ഈ കൈകൾക്ക് ഇനിയും കരുത്തുണ്ടാവട്ടെ
Friday, March 9, 2018 9:07 AM IST
റോഡിൽ കിടന്ന എന്തോ ഒന്ന്, ഇതുവരെ കണ്ടിട്ടില്ലാത്ത ആ സാധനം അവൾ -ആ പതിമൂന്നുകാരി, കൗതുകത്തോടെ കൈയിലെടുത്തു. കിട്ടിയ വസ്തു ഗ്രനേഡ് ആണെന്നു മനസിലാകുംമുമ്പേ അത് പൊട്ടിത്തെറിച്ചു, അവളുടെ രണ്ടു കൈപ്പത്തികളും നഷ്ടപ്പെട്ടു. എന്നാൽ, വിധിയെ പഴിച്ച് ഇരിക്കാൻ അവൾ ഒരുക്കമായിരുന്നില്ല. നഷ്ടപ്പെട്ട കൈപ്പത്തികൾക്കു പകരം മനക്കരുത്തിനോടു കൂട്ടുപി ടിച്ച് അവൾ പറന്നുയർന്നു.

തകർച്ചയുടെ ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആ ഫീനിക്സ് പക്ഷിയുടെ പേര് മാളവിക അയ്യർ. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ഡോ. മാളവിക അയ്യർ. മനക്കരുത്തിന്‍റെ പര്യായമായ ഈ വനിതാരത്നത്തെ നാരീശക്തി പുരസ്കാരം നല്കി ഇന്ത്യ ആദരിച്ചിരിക്കുന്നു. തികച്ചും ഈ ശക്തീകരണ പുരസ്കാരത്തിന് അർഹമായ വ്യക്തിത്വം.

നഷ്ടങ്ങളോടു പടവെട്ടി അവൾ കുതിച്ചത് വലിയ ലക്ഷ്യത്തിലേക്കായിരുന്നു. മനസിൽ നിറച്ച ഇന്ധനം ആത്മവിശ്വാസവും മനോബലവും. 2002ൽ സംഭവിച്ച അപകടത്തെ പിന്നിലാക്കി ഒന്നിനു പിറകേ ഒന്നായി നേട്ടങ്ങളുടെ കൊടുമുടി കയറി ചെന്നൈയിൽ ജീവിക്കുന്ന മാളവികയുടെ നിശ്ചയദാർഢ്യം. പ്രതിസന്ധികളോടുള്ള സന്ധിയില്ലാത്ത പോരാട്ടത്തിന്‍റെ ഭാഗമാണ്.

ഈ അപകടത്തിനുശേഷം കാലുകൾക്കും ബലക്ഷയം അനുഭവപ്പെട്ടിരുന്നു. കാലിൽ മരുന്നു പുരട്ടിയാണ് രാത്രി കഴിച്ചുകൂട്ടിയിരുന്നത്. പിഎച്ച്ഡി ചെയ്യുന്ന സമയത്ത് ഏറെ ശാരീരിക ക്ലേശം അനുഭവിക്കേണ്ടിവന്നു. വേദന സഹിക്കാൻ കഴിയാതെ വരുമ്പോൾ കുറച്ചുനേരം വിശ്രമിച്ചശേഷമായിരുന്നു പഠനം നടത്തിയിരുന്നത്.

തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു മാളവിക ജനിച്ചത്. തുടർന്നുള്ള ജീവിതം രാജസ്ഥാനിലെ ബീക്കാനിറിലും. അവിടെവച്ചാണ് അപകടം സംഭവിച്ചത്. പത്താംക്ലാസിലെ പരീക്ഷയിൽ പ്രൈവറ്റായി എഴുതി ആ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. വൈകല്യമുള്ള ആളുകൾ നേരിടേണ്ടിവരുന്ന അപമാനം എന്നതായിരുന്നു മാളവികയുടെ ഗവേഷണ വിഷയം. വൈകല്യമുള്ളവരോടു സമൂഹം എങ്ങനെ പെരുമാറുന്നു എന്നറിയാൻ മാളവിക ചെന്നൈയിലെ ആയിരത്തോളം ബിരുദവിദ്യാർഥികളുമായി അഭിമുഖം നടത്തി. വൈകല്യം ബാധിച്ച പത്തുപേരെ പ്രത്യേകം സന്ദർശിച്ച് അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുകയും ചെയ്തു.

2017 ഡിസംബറിൽ ഡോക്ടറേറ്റ് നേടിയ മാളവിക ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ഇങ്ങനെ: ""ഞാൻ എങ്ങനെ എന്‍റെ ഗവേഷണ പ്രബന്ധം ടൈപ്പ് ചെയ്തു തയാറാക്കി എന്നതായിരിക്കും നിങ്ങളുടെ മനസിൽ ഉയരുന്ന കൗതുകം.'' പോസ്റ്റ് ഇട്ട് നിമിഷനേരംകൊണ്ട് ഇത് വൈറലായി. മാളവികയുടെ ഇംഗ്ലീഷ് പോസ്റ്റ് ഇങ്ങനെ - “ Say hello to Dr. Malavika Iyer,
To everyone who has been curious as to how I type, Do you see that bone protruding from my right hand? That is my one and only extraordinary finger. I even typed my Ph.D thesis with it.”

വൈകല്യമുള്ളവരുമായുള്ള ചർച്ചയിൽ മാളവിക തിരിച്ചറിഞ്ഞത് അവരുടെ പ്രശ്നം തന്‍റേതുതന്നെയാണെന്നാണ്. കുറച്ചുനാൾ അമേരിക്കയിൽ താമസിച്ചപ്പോഴും മാളവിക തന്‍റെ കൃത്രിമ കൈകൾ ഉപയോഗിച്ചിരുന്നില്ല. ഇന്ത്യയിലേക്ക് വന്നപ്പോഴും അത് കൈവശമുണ്ടായിരുന്നില്ല. ഇന്ത്യയിൽ ചെലവിട്ട രണ്ടുമാസവും തന്‍റെ നേർക്ക് ആളുകളുടെ നോട്ടം ഏറെ ഞെട്ടിച്ചിരുന്നുവെന്ന് മാളവിക പറയുന്നു.

അതുമൂലം വീടിനു പുറത്തേക്ക് ഇറങ്ങാൻപോലും തോന്നിയില്ല. പിന്നീട് ക്രമേണ സ്വയം മാറ്റംവരുത്തി. മറ്റുള്ളവർ എന്തു കരുതും എന്നതിൽ ആശങ്കപ്പെടേണ്ടതില്ല എന്നു സ്വയം പറഞ്ഞു മനസിൽ ഉറപ്പിച്ചു. കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കുന്ന വിധത്തിൽ സ്കൂൾ പഠനത്തിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് മാളവികയുടെ അഭിപ്രായം. അന്താരാഷ്‌ട്ര വനിതാദിനത്തിൽ സ്ത്രീശക്തീകരണത്തിന് പ്രചോദനമേകുമാറ് ഈ നിശ്ചയദാർഢ്യത്തിനുള്ള സമ്മാനമാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് ഏറ്റുവാങ്ങിയ - നാരീശക്തി പുരസ്കാരം.

പടിപടിയായി മുന്നോട്ട്

അപകടം തന്‍റെ ജീവിതം ഇല്ലാതാക്കി എന്നു വിലപിച്ച് ഒതുങ്ങിക്കൂടാൻ തയാറാവാതിരുന്ന മാളവിക ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകകൂടിയാണ്. ഐക്യരാഷ്‌ട്രസംഘടനയുടെ യുവജനങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മാളവികയും പങ്കാളിയാണ്. ‌വ്യക്തിത്വവികസന പരിശീലക, അംഗപരിമിതരുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രവർത്തക എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ശാരീരിക ന്യൂനതകളുള്ളവർക്കുവേണ്ടി ലോകത്തുടനീളം സഞ്ചരിച്ച് ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നു. ഒക്‌ടോബറിൽ നടന്ന ലോക ഇക്കണോമിക് ഫോറത്തിന്‍റെ ഇന്ത്യ ഇക്കണോമിക് ഉച്ചകോടിയിൽ മാളവികയും വേദി പങ്കിട്ടിരുന്നു. ഐക്യരാഷ്‌ട്ര സംഘടനയിലെ യൂത്ത് ഫോറത്തിൽ പ്രസംഗിക്കുന്നതിനുള്ള ക്ഷണം മാളവികയ്ക്കു ലഭിച്ചു. പ്രതിസന്ധികളെ നിശ്ചയദാർഢ്യംകൊണ്ട് മറികടന്ന് വിജയശൃംഗങ്ങളിലേക്കു കുതിക്കുന്ന മാളവികയ്ക്കു കൂട്ടായുള്ളത് നേട്ടങ്ങളുടെ പരമ്പരതന്നെയാണ്. അതെ, തോൽക്കാൻ മനസില്ലാത്തവളുടെയൊപ്പം കൂടിയ നേട്ടങ്ങൾ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.