മണ്ണിലൂടെ സഞ്ചരിക്കുന്ന ക്രീപ്പിംഗ് ഡെവിൾ
Tuesday, May 22, 2018 9:44 AM IST
ഇഴയും പിശാച് എന്നാണ് വിളിപ്പേരെങ്കിലും ആളൊരു സാധുവാണ്, ജീവിച്ചു പോകാൻ പാടുപെടുന്ന പാവം... പറഞ്ഞുവരുന്നത് സ്റ്റെനോ കെറസ് എന്ന ശാസ്ത്രനാമമുള്ള കള്ളിമുൾച്ചെടിയെക്കുറിച്ചാണ്. മണ്ണിലൂടെ സഞ്ചരിക്കാൻ കഴിവുണ്ടെന്നതാണ് ഈ ചെടിക്ക് ഇഴയും പിശാച് ( ക്രീപ്പിംഗ് ഡെവിൾ ) എന്ന വിളിപ്പേര് കിട്ടാൻ കാരണം.

മറ്റു കള്ളിമുൾച്ചെടികളെല്ലാം ആകാശത്തിനഭിമുഖമായി തിരശ്ചീനമായി വളരുന്പോൾ ഇഴയും പിശാച് പ്രതലത്തിനു സമാന്തരമായാണ് വളരുന്നത്. ആ പ്രത്യകത തന്നെയാണ് ഈ ചെടിക്കു മണ്ണിലൂടെ സാവധാനം നീങ്ങാനുള്ള കഴിവുകൊടുക്കുന്നതും.

ചെടിയുടെ തണ്ടിൽനിന്നു വേര് മണ്ണിലേക്കിറങ്ങുകയും വേര് മണ്ണിൽപിടിച്ചു കഴിയുന്പോൾ ചെടിയുടെ ഒരു ഭാഗം അഴുകുകയും ചെയ്യും. അഴുകുന്ന സസ്യഭാഗം പുതുചെടിക്കുള്ള പോഷകാഹാരമായിമാറും. മെക്സിക്കോയിലെ ബാജയാണ് ഇഴയും പിശാചിന്‍റെ ജന്മദേശം.

എന്നാൽ, ഇവിടെയും ഈ ചെടി വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ്. കരിഞ്ചന്തകളിൽ ചെടിക്കു വലിയ വില കിട്ടുന്നതാണ് വംശനാശ ഭീഷണിക്കു പ്രധാന കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.