നീരാളി കൈകളുമായി പത്തുവയസുകാരൻ
Wednesday, June 20, 2018 9:32 AM IST
നീരാളിമനുഷ്യന്‍റെ ആരാധകനായ കുട്ടിക്ക് യന്ത്രനീരാളി കൈകൾ നിർമിച്ചു നൽകി യുവകോടീശ്വരൻ. ലോകത്തെ ഏറ്റവും പ്രായകുറഞ്ഞ ബിറ്റകോയിൻ കോടീശ്വരനായി വിശേഷിപ്പിക്കപ്പെടുന്ന എറിക് ഫിൻമാൻ എന്ന 19 കാരനാണ് തന്‍റെ സുഹൃത്തിന്‍റെ മകന്‍റെ ചിരകാല അഭിലാഷം നിറവേറ്റിയത്.

മാർവൽ കോമിക്സ് കഥാപാത്രമായ ഡോ. ഒക്ടോപ്പസിന്‍റെ(നീരാളി മനുഷ്യൻ) ആരാധകനായ അരിസ്റ്റോ മീഹൻ എന്ന 10 വയസുകാരനാണ്, ഫിൻമാൻ കോടികൾ മുടക്കി നീരാളിക്കൈകൾ നിർമിച്ചു നൽകിയത്.

കൈകൾക്കുണ്ടായിരുന്ന സ്വാധീനക്കുറവു മൂലം വലഞ്ഞിരുന്ന അരിസ്റ്റോയ്ക്കു സഹായമാകാനാണ്  നാലു പുതിയ നീരാളിക്കൈകൾ നിർമിച്ചതെന്ന് ഫിൻമാൻ പറഞ്ഞു. സ്വന്തം കൈകൾ ഉപയോഗിച്ച് ഭാരമുള്ള വസ്തുക്കളൊന്നും ഉയർത്താൻ ശേഷിയില്ലാത്ത അരിസ്റ്റോയ്ക്ക് നീരാളിക്കൈകൾ ഉപയോഗിച്ച് ഭാരമേറിയ വസ്തുക്കൾപോലും ഇപ്പോൾ‌ ഉയർത്താനാകും.

ഫിൻമാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി തെരഞ്ഞെടുത്ത് 10ഓളം എൻജിനിയമാർ ആറുമാസംകൊണ്ടാണ് സംഭവം യാഥാർഥ്യമാക്കിയത്. കുട്ടിക്കുവേണ്ടിയായതിനാൽ‌ ഭാരം നന്നേ കുറച്ചാണ് നീരാളി സ്യൂട്ട് നിർമിച്ചതെന്ന് നിർമാതാക്കൾ പറഞ്ഞു.

എട്ടു സേർവോ മോട്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നീരാളിക്കൈകൾക്ക് ഉൗർജം പകരുന്നത് നാല് സെൽ ലിഥിയം മോട്ടാർ സൈക്കിൾ ബാറ്ററികളാണ്. നീരാളിസ്യൂട്ട് വിജകരമായതിനാൽ ഇതു വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്നതിനെപ്പറ്റി ചിന്തിച്ചുവരികയാണെന്നു ഫിൻമാൻ പറഞ്ഞു.

ബിറ്റ്കോയിൻ ഖനനത്തിലൂടെ കോടികൾ സന്പാദിച്ചിട്ടുള്ള ഫിൻമാൻ, നാസയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിരവധി സ്റ്റാർട്ടപ്പുകളുടെ ഉടമകൂടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.