പപ്പി പുഡിംഗ് കഴിക്കണോ..? ബാങ്കോക്കിലേക്കു പൊയ്ക്കോ..!
Monday, May 22, 2017 4:01 AM IST
തായ്‌ലൻഡിലെ ഏറെ പ്രിയങ്കരമായ ഭക്ഷണങ്ങളിലൊന്നാണ് കോക്കനട്ട് പുഡിംഗ്. എന്നാൽ വടക്കൻ ബാങ്കോക്കിലെ പത്തൂണ്‍ താനി എന്ന സ്ഥലത്തെ വിലൈവൻ എന്ന ഷോപ്പിൽ നിർമിക്കുന്ന പുഡിംഗിന് ആവശ്യക്കാരേറുകയാണ്. കാരണം നായക്കുട്ടിയുടെ രൂപത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിർമിച്ച ഒരു പുഡിംഗിന്‍റെ ചിത്രം കടയുടമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വൈറലായി മാറുകയായിരുന്നു. ചിത്രങ്ങൾ പതിനായിരം തവണ ഷെയർ ചെയ്യപ്പെട്ടു. ബ്ലോഗുകളിലും അന്താരാഷ്ട്ര വാർത്താ മാധ്യമങ്ങളിലും നിറഞ്ഞതോടെ പപ്പി പുഡിംഗ് തേടി ഭക്ഷണപ്രേമികൾ എത്താൻ തുടങ്ങി.

സംഗതി പഴയ കോക്കനട്ട് പുഡിംഗ് തന്നെയാണെങ്കിലും അതിന്‍റെ രൂപത്തിനാണ് ഡിമാൻഡ്. ഈ രൂപത്തിന് കൂടുതൽ മനോഹാരിത ലഭിക്കുന്നതിന് ജെല്ലിയുൾപ്പെടയുള്ള ചേരുവകൾ ഇതിൽ ചേർത്തിട്ടുണ്ട്. വിലൈവൻ മീ-ങുവെൻ എന്ന യുവതിയും ഇവരുടെ ഭർത്താവുമാണ് ഈ പപ്പി പുഡിംഗിന് തുടക്കം കുറിച്ചത്. പപ്പി പുഡിംഗ് നിർമിക്കുന്ന രീതിയും ഇവർ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, പപ്പി എന്നത് പേരിലും രൂപത്തിലും മാത്രമേയുള്ളൂവെങ്കിലും പുഡിംഗിനെതിരേ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഓമനനായ്ക്കളെപ്പോലെ തോന്നിക്കുന്നതിനാൽ അവയുടെ മേൽ സ്പൂണ്‍ വയ്ക്കാൻ തോന്നില്ലെന്നാണ് മൃഗസ്നേഹികൾ പറയുന്നത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.