ആരും തിരിഞ്ഞുനോക്കിയില്ല; അപകടത്തിൽപെട്ടയാൾക്ക് രക്ഷകയായി കനിഹ
Monday, August 21, 2017 4:56 AM IST
ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളുടെ ജീവൻ രക്ഷിച്ച് നടി കനിഹ. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മകൾ റിയാഹിയെ സ്കൂളിൽ വിട്ടു തിരികെവരുന്പോഴാണ് അപകടം സംഭവിച്ചത്. രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വൃദ്ധന് ഗുരുതരമായി പരിക്കേറ്റു. തന്‍റെ മുന്നിൽ പോയ വാഹനങ്ങളെല്ലാം അപകടം കണ്ട് നിർത്താതെപോയെന്നും കനിഹ പറയുന്നു.

അപകടത്തിൽ ഒരു കാൽ തകർന്ന നിലയിലായിരുന്നു അദ്ദേഹം. ഒരുപാട് രക്തം വാർന്നുപോയിരുന്നു. ഉടൻതന്നെ കനിഹ അദ്ദേഹത്തെ തന്‍റെ കാറിൽ ആശുപത്രിയിലെത്തിച്ചു. തുടർന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തു. പോലീസും ആശുപത്രിയിലെത്തി മേൽനടപടി സ്വീകരിച്ചു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ധൈര്യം കാട്ടിയ താരത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു.

സംഭവം തനിക്ക് ഒരു തിരിച്ചറിവ് കൂടി നല്കിയെന്നും കനിഹ പറയുന്നു. അപകടം കണ്ടതിന്‍റെ ഞെട്ടൽ ഇപ്പോഴുമുണ്ടെങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്‍റെ സന്തോഷമുണ്ടെന്നും താരം പറയുന്നു. തന്‍റെ ഈ അനുഭവം മറ്റുള്ളവർക്ക് പ്രചോദനമാകട്ടെയെന്ന് കനിഹ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് കനിഹയ്ക്ക് അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ.

കനിഹയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.