനും പുറമേ 1.0 ലിറ്റർ ഇക്കോബൂസ്റ്റ് എൻജിനിലും മോൻഡിയോ എത്തുന്നുണ്ട്. 15 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കുന്ന മോൻഡിയോ ഈ വർഷം അവസാനം നിരത്തിലെത്തുമെന്നാണു പ്രതീക്ഷ.

റെനോ ക്യാപ്റ്റർ

വാഹനപ്രേമികൾക്ക് ദീപാവലി സമ്മാനമായി ക്യാപ്റ്ററുമായി റെനോ എത്തുന്നു. കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് ക്യാപ്റ്ററിന്‍റെയും വരവ്. വലിയ പ്രോജക്‌ഷൻ ഹെഡ്‌ലാന്പുകളും ഗ്രില്ലിനു മുകളിലായി ക്രോം സ്ട്രിപ്പും ഫോഗ് ലാന്പിനൊപ്പം നല്കിയിരിക്കുന്ന ഡേടൈം റണ്ണിംഗ് ലാന്പും കൊണ്ടാണ് മുൻവശം അലങ്കരിച്ചിരിക്കുന്നത്. ഡുവൽ ടോണ്‍ കളർ കോംപിനേഷനിൽ പെട്രോൾ, ഡീസൽ മോഡലുകളിൽ പുറത്തിറങ്ങുന്ന ക്യാപ്റ്ററിന് 9.20 മുതൽ 13.50 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

നിസാൻ കിക്സ്

നീണ്ട ഇടവേളയ്ക്കു ശേഷം നിസാനിൽനിന്നു പുറത്തിറങ്ങുന്ന കോംപാക്ട് എസ്‌യുവിയാണ് കിക്സ്. ടെറാനോയോടു സാമ്യം തോന്നിക്കുന്ന ഗ്രില്ലും ബോണറ്റിലേക്ക് കൂടുതൽ കയറിയിരിക്കുന്ന ഹെഡ്‌ലാന്പുമാണ് മുൻഭാഗത്തെ ആകർഷണം.


ബ്ലാക്ക് ടോൺ ഇന്‍റീരിയറിൽ ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ എന്നിവയ്ക്കൊപ്പം വിശാലമായ സ്പേസും ഒരുക്കുന്നുണ്ട്.

1.6 ലിറ്റർ പെട്രോൾ ഡീസൽ എൻജിനുകളിലും അഞ്ച് സ്പീഡ് മാന്വൽ, സിവിടി ഗിയർബോക്സിലുമെത്തുന്ന കിക്സിന് എട്ടു മുതൽ 15 ലക്ഷം രൂപ വരെയാണ് വില.

മാരുതി എംആർ വാഗണ്‍

മാരുതിയുടെ ജനപ്രിയ മോഡലായ വാഗൺ ആറിന്‍റെ അതേ പ്ലാറ്റ്ഫോമിൽ മിനി എംപിവി ആയി പുനർജനിക്കുന്ന മോഡലാണ് എംആർ വാഗണ്‍. ഉയരം കൂടിയ മുൻവശവും വലിയ റൗണ്ട് ഹെഡ്‌ലാന്പും തൊട്ടുതാഴെയായി ഫോഗ് ലാന്പും നല്കിയിരിക്കുന്നു. ഗ്രില്ലിന്‍റെ അഭാവം നിഴലിക്കുന്ന മുൻവശത്ത് വലിയ എയർഡാം നല്കിയിട്ടുണ്ട്.

660 സിസി പെട്രോൾ എൻജിനിലാണ് എംആർ വാഗണ്‍ എന്ന ഹാച്ച്ബാക്ക് മോഡൽ പുറത്തിറക്കുക. അഞ്ച് ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന എംആർ വാഗണ്‍ ഈ വർഷം അവസാനം നിരത്തിലെത്തും.

സ്കോഡ കോഡിയാക്

സ്കോഡ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ എസ്‌യുവി മോഡലാണ് കോഡിയാക്. ആഡംബര വിഭാഗത്തിൽ ഇറക്കുന്ന കോഡിയാക്കിന് 25 മുതൽ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ഡേ ടൈം റണ്ണിംഗ് ലൈറ്റ് ഉൾപ്പെടുന്ന ഡുവൽ ബീം ഹെഡ്‌ലാന്പും ഫൈബർ ഫിനീഷിംഗ് ഗ്രില്ലുമാണ് മുൻഭാഗത്തിന് പ്രൈഡി പകരുന്നുണ്ട്. 2, 3, 2 എന്നിങ്ങനെ മൂന്ന് നിര സീറ്റുകളാണ് നല്കിയിട്ടുള്ളത്.

ടാറ്റാ നെക്സണ്‍

ടാറ്റയിൽനിന്ന് ആദ്യമായി പുറത്തിറങ്ങുന്ന കോംപാക്ട് എസ്‌യുവിയാണ് നെക്സണ്‍. അടുത്തിടെ പുറത്തിറങ്ങിയ ഹാച്ച്ബാക്ക് മോഡലായ സെസ്റ്റിന്‍റെ മുൻവശമാണ് നെക്സണും നല്കിയിരിക്കുന്നത്. എന്നാൽ, ഉയർന്ന ബോണറ്റും ബംബറിന്‍റെ മുകളിലായി സ്ഥാനം പിടിച്ച ഫോഗ് ലാന്പും ഡുവൽ ടോണ്‍ കളറും നെക്സണെ ആകർഷകമാക്കുന്നു.

1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.3 ലിറ്റർ ഡീസൽ എൻജിനിലുമാണ് നെക്സണ്‍ എത്തുന്നത്. ഏഴു മുതൽ 10 ലക്ഷം രൂപ വരെ വില വരുന്ന നെക്സണ്‍ ജൂലൈയിൽ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ട വയോസ്

ആൾട്ടിസിനോട് സമാനമായ പുറംവശവും വളരെ വിശാലവും ആഡംബരപൂർണവുമായ ഉൾവശവുമാണ് വയോസ് എന്ന സെഡാനിൽ ടൊയോട്ട നല്കുന്നത്.

എത്തിയോസിൽ ഉപയോഗിച്ചിരിക്കുന്ന 1.4 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എൻജിനുമാണ് വയോസിലും നല്കുക. എട്ടു ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന വയോസ് ഈ വർഷം അവസാനം നിരത്തിലെത്തിയേക്കും.

ഷെവർലെ എസൻഷ്യ

ഷെവർലെയിൽനിന്നു പുറത്തിറങ്ങുന്ന സെഡാൻ മോഡലാണ് എസൻഷ്യ. ബീറ്റിന്‍റെ മുൻവശത്തിനൊപ്പം ഡിക്കിയുംകൂടി നല്കി ബീറ്റിന്‍റെ സെഡാൻ ആയാണ് എസൻഷ്യ എത്തുന്നത്. സ്റ്റോറേജ് സ്പേസ് കൂടുതൽ ഉണ്ടെന്നതൊഴിച്ചാൽ ഇന്‍റീരിയറും ബീറ്റിൽനിന്ന് ഏറെ അകലെയല്ല.

936 സിസി ഡീസൽ എൻജിനിലും, 1.2 ലിറ്റർ പെട്രോൾഎൻജിനിലുമാണ് എസൻഷ്യ എത്തുന്നത്.

4.5 മുതൽ ഏഴു ലക്ഷം രൂപ വരെ വില വരുന്ന എസൻഷ്യ ഓഗസ്റ്റിലെത്തുമെന്നാണു പ്രതീക്ഷ.

ഓട്ടോസ്പോട്ട്/അജിത് ടോം