ഹൃദയം നിലച്ച് 45 മിനിറ്റ്; എന്നിട്ടും ആരാധ്യ ജീവിതത്തിലേക്ക്
Friday, April 7, 2017 1:05 AM IST
ജന്മനാതന്നെ ഹൃദയത്തിൽ സുഷിരത്തോടെജനിച്ച ശിശു 45 മിനിറ്റ് നേരം ഹൃദയത്തിന്‍റെ സ്പന്ദനം നിലച്ചിട്ടും ജീവിതത്തിലേക്കു തിരിച്ചുവന്നത് അദ്ഭുതമാകുന്നു. മുംബൈ സ്വദേശിയായ ആരാധ്യ വാഗ് എന്ന ശിശുവാണ് നഷ്ടപ്പെട്ടുവെന്നു കരുതപ്പെട്ട ജീവിതം തിരിച്ചുപിടിച്ചത്. മുംബൈയിലെ വാഡിയ ആശുപത്രിയില്‍ പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നു.

ഹൃദയത്തില്‍ സുഷിരത്തോടുകൂടിയായിരുന്നു ആരാധ്യ ജനിച്ചത്. ഇത് പരിഹരിക്കാനുള്ള ചികിത്സകളിലായിരുന്നു ആരാധ്യയുടെ കുടുംബവും ഡോക്ടർമാരും. അതിനായി മൂന്നാം മാസം നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് ശിശുവിന്‍റെ ഹൃദയസ്പന്ദനം നിലച്ചത്. ഉടൻതന്നെ ഡോക്ടര്‍മാര്‍ ശിശുവിന്‍റെ ശരീരത്തിൽ കൃത്രിമമായി പള്‍സ് നല്‍കുന്ന യന്ത്രം ഘടിപ്പിച്ചു. ഇത് പതിയെ പള്‍സ് വീണ്ടെടുത്തു.

‌ആരാധ്യക്കിപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും സമപ്രായക്കാരായ കുട്ടികളെപ്പോലെ തന്നെ ജീവിക്കാമെന്നും ശിശുരോഗ വിഭാഗം തലവൻ ഡോ. ബിശ്വാസ് പാണ്ഡെ അറിയിച്ചു. 26 മണിക്കൂറോളം കൃത്രിമമായി പള്‍സ് നല്‍കിയപ്പോഴാണ് ഹൃദയം സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീല നിറത്തോടെയാണ് ആരാധ്യ ജനിച്ചത്. രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറവോടെ ജനിക്കുന്ന കുട്ടികളിലാണ് ശരീരത്തിൽ നീല നിറം കാണപ്പെടുന്നത്. ഹൃദയത്തിലെ സുഷിരം മൂലം ആവശ്യമായ അളവിൽ രക്തം പന്പ് ചെയ്യാൻ ആവാത്ത അവസ്ഥയിലായിരുന്നു ആരാധ്യയുടെ ഹൃദയം.

രക്തത്തില്‍ ഓക്സിജന്‍റെ അളവ് വര്‍ധിപ്പിക്കാനുള്ള ബി ടി ഷണ്ടിംഗ് ശസ്ത്രക്രിയയാണു ഡോക്ടര്‍മാര്‍ നടത്തിയത്. ശസ്ത്രക്രിയ നടത്തി 24 മണിക്കൂറിനുശേഷം ആരാധ്യയുടെ രക്തസമ്മര്‍ദ്ദം വളരെയധികം കുറയുകയും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയുമാണുണ്ടായത്. ഇതോടെയാണു കൃത്രിമമായി പള്‍സ് നല്‍കി കുട്ടിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരേണ്ടിവന്നത്. ഹൃദയം നിലച്ച 45 മിനിറ്റ് നേരവും ഡോക്ടര്‍മാര്‍ കൈകൊണ്ടു നെഞ്ചില്‍ അമര്‍ത്തിയാണു രക്തം പമ്പ് ചെയ്യുന്നതിനു സഹായിച്ചത്. തങ്ങളുടെ കുട്ടിയുടെ ജീവൻ രക്ഷിച്ച ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കുട്ടിയുടെ പിതാവ് രവീന്ദ്ര വെയ്ഗ് നന്ദി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.