ഇവിടെ ട്രെയിൻ പായുന്നു, കെട്ടിടത്തിനകത്തു കൂടി
Wednesday, March 22, 2017 8:41 AM IST
റെയിൽ പാത പല സ്ഥലങ്ങളിൽ കൂടി കടന്നു പോകുന്നത് നമ്മൾ കട്ടിട്ടുണ്ട് എന്നാൽ പടുകൂറ്റൻ കെട്ടിടത്തിന്‍റെ അകത്തു കൂടി കടന്നു പോകുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ പോരെ ഇങ്ങ് ചൈനയിലേക്ക്. മെട്രോ ട്രെയിനുകൾക്ക് പോകാൻ സ്ഥലം ഇല്ലാത്തതിനാലാണ് ആർക്കിടെക്ചർമാരും മറ്റും ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിക്കാൻ തയാറായത്. ഇതിനായി അവർ തെരഞ്ഞെടുത്തത് ഒരു 19 നില അപ്പാർട്ടുമെന്‍റാണ്. ചൈനയിലെ ചോംഗിഗ് നഗരത്തിലാണ് എല്ലാവരയും അത്ഭുത പെടുത്തുന്ന ഈ പ്രതിഭാസം.

ചോഗിംഗിലെ ദന്പാ, വൂളിംഗ്, ദാലു മലനിരകളുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിലെ റെയിൽവേ പാതകൾ നിർമിച്ചിരിക്കുന്നത് മലകളുടെ ചരിഞ്ഞ ഭാഗത്തെ കുന്നുകളിലാണ്. നഗരങ്ങളിലെ കെട്ടിടങ്ങളുടെ വർധനയും അമിതമായി ഉയർന്നു കൊണ്ടിരിക്കുന്ന ജനസംഖ്യയും നിമിത്തം ഉദ്യോഗസ്ഥർക്ക് റെയിൽപാത നിർമിക്കുന്നത് ബുദ്ധിമുട്ടായി മാറുകയായിരുന്നു. 2004ൽ റെയിൽ പാത നിർമിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ ഇവർ സമീപിച്ചപ്പോൾ ഇവരോട് രണ്ടു കാര്യങ്ങളാണ് അവർ പറഞ്ഞത്. ഒന്നുകിൽ അപ്പാർട്ടുമെന്‍റ് മുഴുവൻ തകർക്കുക, അല്ലങ്കിൽ അതിലെ രണ്ടു നിലകൾ മാത്രം മാറ്റിയതിനു ശേഷം ഒരു തുരങ്കം പോലെ അതിലൂടെ ട്രെയിൻ കടത്തി വിടുന്ന മാർഗം നോക്കുക എന്ന്.

ആർക്കിടെക്ടും സംഘവും രണ്ടാമത്തേത് തെരഞ്ഞെടുക്കുകയായിരുന്നു. 13 വർഷങ്ങൾക്ക് ഇപ്പുറം തങ്ങൾ തെരഞ്ഞെടുത്ത വഴിയാണ് ശരി എന്ന സത്യം നിലനിൽക്കുന്നു എന്ന സന്തോഷത്തിലാണ് ഇവർ. ഇതു നിർമിക്കുന്ന സമയം ശബ്ദമായിരന്നു ഒരു പ്രധാനപ്രശ്നം ആയി നിന്നിരുന്നത്. എന്നാൽ അതിനയും അവർ പരിഹരിച്ചു. ശബ്ദം കുറഞ്ഞരീതിയിൽ പുറത്തേക്കു വിടുന്ന ഒരു ഉപകരണം ഘടിപ്പിച്ചാണ് അവർ പ്രശ്നം പരിഹരിച്ചത്. മാത്രമല്ല ഈ അപ്പാർട്ട്മെന്‍റിന്‍റെ ഏഴും എട്ടും നിലകളിൽ സ്റ്റേഷനും നിർമിച്ചിട്ടുണ്ട്. അതിനാൽ അപ്പാർട്ട്മെന്‍റിലെ അന്തേവാസികൾക്ക് എളുപ്പത്തിൽ ട്രെയിനിൽ കയറാനും സാധിക്കുന്നു. കണ്ടുപിടുത്തങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ചൈനയോട് ഇതെങ്ങനെ സാധിച്ചു എന്നു ചോദിച്ചാൽ ഇതൊക്കെ എന്ത് എന്ന മറുപടിയാവും ലഭിക്കുക.
https://www.youtube.com/embed/gi_Xrx1m9KU
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.