ബോംബിട്ടാലും തകരില്ല: ഇസ്ര‍യേലിൽ മോദി തങ്ങുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുറിയിൽ
Thursday, July 6, 2017 2:09 AM IST
ചെറിയ രാജ്യമാണെങ്കിലും ലോകത്തിലെ ഏറ്റവും ശക്തിയും സാങ്കേതികശേഷിയുള്ള രാജ്യമാണ് ഇസ്രയേൽ. പലവട്ടം അത് ലോകത്തിനു മുന്നിൽ വെളിവായിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഇസ്രയേൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആ സാങ്കേതിക മികവ് നേരിട്ട് അനുഭവിച്ചറിഞ്ഞു.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുറി

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിക്കുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടല്‍ മുറിയിലാണ്. ബോംബാക്രമണം, രാസാക്രമണം, വെടിവയ്പ് തുടങ്ങി എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മുറിയാണ് ജറുസലേമിലെ പ്രശസ്തമായ കിംഗ് ദാവീദ് ഹോട്ടലിൽ മോദിക്കായി ഒരുക്കിയത്.




ഹോട്ടല്‍ മുഴുവന്‍ ബോംബാക്രമണം നടത്തിലായും പ്രധാനമന്ത്രി താമസിക്കുന്ന മുറി സുരക്ഷിതമായിരിക്കും. ഹോട്ടലിന് എന്തെങ്കിലും സംഭവിച്ചാൽ ഈ മുറി മാത്രം പ്രത്യേക അറ പോലെ മാറുമെന്ന് ഹോട്ടലിന്‍റെ ഓപ്പറേഷൻസ് ഡയറക്ടറും മോദിയുടെ സന്ദർശനത്തിന്‍റെ ഓഫീസർ ഇൻ-ചാർജുമായ ഷെൽഡൻ‌ റിറ്റ്സ് പറയുന്നു. മോദിക്കും കൂടെയുള്ള സംഘത്തിനും സുരക്ഷ ഉറപ്പാക്കാൻവേണ്ടി 110 മുറികളാണ് ഒഴിപ്പിച്ചത്. പ്രധാന പാതയിൽ നിന്നു മാറി സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്കുള്ള വാഹനങ്ങളുടെ വരവ് നിയന്ത്രിച്ചിട്ടുണ്ട്.

കോൺക്രീറ്റും ഉരുക്കും ചേർത്താണ് ഹോട്ടൽ കെട്ടിടം നിർമിച്ചിരിക്കുന്നത്. മുറികളുടെ ജാലകങ്ങൾ ബുള്ളറ്റ്, റോക്കറ്റ് -പ്രൂഫ് ആയാണ് നിർമിച്ചിരിക്കുന്നത്. മുറികളിലേക്കുള്ള എയർ കണ്ടീഷൻ സംവിധാനങ്ങൾ ഗ്യാസ് പ്രൂഫുമാണ്. ഹോട്ടലിലെ എല്ലാ ജീവനക്കാരും സദാസമയം ഇസ്രേലി ഷിൻ ബെറ്റ് സെക്യൂരിറ്റി സർവീസിന്‍റെ നിരീക്ഷണത്തിലാണ്.




ലോകനേതാക്കളുടെ ഇഷ്ടസങ്കേതം

ഇതിന് മുന്‍പ് ബിൽ ക്ലിന്‍റണ്‍, ജോർജ് ബുഷ്, ബറാക് ഒബാമ, ഡോണൾഡ് ട്രംപ് തുടങ്ങിയ അമേരിക്കൻ പ്രസിഡന്‍റുമാർക്ക് ഈ ഹോട്ടലില്‍ സുരക്ഷിതമായ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതേ സുരക്ഷതന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഒരുക്കിയിരിക്കുന്നതെന്നും റിറ്റ്സ് പറഞ്ഞു.




മോദിക്ക് ഗുജറാത്തി ഭക്ഷണം

സസ്യാഹാരം മാത്രം കഴിക്കുന്ന മോദിയുടെ ഭക്ഷണശീലത്തെ മാനിച്ചുകൊണ്ട് മുറിക്കുള്ളില്‍ത്തന്നെ പ്രത്യേക അടുക്കള അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ഇഷ്ടം ഗുജറാത്തി ഭക്ഷണമാണ് അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഭക്ഷണം തന്നെ മോദിക്ക് നല്‍കുമെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഇതിനായുള്ള ഏതാണ്ട് എല്ലാ ചേരുവകളും ലഭിച്ചിട്ടുണ്ടെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. യഹൂദ ഭക്ഷണനിയമപ്രകാരമാണു ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്യുന്നത്. യഹൂദ ഭക്ഷണ ചട്ടങ്ങള്‍ പാലിക്കാത്ത ചില ചേരുവകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ഹോട്ടല്‍ അറിയിച്ചിട്ടുണ്ട്.




ചരിത്രം

1946ൽ ഹോട്ടലിലെ ബ്രിട്ടീഷ് ഓഫീസർമാരെ ലക്ഷ്യമിട്ട് സയണിസ്റ്റുകൾ ബോംബ് ആക്രമണം നടത്തിയിരുന്നു. ഇതേത്തുടർന്ന് ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ഹോട്ടൽ പുനർനിർമിക്കുകയായിരുന്നു.




വാടക കേട്ടാൽ ഞെട്ടും

സുരക്ഷ കൂടുതലുണ്ട് എന്നതിനാൽ തന്നെ ഹോട്ടൽ വാടകയും ഭീമമാണ്. കിംഗ് ദാവീദ് ഹോട്ടലിലെ സാദാ മുറിയിൽ ഒരു രാത്രി അന്തിയുറങ്ങണമെങ്കിൽ 1.07 കോടി രൂപയാണ് വാടക നല്കേണ്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.