ഏട്ടിലപ്പടി, പയറ്റിലിപ്പടി
ഏട്ടിലപ്പടി, പയറ്റിലിപ്പടി
Thursday, June 22, 2017 2:38 AM IST
ചരക്കുസേവന നികുതി (ജിഎസ്ടി) കൊണ്ടുവരുന്നത് ഉപഭോക്താക്കൾക്കു വലിയ നേട്ടമാകും എന്നാണു ഗവൺമെന്‍റ് പറയുന്നത്. അതിനു കാരണമുണ്ട്. നികുതിയിന്മേലുള്ള നികുതി പൂർണമായും ഒഴിവാക്കുന്നതാണ് ഈ സന്പ്രദായം.

ഏതു ഘട്ടത്തിൽ നല്കുന്ന നികുതിയും അടുത്ത ഘട്ടത്തിലെ നികുതിയിൽനിന്നു കിഴിക്കാം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) വഴിയാണ് ഇതു ചെയ്യുന്നത്.

മൂല്യവർധനയ്ക്കു മാത്രം നികുതി

സംസ്ഥാനങ്ങളിലെ മൂല്യവർധിത നികുതി (വാറ്റ്)യിൽ ഈ രീതിയുണ്ട്. സ്റ്റോക്കിസ്റ്റിൽനിന്നു വാങ്ങുന്ന ഹോൾസെയിലർ സ്റ്റോക്കിസ്റ്റ് നല്കിയ നികുതിത്തുക കിഴിച്ചുള്ള നികുതിയേ നല്കേണ്ടതുള്ളൂ. അടുത്തഘട്ടത്തിലെ വില്പനക്കാരൻ അതുവരെ ആ വസ്തുവിനു നല്കിയ നികുതി കിഴിച്ചുള്ള നികുതി അടച്ചാൽ മതി. ഓരോ ഘട്ടത്തിലെയും മൂല്യവർധനയ്ക്കു മാത്രം നികുതി നല്കിയാൽ മതി.

വാറ്റ് രീതി

ഉദാഹരണം: പത്തു രൂപ വാറ്റ് നല്കി സ്റ്റോക്കിസ്റ്റ് വാങ്ങിവച്ച വസ്തു ഹോൾസെയിലർക്കു 100 രൂപയ്ക്കു നല്കുന്നു. അയാൾ കടത്തുകൂലിയും മറ്റു ചെലവും ലാഭവും കൂട്ടി 115 രൂപയ്ക്കു വില്ക്കുന്നു. അപ്പോൾ നല്കേണ്ട നികുതി 11.5 രൂപയാണെങ്കിൽ സ്റ്റോക്കിസ്റ്റ് നല്കിയ 10 രൂപ കിഴിച്ച് ഒന്നര രൂപ അടച്ചാൽ മതി.

ഇതാണു മൂല്യവർധിത നികുതിയുടെ രീതി. ഇപ്പോൾ ഇതു വില്പനഘട്ടത്തിലും ഉത്പാദനഘട്ടത്തിലും ഉണ്ട്. ഉത്പാദനഘട്ടത്തിലെ നികുതിയായ എക്സൈസ് ഡ്യൂട്ടി സെൻവാറ്റ് എന്നാണറിയപ്പെടുന്നത്. അസംസ്കൃത ഉത്പന്നങ്ങളും ഘടകങ്ങളും വാങ്ങിയപ്പോൾ കൊടുത്ത എക്സൈസ് ഡ്യൂട്ടിയിൽനിന്നു കിഴിക്കാം
.
മൂന്നും മൂന്നായി

നിലവിൽ എക്സൈസ് ഡ്യൂട്ടി നല്ലൊരളവോളം മൂല്യവർധിതമാണ്. വാറ്റ് പൂർണമായും മൂല്യവർധിതമാണ്. എന്നാൽ, എക്സൈസ് ഡ്യൂട്ടിയായി അടയ്ക്കുന്ന തുകയ്ക്ക് വാറ്റിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ല. തിരിച്ചും ഇല്ല. ഇതിനു പുറമേ സേവന നികുതി ഉണ്ട്. കന്പനികൾ ഇപ്പോൾ നല്ലൊരു തുക സേവനനികുതി കൊടുക്കുന്നു. അതിന് എങ്ങും ക്രെഡിറ്റ് ഇല്ല.
ജിഎസ്ടി ആദ്യന്തം മൂല്യവർധിതമാണ്. എല്ലാ ഘട്ടത്തിലും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടും. ഒരു ഘട്ടത്തിൽ അടച്ച നികുതിയിന്മേൽ വീണ്ടും നികുതി നൽകേണ്ടതില്ല. മാത്രവുമല്ല സേവനമെന്നും ഉത്പന്നമെന്നുമുള്ള വ്യത്യാസവും ഇല്ലാതാകുന്നു. അപ്പോൾ ഉപഭോക്താവിന് ആശ്വാസം ലഭിക്കണം.


ആ നേട്ടം എവിടെപ്പോയി?

ഇതു സിദ്ധാന്തം. തത്ത്വം. പക്ഷേ അങ്ങനെയങ്ങ് ആശ്വസിക്കാൻ വരട്ടെ.
എക്സൈസ് ഡ്യൂട്ടിയായും സേവനനികുതിയായും അടച്ച തുക കിഴിച്ചു മാത്രം വില്പനഘട്ടത്തിൽ നികുതി കൊടുത്താൽ മതിയെന്നു കേട്ട് ലാഭക്കണക്കുകൂട്ടാൻ തുനിയണ്ട. അങ്ങനെ ലാഭം വരാത്ത രീതിയിലാണു ജിഎസ്ടി വരുന്നത്.

പത്തുലക്ഷം രൂപയുടെ കാറിന് 24 ശതമാനം എക്സൈസ് ഡ്യൂട്ടി. അപ്പോൾ വില 12.4 ലക്ഷം. അതു സംസ്ഥാനത്തു വിൽക്കുന്പോൾ 12.4 ലക്ഷത്തിനും നികുതി കണക്കാക്കണം.
എന്നിട്ട് നികുതിയിൽനിന്ന് 2.4 ലക്ഷം ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി കുറയ്ക്കാം എന്ന അവസ്ഥയല്ല ജിഎസ്ടി വഴി വരുന്നത്.

ഇതു നികുതി വേറെയാ

ജിഎസ്ടി നികുതിഘടനതന്നെ മാറ്റിയതു വഴിയാണ് നേരത്തേ പറഞ്ഞ ലാഭക്കണക്ക് ഇല്ലാതാകുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുണ്ടായിരുന്ന അധികാര വിഭജനം മാറ്റി. ഇതുവരെ ഉത്പാദനവും സേവനവും കേന്ദ്രത്തിന്‍റെ നികുതി പരിധിയിലായിരുന്നു. വില്പന സംസ്ഥാനത്തിന്‍റെ പരിധിയിലും.

ഇനി ആ വിവേചനവും വിഭജനവുമില്ല. എല്ലാം ഒന്നിച്ചു കൂട്ടി നികുതി ചുമത്തുന്നു. ഫാക്ടറി ഉത്പാദനത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ സമയം നികുതി പിരിക്കും. വില്പനയ്ക്കും അതുപോലെ. സേവനങ്ങൾക്കും അങ്ങനെ തന്നെ.

ചായക്കടയ്ക്കും കേന്ദ്രത്തിൽ പിടി

ഇത്രകാലവും ചെറിയ ഹോട്ടലുകാരനോ മീൻ കച്ചവടക്കാരനോ പല ചരക്കു കടക്കാരനോ ബേക്കറിക്കാരനോ കേന്ദ്ര ഗവൺമെന്‍റുമായി ബന്ധം വേണ്ടായിരുന്നു. പക്ഷേ, ജൂലൈ ഒന്നു മുതൽ കേന്ദ്രത്തോടു ബന്ധപ്പെടണം. കേന്ദ്രത്തിനു നികുതിയടയ്ക്കണം.
ഇതുവരെ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ഇൻഷ്വറൻസ് കന്പനികൾക്കും സംസ്ഥാന ഗവൺമെന്‍റുകളെ പരിഗണിക്കേണ്ടതില്ലായിരുന്നു. ഇനി അങ്ങനെയല്ല. സംസ്ഥാനത്തിനു നികുതി നല്കണം. സ്റ്റേറ്റ്മെന്‍റും റിട്ടേണും നല്കണം. സംസ്ഥാന വാണിജ്യ നികുതി വകുപ്പിന്‍റെ ചോദ്യങ്ങൾക്കു മറുപടി നല്കണം.

കേരളത്തിലേക്കു കച്ചവടം നടത്തുന്ന ആമസോണിനും ഫ്ളിപ്കാർട്ടിനും ഒക്കെ ഇതുതന്നെ. ഇതുവരെ സംസ്ഥാന നികുതി തങ്ങൾക്കു ബാധകമല്ലെന്നു പറഞ്ഞവർ ഇനി ഓരോ സംസ്ഥാനത്തേക്കും വിറ്റതിന്‍റെ കണക്കു ബോധ്യപ്പെടുത്തി നികുതി അടയ്ക്കണം.