വില വില്ലനായി: കേരളം കാണാനെത്തിയ വിദേശ ദന്പതികൾ സൈക്കിൾ വിൽക്കാനാവാതെ അലയുന്നു
Tuesday, February 13, 2018 1:21 PM IST
സൈക്കിളിൽ കേരളം കാണാൻ എത്തിയ ഫ്രഞ്ച് ദന്പതികൾ തിരികെ പോകുവാൻ സമയമായപ്പോൾ സൈക്കിൾ വിൽക്കാൻ സാധിക്കാതെ അലയുന്നു. ഫ്രഞ്ച് സ്വദേശിയായ ക്രിസ്പിനും ഭാര്യ ജൊലാന്‍റ് ക്രിസ്പിനുമാണ് സൈക്കിളിൽ ഫോർ സെയ്ൽ എന്ന ബോർഡും തൂക്കിയിട്ട് ആവശ്യക്കാരെ തേടി അലയുന്നത്.

ജനുവരി ഒന്പതിന് ചെന്നൈ‍യിൽ നിന്നും ആരംഭിച്ച യാത്ര തഞ്ചാവൂർ, മധുര പിന്നീട്ടാണ് തിരുവനന്തപുരത്ത് എത്തിയത്. പിന്നീട് കൊച്ചിയിൽ നിന്നും കണ്ണൂർ വഴി തിങ്കളാഴ്ച്ച ഉച്ചക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തി.

നാൽപ്പതിനായിരം രൂപയ്ക്ക് വാങ്ങിയ സ്പോർട്ട്സ് സൈക്കിൾ ഏകദേശം അയ്യായിരം രൂപയിൽ കൂടുതൽ തുകയ്ക്ക് വിൽക്കാൻ സാധിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ വില വില്ലനായി മാറിയപ്പോൾ ഈ തുകയ്ക്ക് സൈക്കിൾ വാങ്ങാൻ ആരും തയാറായില്ല. ഇവിടെ നിന്നും മംഗളൂരുവിന് പോയ ഇവർക്ക് സൈക്കിൾ അവിടെയും വിൽക്കാനായില്ല.

തുടർന്ന് അവിടെ നിന്നും ചെന്നൈയിലേക്കു പോയെങ്കിലും സൈക്കിൾ വിൽക്കാൻ സാധിക്കുമോ എന്ന് ഇവർക്ക് ഉറപ്പില്ല. ഈ സ്പോർട്ട്സ് സൈക്കിൾ വിൽക്കാൻ ഇഷ്ടമില്ലെങ്കിലും ഫ്രാൻസിലേക്ക് കൊണ്ടു പോകാൻ സാധിക്കാത്തതിനാലാണ് വിൽക്കാൻ ശ്രമിക്കുന്നത്. ഇതിനായി അലയുകയാണെങ്കിലും ഇവർ പറയുന്നു കേരളം സുന്ദരമെന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.