ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷകള്‍
ചില്ലു കൊട്ടാരങ്ങളും അംബരചുംബികളും കെട്ടിപ്പടുക്കുന്ന രൂപശാസ്ത്രം മാത്രമല്ല, അവയ്ക്കു മാനസികവും വൈകാരികവുമായ മൂല്യങ്ങൾ തുന്നിച്ചേർക്കുന്ന കല കൂടിയാണ് വാസ്തുവിദ്യ അഥവാ ആർക്കിടെക്ചർ. അതുകൊണ്ടു തന്നെ ഒരു പാർപ്പിടം എന്നതിലുപരി മനുഷ്യന്‍റെ സംസ്കാരത്തിന്‍റെ പ്രതിഫലനം കൂടിയാണ് അവന്‍റെ ആവാസ സ്ഥലങ്ങൾ. ഏതൊരു ജനതയുടെയും സുസ്ഥിര വികസനം അവരുടെ പ്രകൃതി വിഭവങ്ങളുടെ ശരിയായ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കഴിവും അഭിരുചിയും ഉള്ളവർക്കു മുന്നിൽ അനന്തമായ സാധ്യതകൾ തുറന്നു കരിയർ ഓപ്ഷനും പഠന ശാഖയുമാണ് ആർക്കിടെക്ചർ. ഭാവനയും രചനാ വൈഭവവും ഒരുപോലെ ഒത്തിണങ്ങുന്നവർ ഒരൽപ്പം തയാറെടുപ്പു കൂടി നടത്തിയാൽ ഈ മേഖലയിൽ തിളങ്ങാം. വാസ്തുശിൽപ്പി എന്ന നിലയിൽ വൈദഗ്ധ്യം തെളിയിച്ചു സ്വതന്ത്രനായ സംരംഭകനാകുകയാണ് ലക്ഷ്യമിടേണ്ടത്. ഇന്ത്യയിലും പുറത്തുമുള്ള സ്വകാര്യ കണ്‍സൾട്ടിംഗ് സ്ഥാപനങ്ങളിൽ പല മേഖലകളിൽ ജോലി സാധ്യതകളുണ്ട്. നഗരാസൂത്രണം, ലാൻഡ് സ്കേപ് ഡിസൈൻ, നിർമിതികളുടെയും അവയുടെ ഇന്‍റീരിയറിന്‍റെയും ഡിസൈൻ , ബിൽഡിംഗ് എൻജിനിയറിംഗ് മാനേജ്മെന്‍റ്, ആർക്കിടെക്ചറൽ കണ്‍സർവേഷൻ തുടങ്ങിയവ അവയിൽ ചിലതു മാത്രം.

സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ പോലുള്ള ഡീംഡ് സർവകലാശാലകൾ, ജെജെ സ്കൂൾ ഓഫ് ആർക്കിടെക്ചർ തുടങ്ങിയവയാണ് ഈ മേഖലയിലെ മികവിന്‍റെ കേന്ദ്രങ്ങൾ. http://www.coa.gov.in.

അഭിരുചി പരീക്ഷ എന്ന കടന്പ കടന്നാൽ മാത്രമേ ആർക്കിടെക്ചർ കോഴ്സിന് അഡ്മിഷൻ ലഭിക്കൂ. നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ച്ചർ (നാറ്റാ), ഐഐടികളിലെ ആർക്കിടെക്ചർ കോഴ്സ് അഡ്മിഷനു നടത്തുന്ന ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എഎടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലും കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളിലും അഡ്മിഷനു ജെഇഇ (മെയിൻ) പരീക്ഷയോടൊപ്പം നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയാണു പ്രധാന അഭിരുചി പരീക്ഷകൾ. പ്ലസ്ടു വിത്ത് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി ആണ് അടിസ്ഥാന യോഗ്യത.

നാറ്റ

കേരളത്തിലെ ബിആർക് കോഴ്സുകൾക്കു പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അലോട്ട്മെന്‍റിനും നാറ്റാ സ്കോർ നിർബന്ധമാണ്. ബിആർക് കോഴ്സിനു പ്രവേശന പരീക്ഷാ കമ്മീഷണർ പ്രത്യേകം പരീക്ഷ നടത്തുന്നതല്ല. നിശ്ചിത പരീക്ഷാ കേന്ദ്രത്തിലാണു നാറ്റ നടത്തുന്നത്. കേരളത്തിലെ കോളജുകളിലെ അഡ്മിഷനു നാറ്റാ സ്കോറും പ്ലസ്ടു മാർക്കും തുല്യ അനുപാതത്തിൽ കൂട്ടിയാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

പ്രവേശനത്തിനുശേഷം എല്ലാ സ്ഥാപനങ്ങളും അവരുടെ വിദ്യാർഥികളുടെ അഭിരുചി പരീക്ഷയുടെ വിശദാംശങ്ങൾ കൗണ്‍സിൽ ഓഫ് ആർക്കിടെക്ചറിനെ അറിയിച്ചു എൻറോൾ ചെയ്യണം. ഈ നന്പർ ഉള്ളവർക്കു മാത്രമേ ഡിഗ്രിക്ക് ശേഷം രജിസ്ട്രേഷൻ നൽകുകയുള്ളു. ഏതു ക്വോട്ടയിൽ അഡ്മിഷൻ ലഭിച്ചവരായാലും അഭിരുചി പരീക്ഷ എഴുതിയില്ലെങ്കിൽ ആർക്കിടെക്ടായി രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.

ആർക്കിടെക്ചർ മേഖലയിലെ അഭിരുചിയാണ് നാറ്റ അളക്കുന്നത്. വരയ്ക്കാനും, നിരീക്ഷിക്കാനും, വിമർശനാത്മകമായി ചിന്തിക്കാനും ഉള്ള കുട്ടിയുടെ കഴിവിനോടൊപ്പം സൗന്ദര്യബോധം, അളവ് അനുപാതം എന്നിവയിൽ ഉള്ള ഗ്രാഹ്യവും പരിശോധിക്കും. http://www.nata.in/

എഎടി

ഖരഗ്പൂർ, റൂർക്കി ഐഐടികളിലാണ് ആർക്കിടെക്ചർ കോഴ്സ് ഉള്ളത്. ഇവയിലെ പ്രവേശനത്തിനാണ് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അഥവാ എഎടി നടത്തുന്നത്. ഐഐടി അഡ്മിഷനുള്ള ജെഇഇ (അഡ്വാൻസ്ഡ്) യിൽ പങ്കെടുക്കാൻ യോഗ്യത നേടിയവർക്കാണ് എഎടിയിൽ പങ്കെടുക്കാവുന്നത്. ജെഇഇ അപേക്ഷയോടൊപ്പം ബിആർക്ക് പ്രോഗ്രാമിനുള്ള ഓപ്ഷനും നൽകിയിരിക്കണമെന്നു മാത്രം. ജൂണ്‍ 14 നാണ് ഈ വർഷത്തെ എഎടി. ജൂൺ 10നും 11നുമായി രജിസ്റ്റർ ചെയ്യണം. ഉപകരണങ്ങളില്ലാതെയുള്ള ചിത്രരചന, ജ്യാമിതീയമായ ചിത്രരചന, ത്രിമാനമായ ഗ്രഹണശക്തി, മനസിന്‍റെ സർഗ ശക്തി, സൗന്ദര്യബോധം, വാസ്തുവിദ്യ / രൂപകല്പനയെ സംബന്ധിച്ച അവബോധം എന്നിവയാണ് എഎടിയിൽ പരീക്ഷിക്കപ്പെടുക. http://www.jeeadv.ac.in

ജെഇഇ

എൻഐടികളിലും കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ എൻജിനിയറിംഗ് കോളജുകളിലും കേന്ദ്ര ക്വോട്ടയിൽ ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനം നടത്തുന്നതിന് അഖിലേന്ത്യാ പൊതുപ്രവേശന പരീക്ഷ (ജെഇഇ മെയിൻ)യുടെ പേപ്പർ രണ്ട് എഴുതണം. ഇത് ഐഐടി ഒഴികെയുള്ള കേന്ദ്ര സ്ഥാപനങ്ങളിൽ ബി ആർക്ക് അല്ലെങ്കിൽ ബി പ്ലാനിംഗ് അഡ്മിഷനുള്ളതാണ്. പേപ്പർ രണ്ടിൽ മാത്തമാറ്റിക്സും അഭിരുചി പരീക്ഷയും ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. ആർക്കി ടെക്ചറിൽ അഭിരുചി അളക്കുന്നതിനു അഞ്ചു വ്യത്യസ്ത മേഖലകളിൽ നിന്നുള്ളതായിരിക്കും ചോദ്യങ്ങൾ.
http:// jeemain.nic.in