രോഗബാധിതനായ കുട്ടിയുടെ ആഗ്രഹം നിറവേറ്റി ഫുട്ബോൾ താരങ്ങൾ
Sunday, April 9, 2017 4:21 AM IST
കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചുനല്കുന്നത് സന്തോഷകരമായ കാര്യമാണ്. ന്യൂ ഇംഗ്ലണ്ട് റവലൂഷൻ എന്ന ഫുട്ബോൾ ക്ലബ് അംഗങ്ങളും അത്തരത്തിൽ വലിയൊരു കാര്യമാണ് ചെയ്തത്. ജനിതക വൈകല്യം ബാധിച്ച ബ്രാഡി ആൻതയ എന്ന ഒൻപത് വയസുകാരനാണ് തന്‍റെ ഒരു ദിവസം മുഴുവൻ ക്ലബിലെ താരങ്ങൾക്കൊപ്പം ചിലവഴിച്ചത്. ടീം അംഗങ്ങൾ കുട്ടിക്കൊപ്പം ഫോക്സ്ബോറോയിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോൾ പരിശീലനം നടത്തി. ക്ലബുമായി ബ്രാഡി രണ്ടുവർഷത്തെ കരാർ ഒപ്പിടുകയും ചെയ്തു.

ബ്രാഡിക്ക് ശരീരത്തിൽ രോഗപ്രതിരോധ ശേഷിയുടെ കുറവുമുണ്ട്. അവന്‍റെ വലിയ ആഗ്രഹമായിരുന്നു ന്യൂ ഇംഗ്ലണ്ട് റവലൂഷൻ ക്ലബ് താരങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കുകയെന്നത്. കുട്ടികളുടെ ഒരു സംഘടന ഈ ആഗ്രഹം ക്ലബ് അധികൃതരെ അറിയിച്ചതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. താൻ ഏറെ ആരാധിക്കുന്ന താരങ്ങളുമായി ഇടപെടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ബ്രാഡി. ജീവിതത്തിൽ ഒരിക്കലും നേടാൻ സാധിക്കില്ല എന്ന കാര്യങ്ങൾ നമ്മൾ നേടിയെടുക്കുന്പോൾ മുൻപോട്ട് ജീവിക്കാൻ ധൈര്യവും പ്രേരണയും ലഭിക്കുമെന്നാണ് ബ്രാഡി പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.