അങ്ങനെ പണം കായ്ക്കുന്ന മരം കണ്ടെത്തി
Sunday, May 14, 2017 2:38 AM IST
"ചോദിക്കുന്പോ പണം എടുത്തു തരാൻ ഇവിടെ എന്താ പണം കായ്ക്കുന്ന മരമുണ്ടോ..?' എന്ന ചോദ്യം കേട്ടിട്ടുള്ളവരാണ് എല്ലാവരും. ഇനി അങ്ങനെ ചോദിക്കുന്നവരോട് ധൈര്യമായി പറയാം അങ്ങനെയൊരു മരമുണ്ടെന്ന്. എന്നാൽ ഇവിടെയൊന്നുമല്ലെന്നു മാത്രം. യൂറോപിലെ വെയിൻസിലുള്ള വിനോദ സഞ്ചാര മേഖലയായ പോർട്ടിമിറിയോണ്‍ എന്ന ഗ്രാമത്തിലാണ് ഇത്തരത്തിലൊരു മരമുള്ളത്. വളഞ്ഞ് വളരുന്ന ഈ മരത്തിന്‍റെ തടിയിലെല്ലാം നാണയങ്ങൾ ഉണ്ട്. ഒറ്റ നോട്ടത്തിൽ മരത്തിൽ കായ്ച്ചതാണെന്നു തോന്നുന്ന ഈ മരത്തിലുള്ള നാണയങ്ങൾ മനുഷ്യർ കുത്തിവച്ചതാണ്.

ഇവിടെയുള്ള ഏഴു മരങ്ങൾ ഇത്തരത്തിൽ നാണയങ്ങൾക്കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. ആചാരങ്ങളുടെ ഭാഗമായി നമ്മുടെ നാട്ടിൽ ആളുകൾ ചെയ്യുന്നതു പോലെ തങ്ങളുടെ രോഗം മാറാനാണ് ആളുകൾ ഈ മരത്തിൽ നാണയങ്ങൾ കുത്തി വയ്ക്കുന്നത്. ഇവിടെയുള്ള പ്രദേശവാസികളെ കൂടാതെ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളും ഇത്തരത്തിൽ നാണയങ്ങൾ മരത്തിൽ കുത്തിവയ്ക്കാറുണ്ട്.

മരത്തിൽ തറച്ചിരിക്കുന്ന നാണയങ്ങൾ ആരെങ്കിലും വലിച്ചൂരിയാൽ അവർക്ക് രോഗം വരുമെന്നും ഇവിടുള്ളവർ വിശ്വസിക്കുന്നു. 18-ാം നൂറ്റാണ്ടു മുതലേ ഇവിടെ മരത്തിൽ നാണയം തറക്കുന്ന ആചാരം നിലനിൽക്കുന്നതാണ്.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.