പതിനൊന്ന് നില കെട്ടിടത്തിൽ ഒരു ഭീമൻ പൂന്തോട്ടം
Friday, May 12, 2017 4:40 AM IST
ചൂടിൽ നിന്നും രക്ഷനേടി ശരീരവും മനസും തണുത്തിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുപോലെയാകാൻ 11 നിലകളുള്ള ഒരു കെട്ടിടം മുഴുവൻ പൂന്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് ഒരാൾ. കൊളംബിയയിലെ ബൊഗോട്ട എന്ന സ്ഥലത്താണ് 33,000 ചതുരശ്രയടിയിലായി കെട്ടിടത്തിൽ പൂന്തോട്ടം അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്പാനിഷ് ഗ്രീൻ ഡിസൈനർമാരായ പൈസാജിസ്മോ അർബാനോയുടെയും കൊളംബിയൻ കന്പനിയായ ഗ്രോണ്‍കോളിന്‍റെയും സംയുക്ത പരിശ്രമ ഫലമായാണ് ഇത് നിർമിച്ചത്.

എട്ടു മാസത്തെ പദ്ധതി തയാറാക്കലിന്‍റെയും എട്ടു മാസത്തെ കഠിനാധ്വാനത്തിനും ശേഷം 2015 ഡിസംബറിലാണ് ഇതിന്‍റെ നിർമാണം പൂർത്തിയായത്. വിവിധ തരത്തിലുള്ള 1,15,000 സസ്യങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഈ സസ്യങ്ങൾക്ക് വെള്ളം എങ്ങനെ എത്തിക്കുമെന്നുള്ളതും നഗരത്തിനു നടുക്ക് സസ്യങ്ങൾ എങ്ങനെ നശിക്കാതെ സംരക്ഷിക്കാൻ കഴിയുമെന്നുള്ളതുമായിരുന്നു ഇവരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞിരുന്നത്.

ഈർപ്പവും സോളാർ വികിരണവും ഉപയോഗിച്ച് 40ലധികം ഉപകരണങ്ങളുടെ സഹായത്തോടെ വെള്ളം എത്തിക്കുന്നതിനുള്ള മാർഗം നോക്കുകയായിരുന്നു. മാത്രമല്ല ഈ വെള്ളം വെറുതെ പാഴാക്കി കളയാതെ വീണ്ടും ഉപയോഗിക്കാനുള്ള മാർഗവും അവർ ചെയ്തിട്ടുണ്ട്. 3,100 പേർക്ക് ഒരു വർഷത്തേക്കാവശ്യമായ ഓക്സിജൻ ഇവിടെ ഉണ്ടെന്നാണ് ഇതിന്‍റെ നിർമാതാക്കൾ അവകാശപ്പെടുന്നത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.