പ്രിയയുടെ കണ്ണിറുക്കലിൽ സാക്ഷാൽ സുക്കറണ്ണനും വീണു
Wednesday, February 21, 2018 12:05 PM IST
പുരികം വളച്ച് കണ്ണടച്ച് മലയാളി മനസിൽ ഇടം നേടിയ പ്രിയ വാര്യർ ഫേസ്ബുക്ക് സ്ഥാപകൻ സുക്കർബെർഗിനെയും പിന്നിലാക്കി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ സ്വന്തമാക്കി. നാല് മില്യണ്‍ ഫോളോവേഴ്സിനെ സുക്കർബർഗ് ഇൻസ്റ്റഗ്രാമിൽ സ്വന്തമാക്കിയപ്പോൾ 4.5 മില്യൺ ഫോളോവേഴ്സുമായാണ് പ്രിയ ഇൻസ്റ്റഗ്രാമിൽ കുതിക്കുന്നത്.

ഒമർ ലുലു സംവിധാനം ചെയ്യുന്ന "ഒരു അഡാറ് ലവ്' വിലെ "മാണിക്യ മലരായ പൂവി' എന്നു തുടങ്ങുന്ന ഗാനത്തിലെ ഒരു രംഗമാണ് പ്രിയക്ക് ലോകമെന്പാടും ആരാധകരെ നേടി നൽകിയത്.മലപ്പുറത്ത് ആരംഭിക്കുന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി എഐഎസ്എഫ് കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോർഡിലും കണ്ണിറുക്കിയ ഈ പെണ്‍കുട്ടിയുടെ ചിത്രം ഇടം നേടിയിരുന്നു.

കൂടാതെ എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡ് ഹീറോ ആയിരുന്ന ഋഷി കപൂർ " എന്‍റെ കാലത്ത് നീ എന്തുകൊണ്ട് വന്നില്ല’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. "സുന്ദരമായ മുഖവും നിഷ്കളങ്കമായ പുഞ്ചിരിയുമുള്ള പ്രിയ നാളത്തെ വലിയ താരമാകുമെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ടാണ് പ്രിയ തന്‍റെ കാലത്ത് വരാഞ്ഞതെന്ന്' ആരായുകയായിരുന്നു.

അമുലിന്‍റെ പരസ്യത്തിലെ പെണ്‍കുട്ടി ഒരു കണ്ണ് അടച്ച് പ്രിയക്ക് ആദരവ് നൽകിയ ചിത്രവും സോഷ്യൽമീഡിയ കൈയടികളോടെയാണ് സ്വീകരിച്ചത്.ഇതിനെല്ലാം പുറമെയാണ് ധാരാളം ഫോളോവേഴ്സിനെ സ്വന്തമാക്കിയ പ്രിയ സാക്ഷാൽ സുക്കർബർഗിനെയും പിന്നിലാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.