80 അടി താഴ്ചയുള്ള കിണറ്റിൽ വീണത് സിംഹം
Thursday, July 13, 2017 7:14 AM IST
വീട്ടിലെ വളർത്തു മൃഗങ്ങൾക്ക് അപകടം പറ്റി എന്ന് അറിയുന്ന മാത്രയിൽ എന്തു വിലകൊടുത്തും അവയുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും ശ്രമിക്കും. എന്നാൽ കഴിഞ്ഞ ദിവസം വനപ്രദേശത്ത് നിർമിച്ചിരിക്കുന്ന കിണറ്റിൽ സിംഹം വീണു എന്ന വാർത്ത കേട്ടാണ് പ്രദേശവാസികൾ ഉറക്കത്തിൽ നിന്നും കണ്ണു തുറന്നത്. ഗുജറാത്തിലെ ഗിർ സോമനാദ് ജില്ലയിലെ അംരാപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. 80 അടി താഴ്ചയുള്ള കിണറ്റിലാണ് രണ്ടു വയസുള്ള പെണ്‍ സിംഹം വീണത്. സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികൾ വനം വകുപ്പിൽ അറിയിച്ചതനുസരിച്ച് ഇവരെത്തിയാണ് സിംഹത്തെ കിണറ്റിൽ നിന്നും പുറത്തെടുത്തത്.

ഇവർ എത്തി സാഹസികമായി സിംഹത്തിന്‍റെ ശരീരത്തിൽ കുടുക്കിട്ട് വലിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു. കൂട്ടിലടച്ച സിംഹം ഇപ്പോൾ വനം വകുപ്പിന്‍റെ സംരക്ഷണയിലാണ്. സിംഹത്തിന്‍റെ ആരോഗ്യം തൃപ്തികരമാകുന്പോൾ തിരികെ കാട്ടിൽ തുറന്നുവിടുമെന്ന് ഇവർ അറിയിച്ചു. സമീപം നിന്നവർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.