അറുപഴഞ്ചൻ ആചാരങ്ങൾ ഉപേക്ഷിക്കും, മാനുഷിക്കു വേണ്ടി..!
Monday, November 27, 2017 2:25 AM IST
‌ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലറിനോടുള്ള ആദരസൂചകമായി ഹരിയാനയിലെ ചില്ലർ സമുദായ അംഗങ്ങൾ പഴഞ്ചൻ ആചാരങ്ങൾ ഉപേക്ഷിക്കുന്നു. കല്യാണ സമയത്ത് ആകാശത്തേക്ക് വെടിയുതിർക്കുന്നതടക്കം വധുവിന്‍റെ വീട്ടുകാർക്ക് വലിയ സാന്പത്തിക ചെലവുണ്ടാക്കുന്ന ആചാരങ്ങൾ എന്നിവ നിർത്തലാക്കാനുള്ള തീരുമാനങ്ങളാണ് ഹരിയാനയിലും ഡൽഹിയിലുമുള്ള ചില്ലർ സമുദായ അംഗങ്ങൾ കൈക്കൊണ്ടിരിക്കുന്നത്.

സമുദായത്തിലെ പെണ്‍കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ചില്ലർ സമുദായ അംഗങ്ങൾ അറിയിച്ചു. നാടിനും സമുദായത്തിനും അഭിമാനം നേടിത്തന്ന മാനുഷിക്കുവേണ്ടിയാണ് ഈ മാറ്റങ്ങളെന്നാണ് സമുദായമുഖ്യർ പറയുന്നുത്.

ഹരിയാനയിലെ ബാംബോഡി ഗ്രാമത്തിലാണ് മാനുഷി ചില്ലറുടെ കുടുംബവീടുള്ളത്. മാനുഷി നാട്ടിലെത്തുന്പോൾ ഗംഭീര സ്വീകരണം നല്കാൻ കാത്തിരിക്കുകയാണ് ഈ ഗ്രാമവാസികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.