സാന്താക്ലോസിന്‍റെ കബറിടം തുർക്കിയിൽതന്നെ ?
Friday, October 6, 2017 5:02 AM IST
ചരിത്രരേഖകൾ കള്ളം പറഞ്ഞതോ..? മഞ്ഞുപൊഴിയുന്ന ക്രിസ്മസ് രാവിൽ സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ് സങ്കല്പങ്ങൾക്കു ജീവൻ കൊടുത്ത യഥാർഥ സാന്താ സെന്‍റ് നിക്കോളാസിന്‍റെ കബറിടം ഇറ്റലിയിലല്ലെന്ന വെളിപ്പെടുത്തലുമായി തുർക്കിയിലെ പുരാവസ്തുഗവേഷകർ.

സെന്‍റ് നിക്കോളാസ് ജനിച്ച തുർക്കിയിലെ അന്‍റാലിയയിലുള്ള ഡെമറിൽതന്നെയാണ് അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടം ഉള്ളതെന്നും ഇറ്റലിയിലെ കബറിടത്തിൽ ഉറങ്ങുന്നത് മറ്റാരോ ആണെന്നുമാണ് ഈ ഗവേഷകർ അവകാശപ്പെടുന്നത്.



എഡി 343ൽ മരണമടഞ്ഞ സെന്‍റ് നിക്കോളാസിനെ ഡെമറിലെ സെന്‍റ് നിക്കോളാസ് ചർച്ചിനുള്ളിൽ പ്രത്യേകമായി പണികഴിപ്പിച്ച കബറിടത്തിൽ അടക്കിയെന്നും പിന്നീട് 1087ൽ ഇവിടെയെത്തിയ വ്യാപാരികൾ ഈ കബറിടം നശിപ്പിച്ച് അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങൾ ഇറ്റലിയിലേക്കു കടത്തുകയായിരുന്നു എന്നുമാണ് ഇക്കാലമത്രയും ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നത്. സെന്‍റ് നിക്കോളാസിന്‍റെ ഭൗതികാവശിഷ്ടം ഉണ്ടെന്നു കരുതി ഇറ്റലിയിലെ ബാരി നഗരത്തിലുള്ള കബറിടത്തിൽ ഇക്കാലമത്രയും നിരവധിയാളുകൾ സന്ദർശനത്തിനെത്തിയിരുന്നു.

നിക്കോളാസിന്‍റെ ഭൗതികശരീരം ഡെറിൽനിന്ന് എങ്ങും കൊണ്ടുപോയിട്ടില്ലെന്നും സെന്‍റ് നിക്കോളാസ് ചർച്ചിന്‍റെ അടിയിലായി തങ്ങൾ കണ്ടെത്തിയിരിക്കുന്ന കബറിടത്തിനുള്ളിൽ അദ്ദേഹം ഉറങ്ങുന്നുണ്ടെന്നും ഗവേഷണങ്ങൾക്കു നേതൃത്വം കൊടുക്കുന്ന തുർക്കി ആർക്കിയോളജിക്കൽ വിഭാഗം ഡയറക്ടർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും അതിനു ശേഷം കാര്യത്തിൽ വ്യക്തത വരുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.