വേണമെങ്കിൽ ചകിരികൊണ്ടും വീടുണ്ടാക്കാം
Sunday, October 15, 2017 12:51 AM IST
മാലിന്യം നിറഞ്ഞ മുംബൈയിലെ ഒരു ചേരിയിലായിരുന്നു മനീഷ് അദ്വാനി തന്‍റെ ബാല്യകാലം ചെലവഴിച്ചത്. നല്ലനിലയിൽ എത്തിയപ്പോഴും കഠിനാധ്വാനിയായ അദ്ദേഹം താൻ വളർന്നുവന്ന സാഹചര്യങ്ങൾ മറന്നില്ല. ഒരിക്കൽ അടുക്കളയിൽ ഭാര്യയെ സഹായിച്ചുകൊണ്ടിരുന്ന മനീഷ് തേങ്ങപൊതിച്ചശേഷം മിച്ചം വന്ന ചകിരിയും ചിരട്ടയും കന്പോസ്റ്റ് ബോക്സിൽ ഇട്ടു. എന്നാൽ, ഇത് ശരിയായ രീതിയല്ലെന്ന് അദ്ദേഹത്തിനു തോന്നി. വളരെക്കാലം നശിക്കാതിരിക്കുന്ന ചിരട്ടയും ചകിരിയും എങ്ങനെയെങ്കിലും പ്രയോജനപ്പെടുത്തണമെന്നായി ആലോചന. ‌ആർക്കിടെക്റ്റായ സുഹൃത്ത് ജയ്നീൽ ത്രിവേദിയെ മനീഷ് സമീപിച്ചു. അങ്ങനെ ഇരുവരും ചേർന്ന് ചകിരിയും ചിരട്ടയും ഉപയോഗിച്ച് ഒരു വീട് നിർമിക്കാൻ തീരുമാനിച്ചു.

കരിക്കിന്‍റെ തൊണ്ടാണ് ഇതിന് പ്രധാനമായും ഉപയോഗിച്ചത്. ഇവ കൂട്ടി ഉറപ്പിക്കുന്നതിനായി ചെളിയും മുളയും ഉപയോഗിച്ചു. ഇവരെ സഹായിക്കാൻ മുംബൈയിലെ സൊമാനിയ കോളജിലെ വിദ്യാർഥികളും എത്തിയതോടെ 18 ദിവസംകൊണ്ട് വീടുപണി പൂർത്തിയായി. ഇതിന് ഇവർക്ക് ചെലവായതാകട്ടെ വെറും 10,000 രൂപയും. ആദ്യ വീട് വൻവിജയമായതോടെ ഇതിന്‍റെ പ്രസിദ്ധി ലോകമെന്പാടും എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഈ സുഹൃത്തുക്കൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.