ജന്മവൃക്ഷങ്ങളും സ്മൃതിവൃക്ഷങ്ങളും
Wednesday, June 20, 2018 9:26 AM IST
ജനനവും മരണവും അടയാളപ്പെടുത്താൻ വൃക്ഷത്തൈകൾ നടുകയാണ് മഹരാഷ്‌ട്രയിലെ പൂനയ്ക്കടുത്തുള്ള രണ്‍മാല എന്ന ഗ്രാമമൊന്നടങ്കം. അധ്യാപക ജോലിയിൽനിന്നു വിരമിച്ച പി.ടി. ഷിൻഡെ എന്ന പ്രകൃതി സ്നേഹിയാണ് വർഷങ്ങൾക്കു മുന്പ് ഈ ആശയം ഗ്രാമത്തിൽ പ്രചരിപ്പിച്ചത്.

വീട്ടിൽ ഒരു കുഞ്ഞു ജന്മമെടുക്കുന്പോൾ ആ വീട്ടുവളപ്പിൽ ‘ജന്മവൃക്ഷ’വും ഏതെങ്കിലും വീട്ടിൽ മരണം സംഭവിച്ചാൽ മരിച്ചയാളുടെ ഓർമയ്ക്കായി ‘സമൃതി വൃക്ഷ’വും  നടണമെന്നായിരുന്നു ഷിൻഡെയുടെ പ്രചാരണം. ആദ്യമൊക്കെ ഗ്രാമവാസികൾക്കു ആശയം അത്ര ബോധിച്ചില്ലെങ്കിലും പതുക്കെ ഏവരും മരംനടാൻ തയാറായി.

ഇന്നിപ്പോൾ ഗ്രാമമപ്പാടെ പച്ചപുതച്ച കാഴ്ചയാണുള്ളത്. രൺമാല ഗ്രാമത്തിലെ വേറിട്ട പദ്ധതി വലിയ വാർത്തയായതോടെ മഹാരാഷ്‌ട്രയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഷിൻഡെ മോഡൽ മരംനടീൽ പദ്ധതി നടപ്പാക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ.

ജന്മവൃക്ഷങ്ങൾക്കും സ്മൃതി വൃക്ഷങ്ങൾക്കും പുറമേ, വീടുകളിൽ വിശേഷാവസരങ്ങളും ആഘോഷങ്ങളും നടക്കുന്പോൾ അതിന്‍റെ ഓർമയ്ക്കായി ‘ആനന്ദവൃക്ഷ’ങ്ങളും നടണമെന്നാണ് ഉത്തരവിൽ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.