ഓൾ-ഇൻ-വൺ: സീബ്രോണിക്സ് എസ്റ്റീം!
ഓൾ-ഇൻ-വൺ: സീബ്രോണിക്സ് എസ്റ്റീം!
Saturday, February 24, 2018 1:50 PM IST
കൈയിലുള്ള ചെറിയ ടോർച്ചിൽനിന്ന് എഫ്എം റേഡിയോ കേൾക്കാൻ പറ്റിയാൽ നല്ല കാര്യമാണ്. അതിൽ മൈക്രോ എസ്ഡി കാർഡ് ഇട്ടു പാട്ടുകേൾക്കാനും, ഫോണുമായി പെയർ ചെയ്ത് വയർലെസ് ആയി ഓഡിയോ ആസ്വദിക്കാനും പറ്റിയാൽ സംഗതി ഒന്നുകൂടി ഉഷാർ. അതിൽത്തന്നെ പവർ ബാങ്കുകൂടി ഉണ്ടെങ്കിലോ? അത് സൈക്കിളിൽ മൗണ്ട് ചെയ്തു വയ്ക്കാൻ കഴിഞ്ഞാലോ?

നടക്കുന്ന കാര്യമാണോ എന്നു ചിന്തിക്കേണ്ട. ഇതെല്ലാം സാധ്യമാക്കുന്ന പ്രോഡക്ടുമായി എത്തിയിരിക്കുകയാണ് സീബ്രോണിക്സ്. ബ്ലൂടൂത്ത്, എൽഇഡി ടോർച്ച്, എഫ്എം റേഡിയോ, മൈക്രോ എസ്ഡി പ്ലേബാക്ക്, പവർ ബാങ്ക് എന്നിവയെല്ലാമുള്ള മൾട്ടി ഫങ്ഷണൽ ഡിവൈസ്- എസ്റ്റീം. ആദ്യ ഉപയോഗത്തിൽത്തന്നെ ഇഷ്ടപ്പെട്ടുപോകുന്ന ഒരുല്പന്നം.

സൂപ്പർ ടോർച്ച്

കാഴ്ചയിൽ ഒരു കുഞ്ഞൻ ടോർച്ച് പോലെയാണ് എസ്റ്റീമിന്‍റെ രൂപകല്പന. ഭാരം കുറഞ്ഞതും എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതുമാണ് ഇത്. മാറ്റ് റബർ ഫിനിഷ് നല്ല ഗ്രിപ്പ് നൽകും. എൽഇഡി ടോർച്ചിന്‍റെ ഫ്ളാപ്പ് ചാർജ് ചെയ്യാനും എസ്ഡി കാർഡ് ഇടാനുമായി തുറക്കാനാകും. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സ്വിച്ചുകളാണ് ഇതിലുള്ളത്.

ഒറ്റ ബട്ടണിൽ ബ്ലൂടൂത്തും ടോർച്ചും നിയന്ത്രിക്കാം. ഫോണുമായി പെയർ ചെയ്ത് വയർലെസ് ആയി പാട്ടുകൾ ആസ്വദിക്കാം. ബിൽറ്റ് ഇൻ മൈക്ക് ഉപയോഗിച്ച് കോളുകൾ സ്വീകരിക്കാനും കഴിയും.


യാത്രയ്ക്കിടെ ഫോണിലെ ചാർജ് തീർന്നുപോകുന്ന പ്രശ്നത്തിനും എസ്റ്റീം പരിഹാരം കാണുന്നു. 2000 എംഎഎച്ച് ശേഷിയുള്ള പവർ ബാങ്ക് ആയും ഇതിനെ ഉപയോഗിക്കാം.

സൈക്കിൾ ഫ്രണ്ട്‌ലി

സൈക്കിളിംഗ് ഹോബിയാക്കിയവർക്കാണ് എസ്റ്റീം ഏറ്റവുമേറെ പ്രയോജനം ചെയ്യുക. സൈക്കിളിന്‍റെ ഹാൻഡിലിൽ ഉറപ്പിക്കാവുന്ന മൗണ്ട് സഹിതമാണ് ഇത് വില്പനയ്ക്കെത്തുന്നത്. അതോടെ സൈക്കിളിന്‍റെ ഹെഡ് ലൈറ്റ് ആയി എസ്റ്റീം പ്രവർത്തിക്കും. സൈക്കിൾ ചവിട്ടുന്നതിനിടെ വയർലെസ് ആയി പാട്ടുകേൾക്കാനും ഫോണ്‍ കോളുകൾ ചെയ്യാനും വളരെ എളുപ്പത്തിൽ കഴിയും.
തങ്ങളുടെ ഡിവൈസുകൾ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കുവേണ്ടിയാണ് എസ്റ്റീം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ഇത് അവതരിപ്പിച്ചുകൊണ്ട് സീബ്രോണിക്സ് ഇന്ത്യ ഡയറക്ടർ പ്രദീപ് ദോഷി പറഞ്ഞു.

1,449 രൂപയാണ് എസ്റ്റീമിന്‍റെ വില. ഓണ്‍ലൈൻ സ്റ്റോറുകളിലും മുൻനിര റീട്ടെയിൽ ഷോപ്പുകളിലും ലഭിക്കും.

എന്തായാലും മുടക്കുന്ന തുകയ്ക്കുള്ള മൂല്യം എസ്റ്റീം ഉറപ്പുനൽകുന്നുണ്ട്. രൂപകല്പനയ്ക്കും പ്രവർത്തന ക്ഷമതയ്ക്കും പത്തിൽ എട്ടുമാർക്ക് നൽകാം എസ്റ്റീമിന്.

-വി.ആർ.