മക്കളെ വരുതിയിലാക്കാൻ മാതാപിതാക്കൾക്ക് ഒരു കിടിലൻ ആപ്പ്
Sunday, August 20, 2017 11:01 PM IST
അച്ഛനമ്മമാരുടെ ഫോൺകോളുകളും സന്ദേശങ്ങളും പതിവായി അവഗണിക്കുന്ന മക്കളെ വരുതിയിലാക്കാൻ പുത്തൻ ആപ്ലിക്കേഷനുമായി ഒരച്ഛൻ! ലണ്ടൻ സ്വദേശിയായ നിക് ഹേർബർട്ട് ആണ് മാതാപിതാക്കളെ സഹായിക്കാൻ ടെക്സ്റ്റ് മെസേജിംഗ് ആപ്പിനു രൂപംകൊടുത്തത്. ‘റിപ്ലെ അസാപ്' എന്നാണ് ആപ്പിന്‍റെ പേര്. സന്ദേശമയച്ച ആൾക്ക് മറുപടികൊടുക്കുംവരെ സന്ദേശം സ്വീകരിച്ച ആളിന്‍റെ ഫോണിൽ അലാറം മുഴങ്ങുമെന്നതാണ് ആപ്പിന്‍റെ പ്രധാന സവിശേഷത.

സന്ദേശം കണ്ടിട്ടും മനഃപ്പൂർവം അവഗണിച്ചാൽ മാതാപിതാക്കൾക്കു നോട്ടിഫിക്കേഷനും ലഭിക്കും. തന്‍റെ പതിമ്മൂന്നുകാരനായ മകൻ ബെൻ, താനയയ്ക്കുന്ന സന്ദേശങ്ങൾ അവഗണിക്കുന്നതിൽ മനംമടുത്താണ് ഇങ്ങനെയൊരുദ്യമത്തിന് ഒരുങ്ങിയതെന്നു നിക് പറഞ്ഞു. "എന്‍റെ കോളുകളും സന്ദേശങ്ങളും അവൻ എപ്പോഴും സ്ക്രീൻ ചെയ്യുന്നു. ഗെയിമുകളിൽ സദാസമയവും മുഴുകിയിരിക്കുന്ന അവനെ എന്നിലേക്കു കൂടുതൽ അടുപ്പിക്കാനാണ് ആപ്പിനു രൂപം കൊടുത്തത്' - നിക് അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ആപ്ലിക്കേഷൻ നിലവിൽ ഇംഗ്ലണ്ടിലുള്ള ആൻഡ്രോയിഡ് ഫോണുകളിൽമാത്രമേ ലഭ്യമായിട്ടുള്ളൂ. മക്കളുടെ മറുപടികൾ ലഭിക്കാതെ വിഷമിക്കുന്ന ലോകമെന്പാടുമുള്ള മാതാപിതാക്കൾക്കായി താൻ ആപ് വിപുലപ്പെടുത്തുമെന്നാണ് നിക്കിന്‍റെ വാഗ്ദാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.