നമസ്തേ ജി...; ശ്രീലങ്കയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇനി ഹിന്ദി പറയും
Tuesday, August 14, 2018 2:30 PM IST
വിനോദസഞ്ചാര മേഖലയിൽ സുരക്ഷാ ചുമതലയുള്ള പോലീസുദ്യോഗസ്ഥരോട് ഹിന്ദിയുൾപ്പടെയുള്ള വിദേശ ഭാഷകൾ പഠിക്കാൻ ശ്രീലങ്കൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലിസ് പുജിത് ജയസുന്ദര നിർദേശം നൽകി. ചൈനീസ്, ഫ്രഞ്ച് ഭാഷകളും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ തന്നെ മികച്ച വിനോദസഞ്ചാര മേഖലകളിലൊന്നായ ശ്രീലങ്കയിലേക്ക് ഇന്ത്യയിൽ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ 206,337 പേരാണ് സന്ദർശനത്തിനായി എത്തിയത്. 136,294 വിനോദസഞ്ചാരികളുമായി ചൈനയാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. സന്ദർശനത്തിനായി എത്തുന്നവരുമായുള്ള ആശയ വിനിമയം സുഗമമാക്കുക എന്നതാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

രാജ്യത്തിന്‍റെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ വിനോദസഞ്ചാര മേഖലയുടെ സംഭാവന വളരെ വലുതാണ്. മാത്രമല്ല വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് വളരെയധികം പ്രധാന്യം നൽകുന്ന പോലീസ് സേനയാണ് ശ്രീലങ്കയിലേതെന്നും പുജിത് ജയസുന്ദര അറിയിച്ചു.

കൂടാതെ വിനോദസഞ്ചാരികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം പുതിയതായി ഇരുപത്തിയഞ്ച് ടൂറിസ്റ്റ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.