പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോഹ്‌ലി വരുമെന്ന് വാർത്ത; വന്നത് അപരൻ
Sunday, May 27, 2018 4:54 PM IST
തെരഞ്ഞെടുപ്പ് പ്രചരണ വേളകളിൽ സിനിമ, ക്രിക്കറ്റ്, സംഗീതം തുടങ്ങിയ മേഖലകളിലുള്ള പ്രമുഖരെ രാഷ്ട്രിയ പാർട്ടികൾ ക്ഷണിക്കുന്ന കാഴ്ച്ച പുതിയ അനുഭവമല്ല. ഇതിനു സമാനമായി മഹാരാഷ്ട്രയിലെ ഷിരുരിലെ രാമലിംഗ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന ആൾ ആരാണെന്ന് അറിഞ്ഞ് നാട്ടുകാർക്ക് തെല്ലൊന്നുമല്ല ആകാംക്ഷ വർദ്ധിച്ചത്.

കാരണം ഇന്ത്യൻ ക്രിക്കറ്റിന്‍റെ നായകൻ സാക്ഷാൽ വിരാട് കോഹ്‌ലി മെയ് ഇരുപത്തിയഞ്ചിന് ഇവിടെ എത്തുമെന്നായിരുന്നു പ്രദേശത്താകമാനം വാർത്ത പ്രചരിച്ചത്. മാത്രമല്ല സ്ഥാനാർത്ഥിയായ വിത്തൻ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്ലിയുടെ ചിത്രവും ഫ്ളെക്സിൽ അടിച്ചിരുന്നു.

എന്തായാലും തങ്ങളെല്ലാം ഒരുനോക്കു കാണാൻ കൊതിച്ച ക്രിക്കറ്റ് നായകനെ കാണാമെന്ന പ്രതീക്ഷയിൽ പ്രചരണ സ്ഥലത്ത് നാട്ടുകാർ ഒന്നിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥിക്കൊപ്പം കാറിൽ വന്നിറങ്ങിയ ആളെ കണ്ട് സ്ഥലത്തുണ്ടായിരുന്നവരെല്ലാം ഒരു പോലെ ഞെട്ടി. കാരണം അത് കോഹ്‌ലിയായിരുന്നില്ല. അദ്ദേഹത്തിന്‍റെ ഡ്യൂപ്പ് ആയിരുന്നു.

ഇവിടെയുണ്ടായിരുന്നവർ പകർത്തിയ കോഹ്‌ലിയുടെ അപരന്‍റെ ചിത്രം സോഷ്യൽമീഡിയായിൽ തരംഗമാകുകയാണ്. മാത്രമല്ല തങ്ങളെ പറ്റിച്ച സ്ഥാനാർത്ഥിയോട് പ്രദേശവാസികൾക്കുള്ള ദേഷ്യവും ചെറുതൊന്നുമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.