ശങ്കർ രാമകൃഷ്ണൻ ഇനി സ്വതന്ത്രൻ
Friday, August 18, 2017 3:51 AM IST
ദീർഘകാലം രഞ്ജിത്തിന്‍റെ സംവിധാന സഹായിയായിരുന്ന തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ സ്വതന്ത്ര സംവിധായകനായെത്തുന്നു. 18-ാം പടി എന്നാണു ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് ആണു നിർമാണം. ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി നിവിൻ പോളി നടത്തുന്ന കാസ്റ്റിംഗ് കോൾ വീഡിയോയ്ക്കൊപ്പമാണു പ്രോജക്ടിന്‍റെ പ്രഖ്യാപനം നടന്നത്.

നന്നായി അഭിനയിക്കുന്ന 17നും 22നുമിടയിൽ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കുമാണു ചിത്രത്തിലേക്ക് അവസരം. താത്പര്യമുള്ളവർ മൊബൈൽ ഫോണ്‍ കാമറയിൽ ഷൂട്ട് ചെയ്ത പെർഫോമൻസ് വീഡിയോ 99462 58887 എന്ന നന്പരിലേക്കു വാട്സ്ആപ് ചെയ്യണം.

നേരത്തേ സന്തോഷ് ശിവന്‍റെ ഉറുമി, വി.കെ.പ്രകാശിന്‍റെ നത്തോലി ഒരു ചെറിയ മീനല്ല എന്നീ സിനിമകൾക്കു ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.