വീണത് വിദ്യയായി; ജൂഡ് കണ്ടെത്തിയത് ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഫോസിൽ
Friday, July 21, 2017 3:50 AM IST
മെക്സിക്കോയിലെ ലാ ക്രൂസെസിൽ മാതാപിതാക്കൾക്കൊപ്പം തങ്ങളുടെ പറന്പിൽ ട്രക്കിംഗിനിറങ്ങിയതായിരുന്നു ജൂഡ് സ്പാർക്ക്സ് എന്ന പത്തുവയസുകാരൻ. നടക്കുന്നതിനിടയിൽ കാലുതെറ്റി ജൂഡ് ഒരു കുഴിയിലേക്കുവീണു. കുഴിക്കു വലിയ ആഴമില്ലായിരുന്നതിനാൽ ജൂഡിന് പരിക്കൊന്നും പറ്റിയിരുന്നില്ല.

കുഴിയിൽ കിടന്നുകൊണ്ടുതന്നെ ദേഹത്തെ പൊടിയൊക്കെ തട്ടിക്കളയുന്പോഴാണ് ജൂഡ് തന്‍റെ ചുറ്റുപാടുമൊന്ന് ശ്രദ്ധിച്ചത്. ആനക്കൊന്പിനോട് സാദൃശ്യമുള്ള വസ്തുവിന്‍റെ മുകളിലേക്കാണ് താൻ വീണിരിക്കുന്നത്. കൂടുതൽ പരിശോധനയിൽ മറ്റൊരു കൊന്പുകൂടി കണ്ടു. എന്നാൽ സാധാരണ ആനക്കൊന്പിനേക്കാൾ ഇതിന് വലുപ്പമുണ്ടായിരുന്നു. സ്ഥലം പരിശോധിച്ച ജൂഡിന്‍റെ മാതാപിതാക്കൾക്ക് കാര്യം ഗൗരവമുള്ളതാണെന്ന് തോന്നി. അവർ ഉടൻതന്നെ പുരാവസ്തുവകുപ്പിൽ വിവരമറിയിച്ചു. വകുപ്പിൽനിന്നുള്ള ആളുകൾ വന്ന് വിശദമായ പരിശോധന നടത്തിയപ്പോഴാണ് സംഗതി മനസിലാകുന്നത്.




ജൂഡ് വീണത് ചരിത്രാതീതകാലത്ത് ഭൂമിയിൽ അധ്വസിച്ചിരുന്ന സ്റ്റെഗോമാസ്റ്റോടോണ്‍ എന്ന ജീവിയുടെ ഫോസിലിന്‍റെ പുറത്തേക്കായിരുന്നു. ആനയുടെ മുൻഗാമികളാണ് ഇവരെന്ന് കരുതപ്പെടുന്നു. എന്നാൽ ആനയേക്കാൾ വലുപ്പമുണ്ട് ഇവയ്ക്ക്. ഏതായാലും വിവരം അറിഞ്ഞ ഉടൻതന്നെ പുരാവസ്തു ഗവേഷകർ ഇവിടെ പാഞ്ഞെത്തി ഫോസിൽ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.