കടല്‍പാണ്ടകള്‍ നശിക്കുമോ?
Wednesday, May 24, 2017 4:05 AM IST
വംശനാശ ഭീഷണി നേരിടുന്ന കടൽ സസ്തനികളായ പാണ്ടകള്‍ (വാക്വിറ്റ പോര്‍പ്പോയിസ്) 2018ഓടെ അന്യംനിന്നു പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അവശേഷിക്കുന്നത് മുപ്പതില്‍ താഴെ കടല്‍ പാണ്ടകളാണ്. വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അവയും ഉടന്‍ ഇല്ലാതാകും. കലിഫോര്‍ണിയന്‍ ഉള്‍ക്കടലുകളിലാണ് ഇവ സാധാരണയായി കണ്ടുവരുന്നത്.

"ടോടോബ (totoaba) എന്ന പ്രത്യേക ഇനം മീനുകളുടെ സ്വിം ബ്ലാഡറിനുവേണ്ടിയുള്ള വേട്ടയും അശാസ്ത്രീയമായ മത്സ്യബന്ധനവും വാക്വിറ്റകളെ ബാധിച്ചിട്ടുണ്ട്. പ്രധാന ഇരകള്‍ ഇവര്‍ അല്ലെങ്കില്‍പോലും ഇവരാണ് ബാധിതര്‍'-വേള്‍ വൈല്‍ഡ് ലൈഫ് ഫണ്ടിന്‍റെ ഉന്നതനയ ഉപദേഷ്ടാവ് ലേ ഹെന്റി പറയുന്നു.

നിരോധിക്കപ്പെട്ടിട്ടുള്ള നെറ്റുകളും വാക്വിറ്റകളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. 60 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ അവയെ ഭൂമിയില്‍നിന്നു തുടച്ചുനീക്കുകയാണെന്ന് ഡബ്ല്യുഡബ്ല്യുഎഫ് മെക്‌സികോ സിഇഒ ജോര്‍ജ് റിക്കാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. ഇന്നു നമ്മള്‍ നിര്‍ണായകമായൊരു തീരുമാനം എടുത്തില്ലെങ്കില്‍ വാക്വിറ്റകളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.