കാരണം വ്യക്തിപരം: വിവാഹമോചന വാർത്തയോട് പ്രതികരിച്ച് സുരഭി
Thursday, July 13, 2017 3:01 AM IST
നടി സുരഭി ലക്ഷ്മി വിവാഹ മോചിതയായ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോഴിക്കോട് കുടുംബ കോടതിയില്‍നിന്നു വിവാഹമോചനം നേടിയ കാര്യം ഭര്‍ത്താവ് വിപിന്‍ സുധാകർ തന്നെയാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്. രണ്ടുവർഷത്തോളമായി ഇവര്‍ വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. തങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കും എന്നാണ് വിപിൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതികരണവുമായി സുരഭി ലക്ഷ്മി എത്തിയത്.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് തങ്ങൾ പിരിയാൻ തീരുമാനിച്ചതെന്നും പരസ്പരമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഞങ്ങൾ തുല്യസമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേർപെടുത്തിയതെന്നും നടി പറയുന്നു. വിവാഹമോചനത്തിലേക്കു നയിച്ച കാര്യങ്ങൾ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാൽ അത് പങ്കുവയ്ക്കാൻ താത്പര്യപ്പെടുന്നില്ലെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്. രണ്ടരവര്‍ഷം മുമ്പാണ് സുരഭിയുടെ വിവാഹം നടക്കുന്നത്. എം 80 മൂസ എന്ന പരമ്പരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവര്‍ വിവാഹം കഴിക്കുന്നത്. ഗുരുവായൂരിലായിരുന്നു വിവാഹം. എം 80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.