നിരോധിച്ച നോട്ടുകളിൽനിന്ന് സ്റ്റേഷനറി ഉത്പന്നങ്ങളുമായി ജയിൽപ്പുള്ളികൾ.
Monday, January 8, 2018 4:49 PM IST
രാജ്യത്ത് റദ്ദാക്കിയ 1000 രൂപ, 500 രൂപ നോട്ടുകൾ ഇനി സ്റ്റേഷനറി ഉത്പന്നങ്ങളായി കേന്ദ്രസർക്കാർ ഓഫീസുകളിലെത്തും. തമിഴ്നാട്ടിലെ പുഴൽ സെൻട്രൽ ജയിലിലെ മുപ്പതോളം തടവുകാരാണ് റദ്ദാക്കിയ കറൻസിയിൽനിന്ന് ഫയൽ പാഡ് ഉൾപ്പെടെയുള്ള സ്റ്റേഷനറി ഉത്പന്നങ്ങൾ തയാറാക്കുന്നത്. ഇതിനായി 70 ടൺ നോട്ടുകൾ റിസർവ് ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് തമിഴ്നാട് ജയിൽ വകുപ്പ് ഡിഐജി എ. മുരുകേശൻ പറഞ്ഞു. ഇതിൽ ഒൻപത് ടൺ ആദ്യ ഘട്ടത്തിൽ ജയിലിലെത്തി. നിർമാണം പൂർത്തിയാകുന്നതനുസരിച്ച് റിസർവ്ബാങ്ക് റദ്ദാക്കിയ നോട്ടുകൾ എത്തിച്ചുനല്കും.

ഇതുവരെ 1.5 ടൺ റദ്ദാക്കിയ കറൻസി ഫയൽ പാഡുകൾക്കായി ഉപയോഗിച്ചുകഴിഞ്ഞു. പ്രതിദിനം 1000 ഫയൽ പാഡുകൾ നിർമിക്കാനുള്ള സൗകര്യമാണ് പുഴൽ ജയിലിലുള്ളത്. കീറിയ രൂപത്തിലെത്തുന്ന റദ്ദാക്കിയ നോട്ടുകൾ ആദ്യം പൾപ്പ് ആക്കിയശേഷം അച്ചുകളിൽ ഒഴിച്ചാണ് ഫയൽ പാഡ് നിർമിക്കുന്നത്. പൾപ്പ് ഉണങ്ങുന്പോൾ ഉറപ്പുള്ള പാഡുകളായി മാറുന്നു. യന്ത്രങ്ങളുടെ സഹായമില്ലാതെയാണ് ഈ പ്രവർത്തനങ്ങൾ.

ഫയൽ പാഡുകൾ നിർമിക്കുന്ന തടവുകാർക്ക് ദിവസേന 160-200 രൂപ വരെയാണ് കൂലി. ദിവസേന എട്ടു മണിക്കൂർ വീതം മാസം 25 ദിവസം പണിയെടുക്കണം. തമിഴ്നാട്ടിലെ വെല്ലൂർ, സേലം, മധുര തുടങ്ങിയ ജയിലുകളിൽ ഫയൽ പാഡുകൾ നിർമിക്കുന്നുണ്ടെങ്കിലും പുഴൽ സെൻട്രൽ ജയിലിൽ മാത്രമാണ് റദ്ദാക്കിയ കറൻസി ഉപയോഗിച്ച് നിർമാണം നടക്കുന്നത്. മാസം ഒന്നര ലക്ഷം ഫയൽ പാഡുകളാണ് തമിഴ്നാട്ടിൽ ആകെ നിർമിക്കുന്നത്. .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.