സൂക്ഷിക്കുക, ഒാക്കേ പറയുന്പോൾ!
സൂക്ഷിക്കുക,  ഒാക്കേ പറയുന്പോൾ!
Thursday, April 20, 2017 12:52 AM IST
പുതിയ മോഡൽ ഫോണുകൾ വാങ്ങി അതിൽ പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക എന്നത് യൂത്തിന്‍റെ മാത്രമല്ല, സാങ്കേതികവിദ്യകൾക്കൊപ്പം സഞ്ചരിക്കുന്നവരുടെയെല്ലാം ശൈലിയാണ്. വലിപ്പമുള്ള സ്ക്രീൻ, കൂടുതൽ റാമും മെമ്മറിയും, മികച്ച പ്രോസസർ, പുതിയ സെൻസറുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഫോണുകൾ വാങ്ങുന്പോൾ പരിഗണിക്കുന്നത്. എന്നാൽ താൻ കുഴിച്ച കുഴിയിൽ താൻതന്നെയെന്ന പഴഞ്ചൊല്ലു പോലെയാണ് പുതിയ സ്മാർട്ട് ഫോണിന്‍റെയും ആപ്പുകളുടെയും കാര്യങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്മാർട്ട് ഫോണുകളിലെ സെൻസറുകളാണ് വില്ലന്മാർ. ഫോണിലെ വിവിധ സെൻസറുകൾ ഉപയോഗിച്ച് പാസ്‌വേഡുകളും പിൻ നന്പറുകളും ചോർത്താൻ സാധിക്കുമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.

ആപ്പിലൂടെ "ആപ്പ്' വയ്ക്കുന്നു

ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ചില ആപ്പുകൾ വഴിയാണ് ഹാക്കർമാർ ചോർത്തൽ നടത്തുന്നത്. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്പോൾ ചില പെർമിഷനുകൾ (അനുവാദം) ചോദിച്ചുകൊണ്ടുള്ള വിൻഡോ വരാറുണ്ട്. ഫോണിലെ ഫോട്ടോകൾ, വീഡിയോകൾ, കാമറ, കോൺടാക്ട് നന്പറുകൾ, കോൾ ഇൻഫർമേഷൻ, സെൻസറുകൾ, മൈക്രോഫോൺ, മെസേജുകൾ തുടങ്ങിയ കാര്യങ്ങൾ ഉപയോഗിക്കാനുള്ള അനുവാദമാണ് ആപ്പ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്. കോൺടാക്ട് നന്പറുകൾ വിശദമായി പരിശോധിക്കാനും മെസേജ് അയയ്ക്കാനും മൊബൈൽ ഡേറ്റയും വൈ-ഫൈയും ഉപയോഗിക്കാനുമുള്ള പെർമിഷനാണ് ഇതിലൂടെ ആപ്പ് കന്പനികൾ നേടിയെടുക്കുന്നത്.

ആപ്പുകൾ മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഈ പെർമിഷനുകൾ അനുവദിക്കണമെന്നാണ് കന്പനികൾ പറയുന്നത്. അതിനാൽ കൂടുതൽ ആളുകളും ഇതെന്താണെന്ന് ശ്രദ്ധിക്കാതെ പെർമിഷനുകൾക്കെല്ലാം "ഒാക്കേ' നൽകുകയാണ് ചെയ്യുന്നത്. ഈ അവസരമാണ് ഹാക്കർമാർ മുതലാക്കുന്നത്. ആപ്പുകൾ ഉപയോഗിച്ച് സെൻസറുകൾ പ്രവർത്തിപ്പിക്കുകയും അതിലൂടെ പിൻ നന്പറും പാസ്‌വേഡുകളും ചേർത്തുകയുമാണ് ചെയ്യുന്നത്. പലരും പാസ്‌വേഡുകൾ കോൺടാക്ട് നന്പറായിട്ടും നോട്ട്പാഡിലും സൂക്ഷിക്കാറുണ്ട്.

കോൺടാക്‌ട് റീഡ് ചെയ്യാൻ പെർമിഷൻ നൽകുന്നതോടെ ഹാക്കർമാർക്ക് "പണി' എളുപ്പമാകുന്നു. ഫിംഗർപ്രിന്‍റ് , ടച്ച് ഐഡി തുടങ്ങിയ സെൻസറുകൾ ഉപയോഗിച്ച് ഫോണിൽ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാം. മൈക്രോഫോൺ ഉപയോഗിച്ച് ഫോണിലൂടെ നാം സംസാരിക്കുന്ന കാര്യങ്ങളും ഹാക്കർമാർക്ക് ചോർത്താം.


സെൻസറുകൾ എത്ര?

നിങ്ങൾ ഉപയോഗിക്കുന്ന പുതിയ സ്മാർട്ട് ഡിവൈസുകളിൽ എത്ര സെൻസറുകളുണ്ടെന്ന് അറിയാമോ? വിവിധതരത്തിലുള്ള 25 സെൻസറുകൾ വിവിധ സ്മാർട്ട് ഡിവൈസുകളിലുണ്ടെന്നാണ് റിപ്പോർട്ട്. ഒാരോ സെൻസറും വിവിധ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. കാമറ, ജിപിഎസ്, ഫിംഗർപ്രിന്‍റ്, പ്രോക്സിമിറ്റി, ടച്ച് ഐഡി, മൈക്രോഫോൺ, വൈ-ഫൈ, ബ്ലൂടൂത്ത്, മോഷൻ, റോട്ടേഷൻ തുടങ്ങിയവ സാധാരണ പരിചിതമായ സെൻസറുകളാണ്. ഇവകൂടാതെ വേറെ 15 സെൻസറുകൾ കൂടി സ്മാർട്ട് ഡിവൈസുകളിലുണ്ട്. ഇതിൽ പരിചിതമായതും അല്ലാതെയുമുള്ള സെൻസറുകളാണ് ആപ്പുകൾ റീഡ് ചെയ്യാനുള്ള പെർമിഷനുകൾക്കായി ആവശ്യപ്പെടുന്നത്. സെൻസറുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യപ്പെടാം എന്ന കാര്യം എല്ലാം മൊബൈൽ കന്പനികളും അംഗീകരിക്കുന്നുണ്ട്. പക്ഷെ അതിൽനിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന കാര്യത്തിൽ ഏവരും മൗനം പാലിക്കുകയാണ്.

രക്ഷപ്പെടാൻ...

ആപ് സ്റ്റോറുകളിൽ ലഭിക്കുന്ന വലിയൊരു ശതമാനം ആപ്പുകളും സ്റ്റാർട്ട് അപ്പ് കന്പനികളുടേതാണ്. ഇവ ആവശ്യമായ അടിസ്ഥാന സുരക്ഷ പോലും ഒരുക്കാതെയാണ് ആപ്പ് റിലീസ് ചെയ്യുന്നത്.

ഇവ ഉപയോഗിക്കുന്ന ഉപഭോക്താവിന്‍റെ വിവരങ്ങൾ ചോരുന്നത് സ്വാഭാവികമാണ്. സ്റ്റാർ റേറ്റിംഗ് കൂടുതൽ ഉള്ള ആപ്പുകൾ ഉപയോഗിക്കുക എന്നതാണ് തട്ടിപ്പിൽ നിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗം. അനാവശ്യമായിട്ടുള്ള ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
സ്മാർട്ട് ഡിവൈസുകളും ആപ്പുകളും മാറ്റി നിർത്തിയുള്ള ജീവിതം അത്ര എളുപ്പമല്ല. അവയുടെ സുരക്ഷിതമായ ഉപയോഗം നമ്മുടെ ജീവിതത്തിന് ആവശ്യമാണെന്നല്ല, അത്യാവശ്യമാണ്.

സോനു തോമസ്