ഏഴുനില കെട്ടിടത്തിന്‍റെ ടെറസിൽ നീന്തൽ കുളം നിർമിച്ചയാൾക്ക് സംഭവിച്ചത്
Thursday, June 14, 2018 3:55 PM IST
കെട്ടിടങ്ങളുടെ ടെറസിൽ നീന്തൽ കുളം നിർമിക്കുന്നത് ഒരു പുതുമയല്ല. അധികൃതരുടെ അനുവാദത്തോടെയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരത്തിൽ താൻ താമസിക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നീന്തൽ കുളം നിർമിച്ച് വാർത്തകളിൽ ഇടം നേടുകയാണ് ചൈനയിലെ യുനാൻ പ്രവശ്യയിലെ ഹാവോതോംഗ് സിറ്റിയിലുള്ള ഒരാൾ.

എന്നാൽ വ്യത്യസ്തമായ തന്‍റെ ആഗ്രഹത്തിൽ നീന്തൽ കുളം നിർമിച്ച അദ്ദേഹം കുഴപ്പത്തിലായിരിക്കുകയാണ്. കാരണം ഏഴുനില കെട്ടിടത്തിന്‍റെ മുകളിലാണ് അദ്ദേഹം ഈ നീന്തൽ കുളം നിർമിച്ചത്. നിയമപരമായ ഒരു അനുമതിയും അദ്ദേഹം വാങ്ങിയിരുന്നില്ല.

ഏകദേശം 40,000 ലിറ്റർ വെള്ളം കൊള്ളുന്ന നീന്തൽ കുളമാണ് അദ്ദേഹം നിർമിച്ചത്. കെട്ടിടത്തിലെ മറ്റു താമസക്കാരുടെ പരാതിയെ തുടർന്ന് ഈ നീന്തൽ കുളം പരിശോധിച്ച അധികൃതർ ഇത് പൊളിച്ചു നീക്കുവാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല മറ്റ് പിഴ ശിക്ഷയും അദ്ദേഹം നേരിടുവാൻ സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.