പ്രചോദനം നല്കിയത് ഇന്ത്യ: സറഹയുടെ ശില്പി പറയുന്നു
Saturday, August 19, 2017 11:59 PM IST
ആരാണത്? സൈബർ ലോകത്ത് ചോദ്യങ്ങൾ നിറയുകയാണ്. പേരിന്‍റെയോ ചിരിതൂകുന്ന പ്രൊഫൈൽ പിക്ചറിന്‍റെയോ അകന്പടിയില്ലാതെ എത്തുന്ന സന്ദേശങ്ങളുടെ ഉറവിടംതേടി അലയുന്നവരോടു മറുപടിയൊന്നുമാത്രം.അന്വേഷിച്ചാൽ കണ്ടെത്തില്ല. സറഹ എന്ന ചാറ്റിംഗ് ആപ്പിനു ചുറ്റും വട്ടംകറങ്ങുകയാണ് നെറ്റിസൺസ്.

ഇരുട്ടിന്‍റെ മറവിൽ ഒളിഞ്ഞിരുന്നു കല്ലെറിയുന്നവന്‍റെ സുഖം തരുന്ന ആപ് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചവർ ഏറെയാണ്. മുഖംമൂടിയുടെ മറവിൽ അപ്രിയസത്യങ്ങൾ വിളിച്ചുപറയാൻ വെന്പൽകൊണ്ടവരും സറഹയെ സ്വന്തമാക്കി. എന്തായാലും സറഹ എന്ന മൊബൈൽ ആപ്ലിക്കേഷൻ ആർക്കും നിഷേധിക്കാനാവാത്ത പ്രചാരത്തിലേക്കെത്തിക്കഴിഞ്ഞു. ഒരു കോടി ഡൗണ്‍ലോഡുകളാണ് ഗൂഗിൽ പ്ലേ സ്റ്റോറിൽ സറഹയ്ക്കു ലഭിച്ചത്. ദിനംപ്രതി വർധിക്കുന്ന സറഹയുടെ ജനപ്രീതിയിൽ മനംനിറഞ്ഞ് ആഹ്ലാദിക്കുകയാണ് സെയ്ൻ അൽ അബിദിൻ താഫിക് എന്ന സൗദി അറേബ്യൻ സ്വദേശി.

ദിനരാത്രങ്ങൾ ചെലവിട്ട് താൻ രൂപംകൊടുത്ത "സറഹപക്ഷി' മോബൈലുകളിൽനിന്നു മൊബൈലുകളിലേക്കു പറക്കുന്പോൾ അഭിമാനംകൊണ്ടു നിറയുകയാണ് താഫികിന്‍റെ മനസ്. എന്നാൽ, പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്പോഴും തന്നെ പ്രോഗാമിംഗിന്‍റെ ബാലപാഠങ്ങൾ പഠിപ്പിച്ച ഇന്ത്യയെ താഫിക് മറക്കുന്നില്ല. ഇന്ത്യൻ ഐടി കന്പനിയായ വിപ്രോയിൽ ജോലി ചെയ്തിരുന്ന കാലത്താണ് താൻ കംപ്യൂട്ടർ പ്രോഗാമിംഗ് പഠിച്ചതെന്നും ഇക്കാലയളവിൽ നേടിയെടുത്ത അറിവുകളാണ് സറഹയുടെ കണ്ടെത്തലിന് ഏറെ പ്രചോദനമായതെന്നും താഫിക് പറഞ്ഞു.

കന്പനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആരെയും ഭയക്കാതെ അഭിപ്രായപ്രകടനം നടത്താൻ വഴിയൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സറഹയ്ക്കു രൂപംകൊടുത്തത്. എന്നാൽ, അതിനുമപ്പുറമുള്ള സാധ്യതകളിലേക്ക് സറഹ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ തന്‍റെ ആപ്പിന് ഇന്ത്യയിലും ആരാധകരുണ്ടായിരിക്കുകയാണ്. താൻ പ്രോഗാമിംഗ് പഠിച്ച ഇന്ത്യയിൽ, താൻ രൂപംകൊടുത്ത ആപ്ലിക്കേഷൻ പ്രചാരം നേടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങൾ സറഹ വെളിപ്പെടുത്താൻ പോകുകയാണെന്ന റിപ്പോർട്ടുകൾ താഫിക് നിഷേധിച്ചു. അജ്ഞാതസ്വഭാവം നഷ്ടപ്പെട്ടാൽ സറഹയുടെ അസ്ഥിത്വംതന്നെ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അലക്സ് ചാക്കോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.