ഐടിഐ: തൊഴിലുറപ്പിനു സാങ്കേതിക കോഴ്‌സുകള്‍
എളുപ്പം ജോലി കിട്ടാൻ സഹായിക്കുന്നതാണ് ഐടിഐ കോഴ്സുകളെന്നാണു കണക്കാക്കുന്നത്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ, റെയിൽവേ, പ്രതിരോധ മേഖലകളിൽ ഐടിഐ പാസായവർക്കു തൊഴിൽ സാധ്യതയുണ്ട്. കൂടാതെ സ്വന്തം നിലയിലും തൊഴിൽ ചെയ്യാനും അവസരമുണ്ട്. രാജ്യത്തിനകത്തും പുറംരാജ്യങ്ങളിലുമുള്ള തൊഴിൽസാധ്യത മുന്പിൽകണ്ടുകൊണ്ട് അതിനൂതന ട്രേഡുകളാണ് കേരളത്തിലെ ഐടിഐകളിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

91 ഗവണ്‍മെന്‍റ് ഐടിഐകളിലായി 76 ട്രേഡുകളിൽ പ്രവേശനം നേടുന്നതിനാണ് അവസരം. കേന്ദ്രസർക്കാർ അംഗീകാരം ഉള്ള എൻസിവിടി മെട്രിക്ക്, എൻസിവിടി നോണ്‍ മെട്രിക്ക്, സിഒഇ സ്ട്രീമുകളിലും കേരള സർക്കാർ അംഗീകാരമുള്ള എസ്‌‌സിവിടി നോണ്‍ മെട്രിക്ക്, പ്ലസ്ടു യോഗ്യതാ ട്രേഡുകൾ എന്നീ സ്ട്രീമുകളിലും ഉൾപ്പെടുന്ന ട്രേഡുകളിൽ യോഗ്യത അനുസരിച്ച് പ്രവേശനത്തിനായി അപേക്ഷിക്കാം. എസ്‌സിവിടി, പ്ലസ്ടു ട്രേഡുകളായ സോഫ്ട്‌വേര്‍ ടെസ്റ്റിംഗ് അസിസ്റ്റന്‍റ്, ഡാറ്റബെയ്‌സ് മാനേജ്‌മെന്‍റ് അസിസ്റ്റന്‍റ് എന്നിവ കാസര്‍ഗോഡ് ഐടിഐയില്‍ മാത്രമാണ് നിലവിലുള്ളത്.

നാൽപതിൽ അധികം ഐടിഐകളിൽ നാഷണൽ കൗണ്‍സിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻസിവിടി) അംഗീകാരമുള്ള കോഴ്സുകൾ നടത്തുന്നുണ്ട്. ഇത്തരം ട്രേഡുകളിൽ പരിശീലനം നേടുന്നവർക്കാണ് തൊഴിൽ സാധ്യത കൂടുതൽ. മറ്റ് ഐടിഐകളിൽ സ്റ്റേറ്റ് കൗണ്‍സിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗിന്‍റെ പാഠ്യ പദ്ധതി അനുസരിച്ചുള്ള കോഴ്സുകളാണു നടത്തുന്നത്. ഇതു കേരള പിഎസ്‌സി അംഗീകരിച്ചതാണ്.

ഐടിഐ ട്രേഡുകളെ മെട്രിക് എന്നും നോണ്‍ മെട്രിക് എന്നും രണ്ടായി തിരിച്ചിരിക്കുന്നു. മെട്രിക് ട്രേഡുകൾ രണ്ടു വർഷത്തേതും നോണ്‍ മെട്രിക് ട്രേഡുകൾ ഒരു വർഷത്തേതുമാണ്. ഇതു കൂടാതെ ചില ഐടിഐകളിൽ ടൂൾ ആൻഡ് ഡൈ മേക്കിംഗിൽ മൂന്നു വർഷത്തെ കോഴ്സുമുണ്ട്. സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഈ മാസം 30 വരെ അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചതിന്‍റെ പ്രിന്‍റൗട്ടും ഫീസും പരിശോധനയ്ക്കായി ജൂലൈ മൂന്നിനകം ഹാജരാക്കണം.

നാഷണൽ ട്രെഡ് സർട്ടിഫിക്കറ്റ്

സർക്കാർ ഐടിഐയിലെ എൻസിവിടി അംഗീകാരമുള്ള ട്രേഡുകൾ/യൂണിറ്റുകൾ എന്നിവയിൽ 2018 ഓഗസ്റ്റ് സെഷനിൽ പ്രവേശനം ലഭിക്കുന്നവർ 80 ശതമാനത്തിൽ കുറയാതെ നിർബന്ധിത ഹാജരോടുകൂടി പരിശീലനം പൂർത്തിയാക്കിയാൽ, എൻസിവിടി നടത്തുന്ന അഖിലേന്ത്യാ പരീക്ഷയിൽ പങ്കെടുക്കുവാൻ അർഹരാകുന്നതും പരീക്ഷയിൽ വിജയിക്കുന്നവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും.

അപേക്ഷിക്കേണ്ട രീതി

ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷാഫോറം പ്രോസ്പെക്ടസ് എന്നിവ ww.itiadmissionskerala.org, https://det.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷകരുടെ സൗകര്യാർഥം എല്ലാ ഐടിഐകളിലും ഹെൽപ് ഡസ്ക് ഉണ്ടായിരിക്കും.14 വയസ് പൂർത്തിയായ പത്താം ക്ലാസ് തോറ്റവർക്കും ജയിച്ചവർക്കും പ്ലസ് ടു പാസായവർക്കും തെരഞ്ഞെടുക്കാവുന്ന ട്രേഡുകൾ ഐടിഐകളിൽ ലഭ്യമാണ്. ഓരോ ഐടിഐകളിലും പ്രവേശനം നടത്തുന്ന ട്രേഡുകളുടെ വിവരം വെബ്സൈറ്റിൽ പ്രോസ്പെക്ടസിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരാൾക്ക് ഒന്നിൽ കൂടുതൽ ഐടിഐകളിൽ, വിവിധ ട്രേഡുകളിലേക്കായി അപേക്ഷ സമർപ്പിക്കാം. 55 രൂപയാണ് അപേക്ഷാ ഫീസ്. മെട്രിക് ട്രേഡിനും നോണ്‍ മെട്രിക് ട്രേഡിനും പ്രത്യേകം അപേക്ഷാഫോറങ്ങൾ ഉപയോഗിക്കണം. അതിനു പ്രത്യേകം ഫീസും നൽകണം. ട്രഷറിയിലും ഐഐടികളിൽ നേരിട്ടും ഫീസ് അടയ്ക്കാം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്എംഎസ് ആയി ലഭിക്കുന്ന യൂസര്‍ ഐഡി പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് അപേക്ഷയില്‍ തിരുത്തല്‍ വരുത്താം.

സ്റ്റൈപൻഡ് ലഭിക്കും

ഹോസ്റ്റൽ സൗകര്യമുള്ള ഐടിഐകളിൽ പ്രവേശനം ലഭിച്ചവരിൽ ദൂരപരിധി കണക്കാക്കി നിശ്ചിത ശതമാനം പരിശീലനാർഥികൾക്ക് താമസസൗകര്യം നൽകും. ഓരോ ഐടിഐയിലേയും അനുവദിച്ച സീറ്റുകളിലെ അന്പത് ശതമാനം പരിശീലനാർഥികൾക്ക് പ്രതിമാസം 120 രൂപ വീതം സ്റ്റൈപൻഡ് അനുവദിക്കും.

രക്ഷിതാവിൻറെ വാർഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റൈപൻഡ് അനുവദിക്കുക. അർഹരായുള്ള പട്ടികജാതി/വർഗക്കാർക്ക് ബന്ധപ്പെട്ട വെൽഫെയർ ഡിപ്പാർട്ടുമെൻറുകളിൽ നിന്നും സ്റ്റൈപൻഡ് നൽകും.

സെക്രട്ടറിയല്‍ പ്രാക്ടീസും ഫാഷന്‍ ഡിസൈനിംഗും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 17 ഗവണ്‍മെന്‍റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമാ കോഴ്സിലേക്കും, 42 ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആൻഡ് ഗാര്‍മെന്‍റ് ടെക്നോളജി കോഴ്സുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാരിതര ഓഫീസുകളില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ധാരാളം തൊഴില്‍ സാധ്യതകളാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമാ കോഴ്സിനുളളത്. കോഴ്സുകള്‍ പരിഷ്കരിച്ച സിലബസ് അനുസരിച്ചാണ് നടത്തുന്നത്. ഈ കോഴ്സുകളുള്ള സ്ഥാപനങ്ങളുടെ വിവരം www.dte keral a.gov.in /www.sitt trkera la.oc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. എസ്എസ്എല്‍സി യാണ് രണ്ട് കോഴ്സുകളുടെയും അടിസ്ഥാന യോഗ്യത. യഥാക്രമം 22 വരെയും, 23 വരെയും അതത് സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 26.