സാരി ധരിച്ച് സ്കൈഡൈവ് ചെയ്ത ഇന്ത്യയുടെ സ്വന്തം "ഫ്ളൈയിംഗ് ബേഡ്'
Tuesday, February 13, 2018 10:57 AM IST
മനോഹരമായ സാരിയും ധരിച്ച് രണ്ടു പ്രാവശ്യം സ്കൈഡൈവ് ചെയ്ത് ഇന്ത്യൻ യുവതി റെക്കോഡ് സ്വന്തമാക്കി. പൂണെ സ്വദേശിനിയായ ശീതൾ റാണെ മഹാജനാണ് വ്യത്യസ്തമായ രീതിയിൽ സ്കൈ ഡൈവ് ചെയ്ത് രാജ്യത്തിന്‍റെ പേര് വാനോളം ഉയർത്തിയത്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബാംങ്കോഗിലെ പട്ടായയിൽ 13,000 അടി ഉയരത്തിൽ നിന്നാണ് വിമാനത്തിൽ നിന്നും ചാടി ഇവർ സ്കൈ ഡൈവ് ചെയ്തത്.

മാർച്ച് എട്ടിന് ആഘോഷിക്കുന്ന ഇന്‍റർനാഷണൽ വുമണ്‍സ് ഡേയ്ക്കു മുന്പായി വ്യത്യസ്തമായി എന്തങ്കിലും ചെയ്യണമെന്ന ആലോചനയ്ക്കൊടുവിലാണ് മഹാരാഷ്ട്രയിലെ നാവ്-വാരി സാരി ധരിച്ച് സ്കൈ ഡൈവ് ചെയ്യണമെന്ന തീരുമാനത്തിൽ എത്തിയതെന്ന് ശീതൾ റാണെ മഹാജൻ പറഞ്ഞു.സാരി ധരിച്ചുള്ള സ്കൈഡൈവ് അൽപ്പം ബുദ്ധിമുട്ടായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.

സാരി ധരിച്ചതിനാൽ ആദ്യത്തെ പ്രാവശ്യം സ്കൈ ഡൈവ് ചെയ്ത് നിലത്തിറങ്ങിയപ്പോൾ ഇവർക്ക് അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.എന്നാൽ അപകടമൊന്നും സംഭവിച്ചിരുന്നില്ല. പിന്നീട് കൂടുതൽ സൂരക്ഷക്രമീകരണങ്ങൾ സ്വീകരിച്ചതിനു ശേഷമാണ് ശീതൾ വീണ്ടും സ്കൈഡൈവ് നടത്തിയത്. ഇന്ത്യയിലെ സ്ത്രീകൾക്ക് എപ്പോഴും സാരി ധരിച്ച് നടക്കാൻ മാത്രമല്ല സകൈഡൈവ് പോലെയുള്ള സാഹസികതകൾ ചെയ്യുവാൻ സാധിക്കുമെന്നും താൻ തെളിയിച്ചിരിക്കുകയാണെന്ന് രണ്ടു കുട്ടികളുടെ അമ്മകൂടിയായ ഈ മുപ്പത്തിയഞ്ചുകാരി വ്യക്തമാക്കി.

ശീതൾ റാണ മഹാജൻ ആദ്യമായി അല്ല സ്കൈ ഡൈവ് ചെയുന്നത്. ഇത്തരത്തിൽ സാഹസികത ചെയ്യ്ത് ആറ് വേൾഡ് റെക്കോഡുകളും പതിനേഴ് നാഷണൽ റെക്കോഡുകളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. യാതൊരു പരിശീലനവുമില്ലാതെ പാരച്ച്യൂട്ട് ജംബ് ചെയ്ത ആദ്യത്തെ പെണ്‍കുട്ടി എന്ന പേര് ഇവരിലാണ് എഴുതി ചേർത്തിരിക്കുന്നത്. 2011ൽ രാജ്യം പദ്മ ശ്രീ നൽകി ഇവരെ ആദരിച്ചിരുന്നു.എവറെസ്റ്റിനു മുകളിലൂടെ സ്കൈഡൈവ് നടത്തുകയെന്നതാണ് ഇവരുടെ സ്വപ്നം. ഇതിനു മുന്പ് രണ്ട് പ്രാവശ്യം അതിനു ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.