ഈ സ്കൂളിൽ പഠിപ്പിക്കാൻ ഹെൽമറ്റ് വേണം
Monday, July 24, 2017 3:31 AM IST
നിരത്തിൽ കൂടി ബൈക്കിൽ സഞ്ചരിക്കുന്പോൾ ആളുകൾ ഹെൽമെറ്റ് ധരിക്കുന്നത് ഒരു പുതുമയല്ല. നിർമാണത്തൊഴിലാളികളും ഹെൽമെറ്റ് ധരിക്കാറുണ്ട്. അപകടമുണ്ടാകുന്പോൾ അതിൽ നിന്നും രക്ഷനേടുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശം. എന്നാൽ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്പോളും അല്ലാത്ത സമയത്തും അധ്യാപകർ ഹെൽമറ്റ് ധരിക്കുന്ന ദൃശ്യങ്ങളാണ് നവമാധ്യമങ്ങളിൽ ആളുകളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്.

തെലുങ്കാനയിലെ മേധക് ജില്ലയിലുള്ള ഒരു സർക്കാർ സ്കൂളിലാണ് ഈ സംഭവം അരങ്ങേറിയത്. ഈ സ്കൂളിന്‍റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി അതുകൊണ്ട് മഴക്കാലത്ത് ഇവിടെ വിദ്യാർഥികളും അധ്യാപകരും നേരിടുന്നത് വലിയ വെല്ലുവിളികളാണ്. മാത്രമല്ല, കെട്ടിടത്തിന് നിരവധി കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. വിദ്യാർഥികളെ പഠിപ്പിക്കുന്പോൾ മാത്രമല്ല സ്റ്റാഫ് റൂമിൽ ഇരിക്കുന്പോളും അധ്യാപകർ ഹെൽമറ്റ് ധരിക്കാറുണ്ട്.




സ്കൂളിന്‍റെ കേടുപാടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു വർഷക്കാലമായി ജില്ലാ ഭരണകൂടത്തിനോട് സ്കൂൾ അധികൃതർ ആവശ്യപ്പെടുന്നുണ്ടെങ്കിലും എന്നാൽ കടുത്ത അവഗണനയാണ് അവരുടെ ഭാഗത്തു നിന്നും നേരിടുന്നത്. ഈ ചിത്രങ്ങൾ കണ്ടെങ്കിലും അധികാരികളുടെ കണ്ണ് തുറക്കണേ എന്ന പ്രാർഥനയാണ് ഇവർക്കുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.