കത്തുന്ന കരിക്കട്ടയിട്ട ഒരു കാപ്പി കുടിച്ചാലോ..?
Friday, May 26, 2017 3:59 AM IST
രാവിലെ എഴുന്നേറ്റു വരുന്പോൾ ഒരു ഗ്ലാസ് കാപ്പി കണ്‍മുന്നിൽ വേണമെന്ന് നിർബന്ധമുള്ളവരാണ് മിക്കവരും. എന്നാൽ ആ കാപ്പിക്കുള്ളിൽ കരിക്കട്ടയുണ്ടങ്കിലോ? ഞെട്ടേണ്ട, സംഭവം ശരിയാണ്. കത്തിയെരിയുന്ന കൽക്കരിയിട്ടും കാപ്പിയുണ്ടാക്കാം എന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഇന്തോനേഷ്യക്കാർ. ന്ധകോപി ജോസ്ന്ധ എന്നാണ് ഈ കാപ്പിയുടെ പേര്. 1960 കളിൽ യോഗികാർട്ടയിലെ ഒരു ചായക്കടക്കാരനാണ് വ്യത്യസ്തമായ ഈ കാപ്പിയുമായി രംഗത്തെത്തിയത്.

ഒരിക്കൽ വയറിനു സുഖമില്ലാതിരുന്ന അവസ്ഥയിൽ പരീക്ഷണാടിസ്ഥാനത്തിൽ അദ്ദേഹം ഒരു കപ്പ് കാപ്പിയുണ്ടാക്കിയ ശേഷം അതിൽ എരിയുന്ന കൽക്കരിക്കട്ട എടുത്തിടുകയായിരുന്നു. എന്നിട്ട് അദ്ദേഹം കാപ്പി കുടിച്ചപ്പോൾ അദേഹത്തിന്‍റെ അസുഖം മാറി. കരിക്കട്ട മനുഷ്യശരീരത്തിൽ പ്രശ്നം ഒന്നുമുണ്ടാക്കില്ല എന്ന അറിവായിരുന്നു അദേഹത്തെ ഈ പരീക്ഷണം നടത്താൻ പ്രേരിപ്പിച്ചത്. അന്നുമുതൽ അദ്ദേഹം കാപ്പിയിൽ ചാർക്കോൾ ഇട്ടു വിൽക്കാനാരംഭിക്കുകയായിരുന്നു.

തുടക്കത്തിൽ ഈ കാപ്പി കുടിക്കാൻ ധൈര്യം കാണിച്ചത് ഇവിടെയുള്ള വിദ്യാർഥികളും സാധാരണക്കാരുമായിരുന്നു. ഇന്ന് ആ കട നടത്തുന്നത് അലക്സ് എന്നു പേരുള്ള ഒരാളാണ്. ഇന്ന് കോപി ജോസ് കുടിക്കാൻ വിനോദസഞ്ചാരികളടക്കം നിരവധിയാളുകളാണ് ഇവിടെ വന്നു പോകുന്നത്. മറ്റ് കാപ്പികളിൽ നിന്നും വ്യത്യസ്തമായി ഇവിടെ നിർമിക്കുന്ന കാപ്പിയിൽ കഫീന്‍റെ അളവ് കുറവാണെന്നതും ഒരു പ്രത്യേകതയാണ്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.