പ്ലാസ്റ്റിക്കിനു പകരക്കാരനെ കണ്ടെത്താനാകുമോ?
Tuesday, June 5, 2018 10:09 AM IST
നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ് പ്ലാസ്റ്റിക്. എന്നാൽ, ഈ പ്ലാസ്റ്റിക് വരുത്തിവച്ചുകൊണ്ടിരിക്കുന്ന വിപത്ത് വളരെ വലുതാണ്. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ പ്ലാസ്റ്റിക് ഭീഷണിയാകുന്നു. ഈ സാഹചര്യത്തിലാണ് ലോക പരിസ്ഥിതിദിനത്തിൽ പ്ലാസ്റ്റിക്കിന് പകരക്കാരായി ഉപയോഗിക്കാവുന്ന വസ്തുക്കളുടെ ഒരു നീണ്ട പട്ടികയുമായി യുണൈറ്റഡ് നേഷൻസ് എൻവയോണ്‍മെന്‍റ് പ്രോഗ്രാം (യുഎൻഇപി) എത്തിയിരിക്കുന്നത്.

പ്ലാസ്റ്റിക്കിനു പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന 25 വസ്തുക്കളുടെ നിർമാണത്തെപ്പറി യുഎൻഇപിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. പ്ലാസ്റ്റിക് സ്ട്രോകൾക്കു പകരം മുളയുടെ പൾപ്പ് ഉപയോഗിച്ചു നിർമിക്കുന്ന സ്ട്രോ, മരത്തിന്‍റെ കന്പുകൊണ്ടുണ്ടാക്കിയ ടൂത്ത് ബ്രഷ്, കൈതയില ഉപയോഗിച്ചുണ്ടാക്കിയ പ്ലേറ്റുകളും ഗ്ലാസുകളും, കോട്ടണ്‍ സഞ്ചികൾ തുടങ്ങിയ ഈ ലിസ്റ്റിൽപ്പെടുന്നു.

ഇവയ്ക്കുപുറമെ ആൽഗ, ഫംഗസ് എന്നിവയിൽനിന്നു പ്ലാസ്റ്റിക്കിനു പകരക്കാരനെ കണ്ടെത്താനുള്ള വഴികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരുവട്ടം ഉപയോഗിച്ചതിനുശേഷം എറിഞ്ഞുകളയുന്ന പ്ലാസ്റ്റിക്കുകൾ നിർമിക്കുന്നതിനെക്കുറിച്ചല്ല, അവയ്ക്ക് പകരക്കാരെ കണ്ടെത്തനുള്ള വഴികളാണ് ആലോചിക്കേണ്ടതെന്ന് യുഎൻഇപി തലവൻ എറിക് സോൾഹൈം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.