കൈകൊണ്ടെഴുതുന്ന പത്രവും ഇന്ത്യയിലുണ്ട്
Tuesday, April 17, 2018 9:15 AM IST
ഇത് 2018, ലോകം സ്മാർട്ട്ഫോണിലേക്കു ചുരുങ്ങിയ കാലം! യുവാക്കളും മുതിർന്നവരും സ്മാർട്ട്ഫോണിലേക്ക് മുഖംകുനിച്ച് ഒറ്റ ക്ലിക്കിൽ ലോകത്തെ അറിയാൻ ശ്രമിക്കുന്നു. എല്ലാ വിരങ്ങളും ഗൂഗിൾ വച്ചുനീട്ടുന്പോഴും വാർത്തകൾ കൈകൊണ്ടെഴുതി ലോകത്തെ അറിയിക്കാനായി ഒരു കൂട്ടർ ഇന്നും കഷ്ടപ്പെടുന്നുണ്ട്.

അച്ചടി വാർത്താമാധ്യമങ്ങൾ ലോകത്തു നിരവധിയുണ്ടെങ്കിലും ഇവയിൽനിന്ന് ഏറെ വ്യത്യസ്തമാണ് ചെന്നൈയിൽനിന്നിറങ്ങുന്ന "ദ മുസൽമാൻ' എന്ന പത്രം. കൈകൊണ്ടെഴുതി അച്ചടിച്ചിറങ്ങുന്ന ലോകത്തിലെ ഏക പത്രമാണിത്. 1927ൽ പ്രവർത്തനമാരംഭിച്ച് 91 വർഷം പിന്നിടുന്പോൾ ടെക് ലോകത്ത് പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ് ഈ പത്രം.

ചെന്നൈയിലെ ആസ്ഥാനത്ത് സൈദ് അരിഫുള്ള എന്ന എഡിറ്ററുടെ നേതൃത്വത്തിൽ വായനക്കാർക്ക് മികച്ച വാർത്തകൾ നല്കാൻ ദ മുസൽമാൻ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. 13 ബിരുദങ്ങളുള്ള വ്യക്തിയാണ് സൈദ് അരീഫുള്ള.

ബൈലൈനുകളില്ലാത്ത ഈ പത്രം രണ്ട് ഉറുദു എഡിറ്റർമാരും മൂന്ന് കൈയെഴുത്തുവിദഗ്ധരും ചേർന്നാണ് അവസാനഘട്ടത്തിലെത്തിക്കുന്നത്. രാവിലെ പത്തിന് എഡിറ്റിംഗ് ജോലികൾ ആരംഭിച്ചാൽ ഉച്ചയ്ക്ക് ഒന്നാകുന്പോഴേക്കും പ്രിന്‍റിംഗ് തുടങ്ങും. സായാഹ്ന പത്രമായി ഇറങ്ങുന്ന ദ മുസൽമാന്‍റെ സർക്കുലേഷൻ 21,000 കോപ്പികളാണ്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പത്രവും ഇതുതന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.