ശുക്രനിൽനിന്ന് ഭൂമിക്ക് ഉൗർജം! പുതിയ പ്രവചനവുമായി അന്ധവനിത ബാബ വാംഗ
Friday, December 29, 2017 4:40 AM IST
യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന പ്രവചനങ്ങളിലൂടെ ലോകപ്രശസ്തി നേടിയ അന്ധവനിത ബാബ വാംഗ പുതിയ രണ്ടു പ്രവചനങ്ങളുമായി രംഗത്ത്. അമേരിക്കയെ മറികടന്ന് ചൈന ലോകശക്തിയാകുന്നതിനും, സൗരയൂഥഗ്രഹമായ ശുക്രനിൽനിന്ന് പുതിയ ഉൗർജസ്രോതസ് മനുഷ്യർ കണ്ടെത്തുന്നതിനും 2018 സാക്ഷ്യം വഹിക്കുമെന്നാണ് ബാബ വാംഗ പ്രവചിച്ചിരിക്കുന്നത്.

ഇതിൽ ശുക്രനെ സംബന്ധിക്കുന്ന പ്രവചനത്തിനാണ് കൂടുതൽ പ്രചാരം ലഭിച്ചിരിക്കുന്നത്. എന്നാൽ, ശുക്രനിൽനിന്ന് ഉൗർജം കണ്ടെത്താൻ അടുത്തിടെയൊന്നും സാധ്യതയില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. ശുക്രന്‍റെ ഉപരിതലത്തെക്കുറിച്ചുപോലും വ്യക്തമായി പഠിക്കാൻ ശാസ്ത്രജ്ഞർക്കു സാധിച്ചിട്ടില്ലെന്നും പിന്നെയെങ്ങനെയാണ് അവിടെനിന്ന് ഉൗർജം കണ്ടെത്തുന്നതെന്നുമാണ് ശാസ്ത്രജ്ഞർ ഒന്നടങ്കം ഉന്നയിക്കുന്ന ചോദ്യം.

ശുക്രനെക്കുറിച്ചു പഠനം നടത്തുന്നതിൽ നേതൃത്വം കൊടുക്കുന്ന നോർത്ത് കരോലിന സർവകലാശാലയിലെ ശാസ്ത്രജ്ഞൻ പോൾ ബേണിനും സമാന അഭിപ്രായമാണുള്ളത്. കൂടിയ താപനിലയിലുള്ള ശുക്രഗ്രഹത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്താൻ മനുഷ്യന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശുക്രനെക്കുറിച്ചു പഠിക്കാൻ രണ്ടു പ്രാവശ്യം പര്യവേഷകവാഹനങ്ങൾ അയച്ചെങ്കിലും രണ്ടും ലക്ഷ്യസ്ഥാനത്തെത്തിയില്ല. 2005ൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ അയച്ച വീനസ് എക്സ്പ്രസ് ആണ് ഇതിൽ ആദ്യത്തേത്. എന്നാൽ, ബഹിരാകാശത്തുവ ച്ച് വാഹനത്തിന്‍റെ ഇന്ധനം തീർന്നതോടെ ഈ ദൗത്യം പരാജയപ്പെട്ടു. 2010ൽ ജപ്പാൻ ഏറ്റെടുത്തു നടത്തിയതാണ് രണ്ടാമത്തെ ദൗത്യം. ഇതും പാതിവഴിയിൽ പരാജയമറിഞ്ഞു.

ശുക്രനിൽനിന്ന് ഉൗർജം കണ്ടെത്താനുള്ള സാധ്യത താൻ തള്ളിക്കളയുന്നില്ലെന്നും എന്നാൽ ഇതു കണ്ടെത്താൻ ഇനിയും ഒരുപാടു വർഷങ്ങൾ വേണ്ടിവരുമെന്നും പോൾ ബേണ്‍ കൂട്ടിച്ചേർത്തു. എന്നാൽ, ശാസ്ത്രലോകത്തിന്‍റെ പ്രതികരണങ്ങൾ അറിഞ്ഞശേഷവും തന്‍റെ പ്രവചനങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ബാബ വാംഗ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.