തൊട്ടടുത്തറിയാം സച്ചിനെ..!
Friday, May 26, 2017 5:48 AM IST
രണ്ടു മണിക്കൂറും 18 മിനിറ്റും നീണ്ടുനിൽക്കുന്ന വിവരണം മാത്രമാണ് സച്ചിൻ എ ബില്യണ്‍ ഡ്രീംസ്. വാനോളം പ്രതീക്ഷ ഉയർത്തി അഞ്ച് ഭാഷകളിൽ ബ്രഹ്മാണ്ഡ റിലീസായാണ് സച്ചിൻ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ബാഹുബലിയുടെ ഓളംതല്ലലിന് തടയിട്ടുകൊണ്ടുള്ള സച്ചിന്‍റെ വരവ് പക്ഷേ അത്ര കണ്ട് ആവേശം ഉണർത്തിയോ എന്ന് ചോദിച്ചാൽ ഇല്ലായെന്നു പറയേണ്ടി വരും. പ്രതീക്ഷയും യാഥാർഥ്യവും തമ്മിൽ സമരസപ്പെടാതെ സച്ചിൻ എ ബില്യണ്‍ ഡ്രീംസ് ഡോക്യുമെന്‍ററിക്കും ഫിക്ഷനും ഇടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെയാണ് കടന്നുപോകുന്നത്.



വരുംകാലത്ത്, സച്ചിൻ ആരായിരുന്നു എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ പറ്റിയ ഒരു ചിത്രമാണ് ബ്രിട്ടീഷ് സംവിധായകൻ ജെയിംസ് എർസ്കിൻ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാൻ ബ്രിട്ടീഷ് സംവിധായകൻ വേണ്ടിവന്നത് തികച്ചും യാദൃച്ഛികം മാത്രം. ഇന്ത്യയുടെ മാറ്റം സച്ചിനിലൂടെ പറയുക എന്ന ദൗത്യമാണ് സംവിധായകൻ ഏറ്റെടുത്തത്. ക്രിക്കറ്റ് മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്.




സച്ചിന്‍റെ കുട്ടിക്കാലം രണ്ടു മിടുക്കന്മാരിലൂടെ അവതരിപ്പിച്ച് പിന്നീട് സച്ചിന്‍റെ വിവരണങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ പോക്ക്. തന്‍റെ ജീവിതത്തിലേക്ക് ക്രിക്കറ്റിന്‍റെ കടന്നുവരവും അതിന് വീട്ടിൽ നിന്നു കിട്ടിയ പിന്തുണയുമെല്ലാം ചിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടും സിനിമാറ്റിക്കല്ലാതെയുള്ള ചിത്രത്തിന്‍റെ പോക്ക് തെല്ല് അലോസരപ്പെടുത്തുമെങ്കിലും സച്ചിന്‍റെ ഉയർച്ചതാഴ്ചകൾക്കിടയിലൂടെയുള്ള യാത്ര ഏതൊരാൾക്കും പ്രചോദനം നൽകുന്ന കാഴ്ചയാണ്. കുട്ടിക്കാലത്തെ സച്ചിന്‍റെ കുറുന്പുകളും ഉൗർജസ്വലതയുമെല്ലാം രണ്ടു കുട്ടിത്താരങ്ങൾ അതിമനോഹരമായി തന്നെ പകർന്നാടിയിട്ടുണ്ട്.



ക്രിക്കറ്റിലേക്കുള്ള കടന്നുവരവും അഞ്ജലിയുമായുള്ള പ്രണയവും വീട്ടിലെ അന്തരീക്ഷവുമെല്ലാം സച്ചിന്‍റെ ശബ്ദത്തിലൂടെ കേൾക്കുന്പോൾ കിട്ടുന്ന ഫീൽ തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. ഒട്ടും സിനിമാറ്റിക്കല്ലാത്ത ചിത്രത്തെ ബാലൻസ് ചെയ്തു നിർത്തുന്നത് എ.ആർ റഹ്മാന്‍റെ പശ്ചാത്തല സംഗീതമാണ്. ക്രിക്കറ്റിന്‍റെ ആവേശതാളത്തിന്‍റെ ഉയർച്ചയും താഴ്ചയുമെല്ലാം സംഗീതത്തിന്‍റെ അകന്പടിയോടെ മുന്നിലെത്തുന്പോൾ കടന്നുപോയ ലോകകപ്പുകളിലെ ചിരിയും കണ്ണീരുമെല്ലാം മനസിലേക്ക് ഓടിക്കയറും.



ക്രിക്കറ്റിലെ ബാലപാഠങ്ങൾ പഠിപ്പിച്ച സഹോദരൻ അജിത് തെണ്ടുൽക്കറും രമാകാന്ത് അചരേക്കർക്ക് കീഴിലെ പരിശീലനവുമെല്ലാം അർഹിച്ച പ്രാധാന്യത്തോടെ തന്നെ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. സച്ചിന്‍റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ വിലയിരുത്തലുകൾ കൂടി കോർത്തിണക്കിയതോടെ സച്ചിന് ഓരോരുത്തരുടെയും മനസിലുള്ള സ്ഥാനം കൂടി ചിത്രത്തിൽ തെളിഞ്ഞു വരുന്നുണ്ട്.

സച്ചിന്‍റെ പിതാവിന്‍റെ മരണത്തിന് ശേഷമുള്ള ഇന്നിംഗ്സ് കാഴ്ചകൾ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ എതിരേറ്റത്. റാവൽപിണ്ടി എക്സ്പ്രസ് ഷോയിബ് അക്തറിനെയും ഷെയ്ൻ വോണിനെയുമെല്ലാം തച്ചുടയ്ക്കുന്ന സച്ചിന്‍റെ ബാറ്റിംഗ് പ്രകടനം ഒറ്റയിരിപ്പിൽ കാണാനുള്ള ഭാഗ്യമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ആവേശം കൊള്ളിക്കുന്ന ഒരുപാട് കാഴ്ചകൾക്കൊപ്പം സച്ചിൻ ഫോം ഒൗട്ടായ കളികളും ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്.



ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോൾ ഉണ്ടായ സമ്മർദ്ദവും സീനിയർ താരമായ അസ്ഹറുദ്ദീന്‍റെ സമീപനവുമെല്ലാം ചിത്രത്തിൽ സച്ചിൻ പരാമർശിക്കുന്നുണ്ട്. ഇതുവരെ ആരെയും വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും നോവിക്കാത്ത സച്ചിൻ പക്ഷേ ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോൾ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ച് പറയുന്നതിനിടെ അസ്ഹറിന്‍റെ ഈഗോ സൂചിപ്പിക്കുന്നുണ്ട്. 2007-ലോകകപ്പ് തോൽക്കാൻ കാരണം കോച്ച് ചാപ്പലാണെന്നു പറയാൻ സച്ചിൻ മടിക്കുന്നില്ല.



കളിക്കളത്തിലെ കാഴ്ചകൾ മാത്രമല്ല, ഡ്രസിംഗ് റൂമിലെ കാഴ്ചകളും കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് ചിത്രം. 2011-ലെ ലോകകപ്പ് സ്വന്തമാക്കിയതിന്‍റെ സന്തോഷ നിമിഷങ്ങളും സച്ചിന്‍റെ വിടവാങ്ങൾ പ്രസംഗവുമെല്ലാം ഏതൊരു ഇന്ത്യക്കാരനും ഇന്നും മനസിൽ സൂക്ഷിക്കുന്ന ഒന്നാണ്. അത്തരം കാഴ്ചകളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ് സച്ചിൻ എ ബില്യണ്‍ ഡ്രീംസ്. തന്‍റെ മക്കൾക്കൊപ്പമുള്ള നിമിഷങ്ങളും പല കാലത്തായി കാമറയിൽ പകർത്തിയ കാഴ്ചകളുമെല്ലാം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്പോൾ ഇതുവരെ അറിയാത്ത ഒരു സച്ചിനെ കൂടി ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും. സിനിമാറ്റിക് കാഴ്ചകളല്ല മറിച്ച്, സച്ചിന്‍റെ ക്രിക്കറ്റ് ജീവിതത്തിലേക്കുള്ള വാതിലാണ് സംവിധായകൻ പ്രേക്ഷകർക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.

(അഭിനയിക്കുന്ന സച്ചിനെ ചിത്രത്തിൽ കാണാനാവില്ല... കാരണം അത്തരത്തിലുള്ള സമീപനമല്ല സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.