പഠിച്ചുതീർന്നില്ല..! തൊണ്ണൂറ്റിയൊന്നാം വയസിൽ ബിരുദമെടുത്ത് കിംലാൻ മുത്തശ്ശി
Wednesday, August 16, 2017 2:44 AM IST
പത്തൊന്പത് വർഷത്തെ പ്രയത്നത്തിനു ശേഷം ബിരുദം കരസ്ഥമാക്കി 91 കാരി മുത്തശ്ശി. മക്കൾക്ക് ഉന്നതവിദ്യാഭാസം നൽകുന്പോഴും ബിരുദം നേടണമെന്ന ഉറച്ച ആഗ്രഹം മനസിലൊളിപ്പിച്ച് അവസാനം അത് സാക്ഷാത്കരിച്ച തായ്‌ലൻഡ് സ്വദേശിനിയായ കിംലാൻ ജിനാകുൽ ആണ് നാട്ടിലും സോഷ്യൽ മീഡിയയിലും താരമായത്. തായ്‌ലൻഡിലെ ലാംപാംഗ് പ്രവിശ്യയിൽ ജനിച്ച കിംലാൻ സ്കൂളിലെ മികച്ച വിദ്യാർഥിനിയായിരുന്നു. കിംലാന്‍റെ കുടുംബം ബാങ്കോക്കിലേക്ക് താമസം മാറിയതിനു പിന്നാലെ ഇവരുടെ വിവാഹവും നടത്തി. ഇതോടെ ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം മനസില്ലാ മനസോടെ മായ്ച്ചു കളയുകയും ചെയ്തു.

പിന്നീട് തന്‍റെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിലായിരുന്നു കിംലാന്‍റെ ശ്രദ്ധ മുഴുവൻ. കുട്ടികൾ ബിരുദാനന്തര ബിരുദവും അമേരിക്കയിൽ പോയി പിഎച്ച്ഡി എടുക്കുകയുമെല്ലാം ചെയ്തു കഴിഞ്ഞപ്പോഴാണ് ഒരു ബിരുദമെന്ന ആഗ്രഹം കിംലാന്‍റെ മനസിൽ വീണ്ടും ഉദിച്ചുയർന്നത്. ഇതിനായി തന്‍റെ എഴുപത്തി രണ്ടാം വയസിൽ സുഖോതായ് തമ്മതിരാത് യൂണിവേഴ്സിറ്റിയിൽ ചേരുകയും ചെയ്തു. വിദ്യാഭ്യാസ കാലഘട്ടം മുന്നേറുന്നതിനിടയിലാണ് ഇവരുടെ ഒരു മകൾ മരിക്കുന്നത്. ഇതിനെ തുടർന്ന് തന്‍റെ ആഗ്രഹങ്ങൾക്ക് താത്കാലികമായി ഇവർ വിരാമമിട്ടു.



പിന്നീട് കുറേക്കാലം വെറുതെയിരുന്ന ഇവർ വീണ്ടും പുസ്തകങ്ങൾ തുറക്കുവാൻ തീരുമാനിച്ചു. പിന്നീട് എണ്‍പത്തിയഞ്ചാം വയസിൽ ഇവർ വീണ്ടും പഠിക്കാനാരംഭിക്കുകയായിരുന്നു. ഹ്യൂമൻ ഇക്കോളജിയാണ് ഇവർ തെരഞ്ഞെടുത്ത വിഷയം. വിജയകരമായി ബിരുദം പൂർത്തിയാക്കുകയും ചെയ്തു. തന്‍റെ വിജയത്തിൽ മകളുടെ ആത്മാവ് അത്യന്തം സന്തോഷിക്കുന്നുണ്ടെന്നാണ് കിംലാൻ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.