പെൻഗ്വിൻ കൂട്ടത്തെ കണ്ട് ഗവേഷകരുടെ കണ്ണുതള്ളി
Sunday, March 4, 2018 9:09 AM IST
കാലാവസ്ഥാ വ്യതിയാനം അന്‍റാർക‌്ടിക് മേഖലയിൽ നിരവധി സംഭവവികാസങ്ങൾക്കു കാരണമായിട്ടുണ്ട്. ഈ മേഖലയിൽ പഠനം നടത്തുന്ന ഗവേഷകർ അടുത്തിടെ കണ്ടെത്തിയ പുതിയ വിവരം അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. പതിറ്റാണ്ടുകളായി വംശനാശ ഭീഷണി നേരിടുന്നു എന്നു കരുതിയിരുന്ന ആഡിലി പെൻഗ്വിനുകളുടെ കൂട്ടത്തെയാണ് ഗവേഷകർ ഏറ്റവും പുതുതായി കണ്ടെത്തിയത്.

കോളനിയായി ജീവിച്ചുവരുന്ന പെൻഗ്വിനുകളുടെ സൂപ്പർകോളനി എന്നാണ് ഗവേഷകർ ഇത്തവണ വിളിച്ചത്. കാരണം, സംഘവലുപ്പംതന്നെ. ഏകദേശം 15 ലക്ഷം പെൻഗ്വിനുകൾ ഈ സംഘത്തിലുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ കടന്നുകയറ്റവും താരതമ്യേന വളരെക്കുറവായ ഒരു ദ്വീപിലാണ് ഈ പെൻഗ്വിനുകളുടെ വാഴ്ച.

പെൻഗ്വിൻ കൂട്ടത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തിയാണ് ഗവേഷകർ പഠനം നടത്തിയത്. ആകെ 7,51,527 ജോടി പെൻഗ്വിനുകളെ കണ്ടെത്താൻ അവർക്കു കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.