കാവലിന് ഡ്രോണുള്ള റെയിൽവേ സ്റ്റേഷൻ
Monday, April 16, 2018 7:47 PM IST
റെയിൽവേ സ്റ്റേഷനുകളിൽ ചെന്നാൽ സാധാരണ നമുക്ക് കാണാൻ കഴിയുന്നത് ട്രെയിനുകളാണ്. എന്നാൽ മുംബൈ റെയിൽവേ സ്റ്റേഷനിൽ ചെന്നാൽ ഇനിമുതൽ ഡ്രോണുകളും കാണാം. മുംബൈ-പൂനെ റൂട്ടിൽ സഹ്യാദ്രി മലനിരകൾക്കിടയിലെ റെയിൽവേ പാതയുടെ സുരക്ഷ പരിശോധിക്കുന്നതിനുവേണ്ടിയാണ് മുംബൈ റെയിൽവെ സ്റ്റേഷൻ ഡ്രോണുകൾ വാങ്ങിയിരിക്കുന്നത്.

മണ്‍സൂണ്‍ സമയങ്ങളിൽ ഈ പശ്ചിമഘട്ട മലനിരകളിൽ മണ്ണിടിച്ചിൽ പതിവാണ്. ഇത് പലപ്പോഴും ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് സുരക്ഷാ ഭീഷണി ഉയർത്താറുണ്ട്. ഇത്തരം മണ്ണിടിച്ചിലുകൾ മനസിലാക്കി റെയിൽവേയ്ക്ക് വിവരങ്ങൾ നൽകാനാണ് മുംബൈ റെയിൽവേ ഡ്രോണുകൾ വാങ്ങിയിരിക്കുന്നത്.

മുംബൈ റെയിൽവേ സ്റ്റേഷനിലെ ഛത്രപതി ശിവജി മഹാരാജ ടെർമിനൽ മുതൽ കല്യാണ്‍ സെക്ഷൻ വരെയുള്ള ഭാഗങ്ങളിലും ഡ്രോണുകൾ സുരക്ഷാ പരിശോധന നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.