ബ്രസീലിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്; മഞ്ഞപ്പടയെ കളിയാക്കിയവരെ പേടിപ്പിച്ച ബാലനെ തേടി യുവസംവിധായകൻ
Thursday, July 12, 2018 2:20 PM IST
കാൽപ്പന്തിന്‍റെ ആവേശം വാനോളമുയർന്ന് പറക്കുന്ന ദിനങ്ങളാണ് കടന്നു പോകുന്നത്. ജയമറഞ്ഞിവരുടെ ആരാധകർ ഈ ലഹരിയിൽ മുങ്ങിക്കുളിക്കുമ്പോൾ പരാജിതരെ സ്നേഹിച്ചവരുടെ കണ്ണിൽ നിന്നും ഇറ്റുവീഴുന്ന കണ്ണീരിൽ അറിയാം, അവരുടെ മനസ് എത്രമാത്രം വിഷമിക്കുന്നു എന്ന്.

ഇപ്പോഴിതാ തന്‍റെ പ്രിയപ്പെട്ട ടീം ബ്രസീൽ പരാജയത്തിന്‍റെ സ്വാദ് അറിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ കുട്ടി ആരാധകനെ തിരഞ്ഞ് യുവ സംവിധായകൻ അനീഷ് ഉപാസന. മഞ്ഞപ്പട പരാജയപ്പെട്ടപ്പോൾ എല്ലാവരും കളിയാക്കിയതാണ് ഈ കുട്ടി ആരാധകനെ പ്രകോപിപ്പിച്ചത്.

ദേഷ്യം അടക്കി വെയ്ക്കാനാവാതെ ബ്രസീലിനെ ഇനി കളിയാക്കരുത് എന്ന് ശക്തമായി പറയുന്ന ആ കുട്ടിയുടെ വാക്കുകളാകാം സംവിധായകന്‍റെ മനസിൽ കൊണ്ടത്. പുതിയ ചിത്രമായ മധുരക്കിനാവിലാണ് സംവിധായകൻ ഈ കുട്ടിക്ക് അവസരം നൽകുന്നത്. സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ കണ്ട് നിരവധിയാളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.